നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായക കഥാപാത്രത്തിൽ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മാളികപ്പുറം’. തിയേറ്ററുകളിൽ നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണ് ഇതെന്നാണ് ആരാധകരുടെ അഭിപ്രായം. വൻ വിജയമായ ചിത്രം ഉണ്ണിമുകൻ തന്നെ കരിയറിലെ തന്നെ ആദ്യ 100 കോടി ക്ലബ്ബിൽ എത്തുകയും ചെയ്തു.2022 അവസാന റിലീസായി എത്തിയ ചിത്രം ഇപ്പോൾ ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഫെബ്രുവരി 15 മുതൽ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്തു തുടങ്ങുക.ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.എട്ടുവയസ്സുകാരിയായ കല്യാണിക്ക് അയ്യപ്പനെ കാണണം എന്നുള്ള ആഗ്രഹവും തുടർന്ന് അവൾ ശബരിമലയിൽ എത്തുന്നതും ആണ് ചിത്രത്തിൻറെ പ്രധാന പ്രമേയം.ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ കല്യാണി എന്ന കേന്ദ്രകഥാപാത്രമായി എത്തിയത് ദേവനന്ദ എന്ന ബാലതാരമാണ്.കല്യാണിയുടെ കൂട്ടുകാരനായ പിയുഷ് ഉണ്ണിയായി എത്തിയത് ശ്രീപദും ആണ്.
ഭക്തിയും ഫാൻ്റസിയും ഇഴചേർത്ത് ത്രില്ലർ മൂഡും കൂട്ടിയോജിപ്പിച്ച് ആണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.തികഞ്ഞ കയ്യൊതുക്കത്തോടെ ഒരുക്കിയ ചിത്രം ഫീൽ ഗുഡായി പ്രേക്ഷകരിലേക്ക് പതിപ്പിക്കാൻ സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷിനും സാധിച്ചിട്ടുണ്ട്. ചിത്രത്തിൻറെ ഭക്തിനിർഭരമായ അന്തരീക്ഷങ്ങളെ പ്രേക്ഷകരിലേക്ക് ശരിക്കും എത്തിക്കാൻ രഞ്ജിൻ രാജിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ സഹായിക്കുന്നു.ഉണ്ണിമുകുന്ദൻ എന്ന താരത്തിന് ചിത്രം നൽകിയിരിക്കുന്ന സ്ക്രീൻ പ്രസൻസ്. അതുതന്നെയാണ് ചിത്രത്തിൻറെ വലിയൊരു പോസിറ്റീവ് സൈഡും.
കല്ലുവിൻ്റെ അയ്യപ്പനായി മാറുന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിലേക്കും ആ വിശ്വാസം ഊട്ടിയുറപ്പിക്കും വിധം പകർന്നാടാൻ ഉണ്ണി മുകുന്ദനു കഴിഞ്ഞിട്ടുണ്ട്.പമ്പയിലേക്കുള്ള യാത്രയും എരുമേലി പേട്ടതുള്ളലും കാനന യാത്രയും പതിനെട്ടാം പടി കയറ്റവും അയ്യപ്പ ദർശനവുമൊക്കെയായി ഒരു തീർഥാടന യാത്ര ഒക്കെയായി ശബരിമലയിലേക്ക് ഒരു തീർത്ഥാടന യാത്ര എന്ന നിലയിൽ ചിത്രത്തെ സമീപിക്കാൻ ഏതൊരു പ്രേക്ഷകനും സാധിക്കുന്ന രീതിയിലാണ് ചിത്രം അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.ത്രില്ലർ സ്വഭാവവും ഭക്തിയുടെ വൈകാരികതയും ചിത്രത്തെ ഒരു പുത്തൻ അനുഭവമാക്കി പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.