ലോകമെങ്ങും ഫുട്ബോൾ ലോകകപ്പിന്റെ ചൂടിലാണ് ഉള്ളത്.അതിനിടയിൽ ലോകകപ്പിലെ ക്രൊയേഷ്യയുടെ മത്സരം കണ്ട എല്ലാവർക്കും തോന്നിയ ഒരു സംശയമാണ് ആ ടീമിലെ ഒരു താരം എന്തിനാണ് മാസ്ക് ധരിച്ചിരിക്കുന്നത് എന്നത്. ക്രൊയേഷ്യൻ പ്രതിരോധ താരം ജോസ്കോ ഗ്വർഡിയോളാണ് മാസ്ക് ധരിച്ച് ഏവരുടെയും ശ്രദ്ധ നേടിയത്.കഴിഞ്ഞ മാസം ഒരു മത്സരത്തിൽ മറ്റൊരു താരവുമായി കൂട്ടിയിടിച്ച് അദ്ദേഹത്തിന്റെ മുഖത്തിന് പരിക്കേറ്റതാണ് മാസ്ക് ധരിച്ച് കളിക്കാനുള്ള കാരണം.
ജർമ്മൻ ബുണ്ടെസ്ലിഗയിൽ ഫ്രീബർഗിനെതിരെ കളിക്കുമ്പോൾ,സഹതാരവുമായി കൂട്ടിയിടിച്ചാണ് ജോസ്കോയ്ക്ക് മുഖത്തിന് പരിക്കേൽക്കുന്നത്. അപകടത്തെ തുടർന്ന് മൂക്ക് തകർന്ന ജോസ്കോയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടറുടെ നിർദ്ദേശാനുസരണം ആണ് മാസ്ക് നിർബന്ധമാക്കിയത്.പ്രതിരോധനിരയിലെ ക്രൊയേഷ്യൻ ടീമിൻറെ ശക്തനാണ് ജോസ്കോ ഗ്വാർഡിയോൾ.അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ മൂക്കിനേറ്റ പരിക്ക് മൂലം ലോകകപ്പിന് ടീമിലെത്തുമോ എന്നതിനെ ചൊല്ലി ആശങ്കകളുണ്ടായിരുന്നു.
മാസ്ക് ധരിച്ച് കളിക്കാം എന്ന ഡോക്ടറുടെ നിർദ്ദേശ ലഭിച്ചത് മുതൽ ലോകകപ്പ് തുടക്കം തൊട്ട് തന്നെ ടീമിനൊപ്പം ഉള്ള താരമാണ് ജോസ്കോ. ക്രൊയേഷ്യയുടെ റൈറ്റ് ബാക്ക് പൊസിഷനിലാണ് താരം കളിക്കുന്നത്.തുടർച്ചയായി രണ്ടാം തവണയും സെമിഫൈനലിൽ എത്തിയ ക്രൊയേഷ്യ അർജൻറീനയോട് അടിയറവ് പറഞ്ഞാണ് മടങ്ങുന്നത്.അർജൻറീന താരം ജൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടിയ മത്സരത്തിൽ മെസ്സി പെനാൽറ്റിയിലൂടെ ഒരു ഗോളും സ്വന്തമാക്കിയിരുന്നു.
ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ ലൂക്കാ മോഡ്രിച്ച് എന്ന കരുത്തനായ നായകൻറെ കീഴിലാണ് ക്രൊയേഷ്യ ലോകകപ്പിനെത്തിയത്. ക്രൊയേഷ്യയുടെ സെമിഫൈനൽ വരെയുള്ള ജൈത്രയാത്രയിൽ പകരം വയ്ക്കാനാകാത്ത സ്ഥാനമാണ് 20 കാരൻ ജോസ്കോയ്ക്ക് ടീമിലുള്ളത്.ഖത്തർ ലോകകപ്പിലൂട നീളം മികച്ച പ്രകടനമാണ് ക്രൊയേഷ്യൻ ടീമും ഗ്വർഡിയോളും നടത്തിയത്. ലിപ്സിഗിനായി ബുണ്ടെസ്ലിഗയിൽ സ്വന്തം ടീം 3-1 ന് വിജയിച്ച് നിൽക്കുമ്പോഴാണ് സഹതാരമായ വില്ലി ഓർബനുമായി കൂട്ടിയിടിച്ച് ജോസ്കോയ്ക്ക് പരിക്കേറ്റത്.