തെരഞ്ഞെടുത്ത ബാങ്കുകൾ വഴി നാളെ മുതൽ ഇ-റുപ്പി പുറത്തിറങ്ങുകയാണ്.ഇടപാടുകാർക്കും വ്യാപാരികൾക്കും ബാങ്കുകൾ പോലുള്ള ഇടനിലക്കാർ വഴി ഡിജിറ്റൽ രൂപ വിതരണം ചെയ്യുമെന്ന് ആർബിഐ അറിയിച്ചു.ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക്,എച്ച്.ഡി.എഫ്.സി.ബാങ്ക്,കൊട്ടക് മഹീന്ദ്ര,എസ്.ബി.ഐ,ഐ.സി.ഐ.സി.ഐ. ഐ.ഡി.എഫ്.സി ബാങ്ക് എന്നീ ബാങ്കുകൾ വഴിയാണ് ഡിജിറ്റൽ റുപ്പി വിതരണം. തെരഞ്ഞെടുത്ത 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ വിതരണം.
മുംബൈ,ന്യൂഡല്‍ഹി,ബെംഗളൂരു,
ഭുവനേശ്വര്‍ എന്നീ നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ റുപ്പി എത്തുക.
ഈ ഡിജിറ്റൽ രൂപ ആദ്യഘട്ടത്തിൽ
എല്ലാവർക്കും ഉപയോഗിക്കാനാകില്ല. തെരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ വ്യാപാരികൾക്കും,ഇടപാടുകാർക്ക് മാത്രമാണ് ഈ സേവനം ഉപയോഗിക്കാനാവുക.ഫെബ്രുവരി മാസത്തിലെ ബഡ്ജറ്റിനിടെ ധനമന്ത്രി നിർമല സീതാരാമനാണ് രാജ്യത്ത് ഡിജിറ്റൽ കറൻസികൾ വ്യാപകമാകുമെന്ന് അറിയിച്ചത്.അന്നുമുതൽ തന്നെ ഇതിനെ കുറിച്ചുള്ള വ്യാപകമായ ചർച്ചകളും തുടങ്ങിയിരുന്നു.
രണ്ടാം ഘട്ടത്തില്‍ അഹമ്മദാബാദ്,ഗാങ്ടോക്, ഗുവാഹാട്ടി,ഹൈദരാബാദ്,ഇന്ദോര്‍,കൊച്ചി,ലഖ്നൗ, പട്ന, ഷിംല എന്നീ നഗരങ്ങളിലേക്കും ഇ-റുപ്പി വ്യാപിക്കും.ഡിജിറ്റല്‍ രൂപ സംവിധാനം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികള്‍ കണ്ടെത്താന്‍ കൂടിയാണ് പരീക്ഷണ പദ്ധതിയായി അവതരിപ്പിക്കുന്നത്.പേപ്പർ കറൻസി ഉപയോഗം കുറയ്ക്കുകയും അതുവഴി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ റുപ്പി വ്യാപകമാക്കുന്നത്.
നിലവില്‍ ആര്.ബി.ഐ പുറത്തിറക്കുന്ന കറന്‍സി നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യം ആയിരിക്കും ഡിജിറ്റല്‍ രൂപയ്ക്കും ഉണ്ടാവുക.ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലായിരിക്കും റീട്ടെയില്‍ ഡിജിറ്റല്‍ രൂപയെത്തുക.നിയമപരമായ സാധുത ഉറപ്പാക്കുന്നതാണ് ഈ ഡിജിറ്റല്‍ നമ്പര്‍. ബാങ്കുകളുടെ ആപ്പുകൾ വഴിയും മറ്റ് ഡിജിറ്റൽ വാലറ്റുകൾ വഴിയും ഇ-റുപ്പി വിനിമയം നടത്താനാകും.എന്നാൽ കറൻസിയിൽ ഉള്ള നിക്ഷേപം പോലെ ഈ റുപ്പിയിൽ നിന്ന് പലിശ ലഭിക്കില്ല.
എന്നാല്‍ ബാങ്ക് നിക്ഷേപം പോലെ കറന്‍സിയായോ മറ്റേതെങ്കിലും രൂപത്തിലുള്ള പണമായോ ഇതു മാറ്റാനാകും.ഇ-റുപ്പി വഴി ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ ആകുന്നതു പോലെ തന്നെ കറൻസി നൽകുന്ന വിശ്വാസ്യതയും ഈ ഇടപാടുകൾക്ക് ലഭിക്കും.പരീക്ഷണത്തിനുള്ള പ്രാരംഭ ഘട്ടത്തിൽ നിന്ന് പതിയെ പതിയെ പദ്ധതിയുടെ വ്യാപ്തി ഇന്ത്യ മുഴുവൻ വർദ്ധിപ്പിക്കും.ജനങ്ങളുടെ ഉപയോഗം, വ്യാപാരം എന്നിങ്ങനെ രണ്ടു മേഖലകളിൽ ആയി തിരിച്ച് ആണ് ഈ റുപ്പി പുറത്തിറങ്ങുന്നത്.