ജീവിതത്തിൽ നാം ഉയർച്ചകൾ പ്രതീക്ഷിച്ച നടത്തുന്ന ചെറിയ ചുവടുവെപ്പുകൾ പോലും പിന്നീട് ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. അങ്ങനെ ജീവിതത്തിൽ ഉയരാൻ സാധിച്ച ഒരു വ്യക്തിയുടെ കഥയാണിത്. വർഷങ്ങൾക്കു മുൻപ് ഒരാൾ സൈക്കിളിൽ തേയില പൊടിയും ഗരം മസാലയും ഒക്കെ കൊണ്ട് നടന്ന് വിൽക്കാർ ഉണ്ടായിരുന്നു. ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും ബഹുദൂരം താണ്ടിയുള്ള വിൽപ്പന. ആ ചെറുകിട വില്പന പിന്നീട് പടർന്ന് പന്തലിച്ച് സുഗന്ധവ്യഞ്ജനങ്ങൾക്കായുള്ള തൻറെ സ്വന്തം ബ്രാൻഡ് തന്നെ പടുത്തുയർത്തി. അത് മറ്റാരുമല്ല ജവഹർലാൽ ജംനാദാസ് എന്ന വ്യാപാരിയാണ്.
ഉത്തരേന്ത്യൻ അടുക്കളകളിലെ രുചിക്കൂട്ട് ബാദ്ഷ എന്ന പേരിൽ പിന്നീട് വിപണികളിൽ എത്താൻ തുടങ്ങി. ഒരു ചെറുകിട ബിസിനസ് ആയി വിൽപ്പന തുടങ്ങി പിന്നീട് പുതുതലമുറയുടെ നേതൃത്വത്തിൽ ബാദ്ഷ എന്ന ബ്രാൻഡിനെ ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന നിർമ്മാതാക്കളിൽ ഒന്നാക്കി മാറ്റി തീർത്തു. ഇപ്പോൾ വൻ തുകയ്ക്ക് ബാദ്ഷ ഏറ്റെടുത്തിരിക്കുകയാണ് വൻകിട എഫ് എം സി ജി ബ്രാൻഡ് ആയ ഡാബർ. ബാദ്ഷ കമ്പനിയുടെ 51 ശതമാനം ഓഹരികളും ഡാബർ സ്വന്തമാക്കും. വളരെ ചെറിയ രീതിയിൽ തുടങ്ങി ഉപഭോക്താക്കളുടെ ഇടയിൽ സ്വീകാര്യമായ ബാദ്ഷ എന്ന ബ്രാൻഡിനെ അടുത്ത തലത്തിലേക്ക് ഉയർത്തിയത് ജവഹർലാലിന്റെ മക്കളാണ്.
അവർ പരസ്യത്തിന്റെയും മാർക്കറ്റിംഗിന്റെയും സാധ്യതകൾ ഉപയോഗിച്ച് പരമ്പരാഗത ബിസിനസിനെ അടുത്ത പടിയിലേക്ക് ഉയർത്തി. 1958 മുതൽ തന്നെ ഉപഭോക്താക്കളുടെ മനസ്സിൽ പതിഞ്ഞ ബിസിനസ് പിന്നീട് വളർന്നു. തുടക്കത്തിൽ തേയില പൊടിയും മസാല കൂട്ടും മാത്രമായിരുന്നു വിൽപ്പന എങ്കിൽ പിന്നീട് അങ്ങോട്ട് നിരവധി ഉൽപ്പന്നങ്ങളും വിപണിയിൽ എത്താൻ തുടങ്ങി. സിഗരറ്റ് കൂടുകൾ ഇടുന്ന കുപ്പികൾ ശേഖരിച്ച് വൃത്തിയാക്കി ഗരം മസാല പാക്ക് ചെയ്തായിരുന്നു പണ്ടുകാലങ്ങളിൽ അച്ഛൻ വിൽപ്പന നടത്തിയിരുന്നത് എന്ന് മകൻ ഹേമന്ത് ജാവേരിക്ക് നല്ല ഓർമ്മയാണ്.
സൈക്കിളിൽ ആയിരുന്നു വിട്ടിരുന്നത്. മുംബൈയിൽ നിന്നായിരുന്നു വില്പനയുടെ തുടക്കം. പാവമാജി മസാല, ചാറ്റ് മസാല, ചണ മസാല തുടങ്ങി ഉത്തരേന്ത്യക്കാരുടെ ഇഷ്ട വിഭവങ്ങൾക്കാവശ്യമായ എല്ലാ മസാലയും കമ്പനി ഇപ്പോൾ പുറത്തിറക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എഫ് എം സി ജി ബ്രാന്റുകളിൽ ഒന്നായ ഡാബർ ഏറ്റെടുക്കുന്നതോടെ ബാദ്ഷ കമ്പനിയുടെ മുഖച്ഛായ തന്നെ മാറും. കോടിക്കണക്കിന് വിപണി മൂല്യമുള്ള കമ്പനിയാണ് ഡാബർ ഇന്ത്യ ലിമിറ്റഡ്. ബാദ്ഷാ മസാലയുടെ ഓഹരികളിലെ ഭൂരിഭാഗവും ഡാബർ ഏറ്റെടുക്കുകയാണ്.