സുബിയുടെ ഏറ്റവും അടുത്ത വേണ്ടപ്പെട്ട എല്ലാ താരങ്ങളും സുബിയുടെ മൃതദേഹം കാണാനെത്തിയിരുന്നു. എത്താൻ പറ്റാതിരുന്ന താരങ്ങൾ എല്ലാവരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. സുബി മരിച്ചതിന് പിന്നാലെ നിരവധി പേരാണ് താരങ്ങൾ ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെക്കാത്തതും മൃതദേഹം കാണാൻ എത്താത്തതുമായിട്ട് അധികം താരങ്ങളും ഇല്ല. അതിൽ മലയാളികൾ പ്രധാനമായി ശ്രദ്ധിച്ച ഒരാളാണ് നസീർ സംക്രാന്തി. അതിനു പ്രധാനമായുള്ള കാരണവുമുണ്ട്. സുബിയുമായി വളരെ അടുത്ത ബന്ധമായിരുന്നു നസീർ സംക്രാന്തിക്ക്.
ഒരുപാട് സ്കിറ്റുകൾ ഒരുപാട് സ്റ്റേജുകൾ അങ്ങനെയെല്ലാം കൈകാര്യം ചെയ്തതിനുശേഷം ഒരു വിവാദം കൂടി ഇവരുടെ പേരിൽ വന്നിരുന്നു. അതിനുശേഷം ആണ് ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലാതെ ആയത്. എന്നാൽ സുബിയുടെ മൃതദേഹം കാണാൻ നസീർ സംക്രാന്തി എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. അത് എത്താത്തത് തന്നെ മലയാളികൾക്കും വളരെയധികം ദുഃഖമായി മാറി. ഇപ്പോൾ നസീർ സംക്രാന്തി തന്നെ തുറന്നു പറയുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇപ്പോൾ അദ്ദേഹം എങ്ങനെയാണ് ഈ നിലയിൽ എത്തിയതെന്ന് വരെ തുറന്നു സംസാരിക്കുകയാണ്. ഭിക്ഷ എടുക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ അത് ഒരു കുറവായി ഇതുവരെ തോന്നിയിട്ടില്ല.
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളെ അതിജീവിച്ചിട്ടുണ്ട്. മോഷ്ടിക്കാതെ പിടിച്ചുപറിക്കാതെ ജീവിക്കണം ഒരുപാട് കഷ്ടപ്പെട്ട് ഈ നിലയിലേക്ക് എത്തി. അതുകൊണ്ടുതന്നെ മോഷണവും പിടിച്ചുപറിയും ഒന്നും വേണ്ട എന്ന് അന്നേ തീരുമാനിച്ചു. പിന്നിട്ട ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഭിക്ഷയ്ക്ക് പോയതിനെക്കുറിച്ച് പറയാറുണ്ട്. ഇപ്പോൾ ആ ലെവൽ മാറി ഈ ലെവലിലേക്ക് താനും വളർന്നത് എല്ലാം തന്റെ കല കൊണ്ടാണ് എന്ന് താരം തന്നെ പറയുന്നുണ്ട്. റെയിൽവേ പുറമ്പോക്കിൽ ആയിരുന്നു ആദ്യം ഉണ്ടായിരുന്ന വീട്. വീടിന് ചുറ്റും പ്ലാസ്റ്റിക് ഷീറ്റ് കെട്ടും. ഇവരെല്ലാം അകത്ത് കിടക്കും ചാക്ക് വിരിച്ച് ഞാൻ പുറത്തു കിടക്കും. അങ്ങനെയായിരുന്നു താമസിച്ചത്.
പിന്നെ വലിയ വീടൊക്കെ ഉണ്ടെങ്കിലും ഞാൻ നിലത്തെ കിടക്കാറുള്ളൂ. വീട്ടിലേക്ക് വരാൻ പറ്റാവുന്ന രീതിയിലാണ് ഷൂട്ടെങ്കിൽ വന്ന് നിലത്ത് കിടക്കും. അതാണ് എനിക്ക് സന്തോഷം. യാത്ര ക്ഷീണം ഒന്നും എന്നെ ബാധിക്കാറില്ല. എൻറെ ഇഷ്ടത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. തിരക്കുള്ള സ്ഥലങ്ങൾ ഒന്നും എനിക്കത്ര ഇഷ്ടമില്ല. പതിനൊന്നാമത്തെ വയസ്സിലാണ് എന്നെ യത്തീംഖാനയിൽ കൊണ്ടുപോയി ആക്കുന്നത്. നിവർത്തികേട് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്ന് അറിയാമെങ്കിലും ഭയങ്കര സങ്കടമായിരുന്നു. നോമ്പൊക്കെ ആകുമ്പോൾ എല്ലാവരെയും വീട്ടുകാർ വിളിച്ചു കൊണ്ടു പോകും. പക്ഷേ അവിടെ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്നിട്ടുണ്ട്. എന്നെ വിളിക്കാൻ ആരും വന്നിട്ടുണ്ടായിരുന്നു.
ഇടയ്ക്ക് വെക്കേഷൻ വരും അതുപോലെ തിരിച്ചുപോകും. ഉമ്മയാണ് എന്നെ യത്തീംഖാനയിലേക്ക് കൊണ്ടുപോയി ആക്കിയത്. ജാഡ കാണിക്കാൻ ഒന്നും എനിക്കിഷ്ടമല്ല അത് കാണിച്ചുകൊണ്ട് ഒരു ഗുണവുമില്ല. വീട് വയ്ക്കുന്നതും കാർ വാങ്ങുന്നതും ഒക്കെ ആയിരുന്നു എൻറെ സ്വപ്നം അത് നടന്നു കഴിഞ്ഞു. പരിപാടി അവതരിപ്പിക്കുമ്പോൾ ഒരിക്കൽ മോശം ഭാഷ ഉപയോഗിക്കാറില്ല. കുടുംബമായി കാണുന്നതല്ലേ അശ്ലീലം ഒന്നും പറയാറില്ല. മക്കൾ ഈ മേഖലയിലേക്ക് വരുന്നതിന് താല്പര്യം ഇല്ല. അവർ പഠിച്ച കാര്യങ്ങൾ ഒക്കെ നോക്കികോട്ടെ. ഈ ഫീൽഡിൽ ഇറങ്ങിയാൽ രക്ഷപ്പെടണം അല്ലെങ്കിൽ കഷ്ടപ്പാടാണ്. ഞാനൊക്കെ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടതാണ്. പിള്ളേർക്ക് അങ്ങനെ ഒരു താല്പര്യം ഇല്ല.