മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മലയാളികളുടെ അഭിമാനമായ മഹാനടനാണ് മമ്മൂട്ടി.എന്നാൽ ഇപ്പോൾ ആ മമ്മൂട്ടിയാവുന്നതിനു മുമ്പുള്ള മുഹമ്മദ് കുട്ടി പഠിച്ചിരുന്ന എറണാകുളത്തിന്റെ സ്വന്തം കലാലയം,മഹാരാജാസിലേക്ക് എത്തിയിരിക്കുകയാണ് മലയാള സിനിമയുടെ മെഗാസ്റ്റാർ.തന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മമ്മൂട്ടി മഹാരാജാസിൽ എത്തിയത്.മഹാരാജാസ് ക്യാമ്പസിലെ ഓർമ്മകളിലൂടെ സഞ്ചരിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു.
ഇത്രയും വർഷങ്ങൾക്ക് ശേഷം ഒരു സിനിമാ ഷൂട്ടിങ്ങിനായി ഇവിടെയെത്തുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്ന് പറഞ്ഞാണ് മമ്മൂട്ടി വീഡിയോ ആരംഭിക്കുന്നത്.മഹാരാജാസ് കോളേജിന്റെ ലൈബ്രറിയിലാണ് മമ്മൂട്ടി കാറിൽ വന്നിറങ്ങുന്നത്.ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം തൻറെ പഴയ പഠനകാലത്തെ കോളേജ് മാഗസിൻ കൗതുകത്തിനായി തപ്പിയെടുത്ത് ആ പഴയ കോളേജ് കാലത്തേക്ക് സഞ്ചരിക്കുകയാണ് മമ്മൂട്ടി.’ലൈബ്രറിയിൽ നിന്നത് മലയാളിയുടെ മഹാ നടനല്ല,ചെമ്പ് എന്ന ദേശത്തുനിന്ന് കായൽകടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടിയെന്ന ആ പഴയ ചെറുപ്പക്കാരനാണ്.
സിനിമാനടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം’.ഇത്തരത്തിലായിരുന്നു മമ്മൂട്ടി തന്റെ കോളേജ് ലൈബ്രറിയെ വിശേഷിപ്പിച്ചത്.അവസാനം ലൈബ്രറിയിൽ നിന്ന് പഴയ കോളേജ് മാഗസിനിൽ ആദ്യമായി തന്നെ ഫോട്ടോ അച്ചടിച്ച് വന്ന പേജ് മമ്മൂട്ടി എല്ലാവരെയും കാണിക്കുന്നുണ്ട്.ചിത്രങ്ങളിൽ നമുക്ക് മുഹമ്മദ് കുട്ടി എന്ന ആ പഴയ മഹാരാജാസ് കാരനെ കാണാനാകും.ഡ്രാമ ഗ്രൂപ്പ് ലീഡർ എന്നാണ് മമ്മൂട്ടിയുടെ മാഗസിനിൽ അച്ചടിച്ചു വന്ന ഫോട്ടോയ്ക്ക് താഴെ കൊടുത്തിരിക്കുന്നത്.
‘കാലം മാറും,കലാലയത്തിന്റെ ആവേശം അത് മാറില്ല.ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ആ മൊബൈലില്‍ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം’. യുവാക്കളുടെ ആയിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങുന്നതിനു മുമ്പ് മഹാരാജാസിലെ കുട്ടികളോടൊപ്പം സെൽഫിയെടുത്ത് മമ്മൂട്ടി വീഡിയോയിൽ പറയുന്നത്.റോബി വർഗീസ് രാജിന്റെ സംവിധാനത്തിൽ ആണ് കണ്ണൂർ സ്ക്വാഡ് ഒരുങ്ങുന്നത്.തീവ്രവാദ പ്രവർത്തനങ്ങളും മറ്റു പ്രമാദമായ കേസുകളും അന്വേഷിക്കുന്നതിനായി പണ്ട് കണ്ണൂരിൽ രൂപീകരിച്ച് നിരവധി കേസുകൾ കണ്ടുപിടിച്ച ഒരു പോലീസ് ടീമിൻറെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത് ചിത്രമാണിത്.