അടുത്തിടെ അഭിനവ് സുന്ദർ നായിക്കിന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ്’മുകുന്ദനുണ്ണി അസോസിയേറ്റ്സ്’.മലയാള സിനിമയിൽ ഇന്നുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഉള്ള ഒരു കഥാപാത്രമാണ് ചിത്രം പിന്തുടരുന്നത്.വിനീത് ശ്രീനിവാസിന്റെ കരിയറിലെ തന്നെ ഫുൾ നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കഥാപാത്രമാണ് മുകുന്ദനുണ്ണി. എന്നാൽ ചിത്രത്തിന് നിറഞ്ഞ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയെടുക്കാൻ ആയത്.
ഇപ്പോഴിതാ നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിൽ നടൻ ഇടവേള ബാബു ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.’മുകുന്ദന് ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി.അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. പടം മൊത്തം നെഗറ്റീവാണ്.പടം തുടങ്ങുന്നത് തന്നെ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്നെഴുതി കാണിച്ചാണ്.ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.അതിലെ നായിക പറയുന്ന ഭാഷ ഇവിടെ പറയാൻ പറ്റില്ല.
ഈ ചിത്രവും ഇവിടെ ഓടി.ഇവിടെ ആർക്കാണ് മൂല്യച്യുതി സംഭവിച്ചത് പ്രേക്ഷകന് ആണോ സിനിമയ്ക്കാണോ’എന്നാണ് ഇടവേള ബാബു ചോദിക്കുന്നത്.മുകുന്ദന് ഉണ്ണി ഇവിടെ ഓടിയ സിനിമയാണ്.പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ്.എനിക്കൊന്നും അങ്ങനെയൊരു കഥവന്നു പറഞ്ഞാൽ ചിന്തിക്കാന്‍ പറ്റില്ല.ഞാന്‍ വിനീത് ശ്രീനിവാസനെ വിളിച്ച് ചോദിച്ചു,വിനീതേ, എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്ന്.പല നായകന്മാരോടും ഈ കഥ പറഞ്ഞു എന്നും എന്നാൽ ഡയറക്ടർ വിനീതിന്റെ അസിസ്റ്റൻറ് ആയതിനാലാണ് ചിത്രം ചെയ്തതെന്നും ഇടവേള ബാബു പറഞ്ഞു.
സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്ന ആശങ്കയും ഇടവേള ബാബു പങ്കുവെക്കുന്നു. എന്നാൽ ഇടവേള ബാബുവിന് എതിരെ നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.ഒരാൾക്ക് തൻറെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചിത്രം എങ്ങനെ എടുക്കണം എന്നത് സംവിധായകൻറെ സ്വാതന്ത്ര്യമാണ് എന്നീങ്ങനെയാണ് പലരുടെയും അഭിപ്രായങ്ങൾ.