ഈ വർഷത്തെ നാഷണൽ അവാർഡ് നേടി ഇപ്പോൾ മലയാള സിനിമയെ തന്നെ ഉയർത്തി കാണിച്ച ഒരു നടിയാണ് അപർണ ബാലമുരളി. സിനിമകൾ തിളങ്ങി നിൽക്കുന്ന താരം തന്നെയാണ് അപർണ. കാപ്പ എന്ന സിനിമ റിലീസ് ആയി ഇപ്പോൾ തങ്കം എന്ന ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് എറണാകുളം ലോ കോളജിൽ തങ്കം സിനിമയുടെ പ്രമോഷൻ സന്ദർശനത്തിനിടെ വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വാർത്തയായിരുന്നു. അപർണ ബാലമുരളിയോട് അവിടെ പഠിക്കുന്ന ഒരു യുവാവ് പെരുമാറിയത് തീരെ ശരിയായില്ല എന്ന് സോഷ്യൽ മീഡിയ അടക്കം എല്ലാവരും പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ അപർണ ഒന്നിനെക്കുറിച്ചും പ്രതികരിച്ച് എത്തിയിരുന്നില്ല.
പക്ഷേ ഇപ്പോൾ അപർണ്ണയുടെ പ്രതികരണവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. തങ്കം സിനിമയുടെ വാർത്ത പ്രസ് മീറ്റിന് ഇടയിലാണ് ഒരു അവതാരകന്റെ ചോദ്യത്തിന് താരം മറുപടി നൽകിയിരിക്കുന്നത്. നിയമപരമായി മുന്നോട്ടു പോകില്ല എന്നും കോളേജ് ആ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തതിൽ നല്ല തീരുമാനമായി തോന്നുന്നു എന്നും, ആ തീരുമാനത്തോട് താൻ യോജിക്കുന്നു എന്നും കോളേജിന്റെ ഇടപെടൽ വളരെ നല്ലതായി തോന്നിയെന്നും കൂട്ടിച്ചേർക്കുന്നു. ആ വിഷയത്തിനെതിരെ അപർണ്ണയുടെ ഇടപെടലും സോഷ്യൽ മീഡിയ അഭിനന്ദനം നൽകിയിരുന്നു.
അപ്പോൾ ചിത്രത്തിൻറെ പ്രസ്സ് മീറ്റിൽ താരം എത്തിയപ്പോൾ താരത്തിനോട് ഇതേപ്പറ്റി ചോദ്യം ചോദിച്ചതിൽ ആദ്യ പ്രതികരണവുമായി താരം എത്തിയത് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. കോളേജ് അധികൃതരുടെ നടപടിയിൽ തൃപ്തിയാണെന്നും, എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാമെന്നും അതുതന്നെയാണ് അവർ ചെയ്തതെന്നും കൂട്ടിച്ചേർത്തു. ഞാനായിട്ട് അതിൽ ഒന്നും ചെയ്യാനില്ല എന്നും അന്ന് എനിക്ക് അങ്ങനെ റിയാക്ട് ചെയ്യാൻ തോന്നി എന്നാൽ പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നും അപർണ പറയുന്നു.
പക്ഷേ ഇതിനെ ഇനി മറ്റൊരു രീതിയിലേക്ക് കൊണ്ടുപോയി നിയമപരമായി നേരിടാൻ ഒന്നും താനില്ല എന്നും അത്രമാത്രമായ ഒരു പ്രശ്നമായി വലുതാക്കേണ്ട കാര്യമില്ല എന്നും കോളേജ് അതിൻറെ ഇടയിൽ ഇടപെട്ടിട്ടുണ്ട് എന്ന് കൂട്ടിച്ചേർത്തു. രണ്ടാമത് വിദ്യാർത്ഥി കൈ കാണിക്കാൻ വന്നപ്പോഴും കൈ കൊടുക്കാത്തതിന്റെ കാരണവും വ്യക്തമാക്കി. ചെറിയ പ്രശ്നം അതിന്റെ പേരിൽ ഉണ്ടായതുകൊണ്ട് മനസ്സിൽ വീണ്ടും പേടിയുണ്ടായിരുന്നു എന്നും അതുകൊണ്ടാണ് കൈ കൊടുക്കാൻ പോലും വിസമ്മതിച്ചതെന്ന് അപർണ പറഞ്ഞു.