ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ബ്ലെസിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്’ആട് ജീവിതം’.മെസ്സിയുടെ സ്വപ്ന പ്രോജക്ട് ആയ ആട് ജീവിതത്തിൽ പ്രിയതാരം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവറുകളും അതിൻറെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് അടക്കമുള്ള നിരവധി പ്രതിസന്ധികളെ മറികടന്നാണ് ബ്ലെസിയും സംഘവും ചിത്രത്തിൻറെ ഷൂട്ടിംഗ് വിദേശരാജ്യങ്ങളിൽ പൂർത്തിയാക്കിയത്.
ഇപ്പോഴിതാ പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരൻ ഒരു ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ചിത്രങ്ങളെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.ചിത്രം സംവിധായകൻ ബ്ലെസിയുടെ കരിയറിലെ ഒരു സ്വപ്നമാണെന്നും പൃഥ്വിരാജ് അതിനായി എല്ലാ പരിശ്രമങ്ങളും നടത്തി ഒപ്പം ഉണ്ടായിരുന്നു എന്നുമാണ് മല്ലിക പറഞ്ഞത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവർ ചിത്രങ്ങൾ കണ്ടു താൻ ആദ്യം കരഞ്ഞു പോയെന്നും മല്ലിക പറഞ്ഞു.അപ്പോൾ പൃഥ്വിരാജ് അമ്മയെ കാണിക്കാത്ത വേറെ ചിത്രങ്ങളും ഉണ്ടെന്ന് പറഞ്ഞതും മല്ലിക ഓർത്തെടുക്കുന്നു.
‘ആടുജീവിതത്തിന് വേണ്ടി ഭാരം കുറച്ച ഒരു ഫോട്ടോ കണ്ടപ്പോൾ ഞാൻ ഞെട്ടികരഞ്ഞു പോയി. ഏതാണ്ട് 35 കിലോയോളം കുറച്ച് വെറും അസ്ഥി മാത്രമായിട്ടാണ് ചിത്രത്തിൽ രാജു അഭിനയിച്ചതെന്ന് മല്ലിക പറഞ്ഞു.പോരാത്തതിന് അതിന്റെ കൂടെ നീട്ടി വളർത്തിയ താടിയും.തീരെ അവശാനായുള്ള സ്റ്റിൽസ് ഒന്നും അവൻ എന്നെ കാണിച്ചിട്ടില്ല.ബ്ലെസിയുടെ വലിയ സ്വപ്നമാണ് ആടുജീവതം.ആ സ്വപ്നം എല്ലാ അനുഗ്രഹത്തോടെയും സാക്ഷാത്കരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്.ആ സിനിമക്ക് വേണ്ടി ബ്ലെസി എത്രയോ വര്‍ഷങ്ങളായിട്ട് അധ്വാനിക്കുന്നതാണ്.അതിന് വേണ്ടി രാജുവും അറിഞ്ഞ് നിന്നു.
ഇത്രയും വലിയ രീതിയിൽ മലയാളികൾ ഏറ്റെടുത്ത ഇത്തരം ഒരു നോവൽ ചലച്ചിത്രം ആകുമ്പോൾ ഉള്ള ആകാംക്ഷ,ആ നോവൽ വായിച്ച ഏതൊരാളെ പോലെയും തനിക്കും ഉണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.2018 ലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ജോർദാനിൽ ആരംഭിച്ചത്. പിന്നീട് 2020 ലും ജോർദാനിൽ ഷൂട്ടിംഗ് നടന്നിരുന്നു.അതിനിടയിലാണ് അപ്രതീക്ഷിതമായി കോവിഡ് എന്ന മഹാമാരി എത്തിയതും ഷൂട്ടിങ്ങിനായി പോയ സംഘം ഏതാണ്ട് രണ്ടു മാസത്തിലേറെ ജോർദാനിൽ കുടുങ്ങിയതും.പിന്നീട് അത്തരം വെല്ലുവിളികളുടെ എല്ലാം മറികടന്ന് സംഘം തിരിച്ചെത്തുകയും കോവിഡ് അടങ്ങിയതിനുശേഷം ഷൂട്ടിംഗ് പൂർത്തിയാക്കുകയും ചെയ്തു.