ഓരോ സംസ്ഥാനങ്ങളിലും അത് സിനിമ മേഖലകളിലെ താരങ്ങൾ ഒരുമിച്ച് രൂപീകരിച്ച സംഘടനകൾ നിലവിലുണ്ട്.അതുപോലെ മലയാള സിനിമ താരങ്ങളുടെ സംഘടനയാണ് അമ്മ എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അമ്മ സംഘടനയ്ക്ക് നോട്ടീസ് നൽകിയിട്ടും ഇതുവരെ ജിഎസ്ടി അടച്ചിട്ടില്ല അതിനാൽ ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.ഏതാണ്ട് 4 കോടി 36 ലക്ഷംത്തൊളം രൂപയാണ് അമ്മ സംഘടന ജിഎസ്ടി അടക്കാനുള്ളതെന്നാണ് ജിഎസ്ടി ഇന്റലിജൻസ് പറയുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ നോട്ടീസ് അയച്ചിട്ടും ഒരു മറുപടിയും ലഭിക്കാത്തതിനെത്തുടർന്നാണ് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് അയക്കുന്നത് എന്ന് ജിഎസ്ടി വകുപ്പ് അധികൃതർ അറിയിച്ചു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ്,അമ്മ സംഘടന പ്രവർത്തിക്കുന്നത് അതിനാൽ ജിഎസ്ടി അടയ്ക്കേണ്ടതില്ല എന്നാണ് സംഘടനയുടെ വാദം. ജിഎസ്ടി നിലവിൽ വന്ന 2017 മുതൽ അമ്മ സംഘടന ഇതുവരെ നികുതി അടച്ചിട്ടില്ല. ഈ കാലയളവിൽ സ്റ്റേജ് ഷോകളിലൂടെയും മറ്റും വൻ വരുമാനമാണ് സംഘടനയ്ക്ക് ഉണ്ടായതെന്ന് ജിഎസ്ടി വകുപ്പ് അധികൃതർ കണ്ടെത്തി.
ഇതിനെ തുടർന്ന് സെപ്റ്റംബറിൽ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെ വിളിച്ചുവരുത്തി നോട്ടീസ് നൽകി.സംഘടനയുടെ പ്രവർത്തനങ്ങൾ ജിഎസ്ടിയുടെ പരിധിയിൽ വരുന്നതാണെന്നും അതിനാൽ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കുകയും നികുതി അടയ്ക്കുകയും ചെയ്യേണ്ടതാണ്.തുടർന്ന് ഏകദേശം 45 ലക്ഷത്തോളം രൂപ നികുതി അടയ്ക്കുകയും അതിൽ ബാക്കിയുള്ള 4 കോടി 36 ലക്ഷത്തോളം രൂപയാണ് ഇനിയും അടയ്ക്കാനുള്ളത്.നവംബറിൽ നോട്ടീസ് നൽകിയിട്ടും യാതൊരു മറുപടിയും ഇല്ലാത്തതിനാലാണ് വീണ്ടും കാരണം കാണിക്കൽ നോട്ടീസ് അയക്കുന്നത്.
നോട്ടീസ് നൽകി 30 ദിവസം നികുതി അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളിലേക്ക് പോകാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനം.2017 മുതൽ നികുതി അടയ്ക്കാത്തതിനാൽ ഉള്ള പിഴയും പിഴപ്പലിശയും ചേർന്നാണ് 4 കോടി 36 ലക്ഷത്തോളം രൂപ പിഴ കണക്കാക്കിയിരിക്കുന്നത്.2018 മുതല്‍ 22 വരെയുള്ള കാലയളവിലെ അമ്മ യുടെ അക്കൗണ്ട് ബുക്കും വാര്‍ഷിക റിപ്പോര്‍ട്ടും ബാങ്ക് സ്റ്റേറ്റ്മെന്റുമാണ് ജിഎസ്ടി വിഭാഗം പരിശോധിച്ചത്. ഏകദേശം 8 കോടി 34 ലക്ഷം രൂപയുടെ ജിഎസ്ടി ടേൺ ഓവർ ആണ് അമ്മ സംഘടന മറച്ചുവെച്ചെന്ന്
ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്.