സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി മാറുകയാണ്. താരങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്നും മറ്റും ഉയർന്നുവരുന്ന വിമർശനങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഇതാ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ അടക്കം രംഗത്ത് എത്തുകയാണ്. ഈയടുത്ത് നടൻ ബാബുരാജ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളിപ്പറഞ്ഞുകൊണ്ട് ധ്യാൻ ശ്രീനിവാസൻ എത്തുകയാണ്. ലഹരി ആരും കുത്തിക്കയറ്റി തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു.
ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും ലഹരി ഉപയോഗിക്കേണ്ട അതൊരു മോശം കാര്യമാണെന്ന് മകന് ബോധം ഉണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങൾ ഒന്നും ആരും വായിക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധമുള്ള ഒരുത്തൻ ആണെങ്കിൽ അവൻ ഉപയോഗിക്കില്ല അത്രയേ ഉള്ളൂ എന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. നേരത്തെയും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം സംസാരിച്ചിട്ടുണ്ട്. സിനിമയിൽ ലഹരിയുണ്ടെന്ന് നടനും അമ്മ സംഘടനയുടെ ഭാരവാഹി കൂടിയായ ടിനി ടോം ആവർത്തിച്ചിരിക്കുകയാണ്. തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമയായിരുന്നു എന്നാണ് ടിനി ടോം പറയുന്നത്.
അതേസമയം പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാൻ തൻ്റേ മകന് അവസരം ലഭിച്ചിരുന്നു. തനിക്ക് ഒരു മകനെ ഉള്ളൂ ഭയം കാരണം സിനിമയിൽ വിട്ടില്ലെന്നും ടിനി ടോം പറയുന്നുണ്ട്. കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ ആയ പോലീസിന്റെ യോദ്ധാവ് ബോധവൽക്കരണ പരിപാടിയുടെ അംബാസിഡർ കൂടിയാണ് ടിനി ടോം. ഒരു വലിയ നടൻറെ മകൻറെ വേഷം അഭിനയിക്കാനുള്ള അവസരം തൻറെ മകനെ തേടി വന്നിരുന്നു. എന്നാൽ സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു എന്നാണ് ടിനി ടോം പറയുന്നത്. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു ഭാര്യയ്ക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്.
16 18 വയസ്സിലാണ് കുട്ടികൾ വഴിതെറ്റുന്നത്. എനിക്ക് ഒരു മകനെ ഉള്ളൂ എന്നാണ് ടിനി ടോം പറയുന്നത്. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിൻറെ പല്ലുകൾ പൊഴിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയും. ഇപ്പോൾ പല്ല് അടുത്തത് എല്ല് പൊടിയും അതുകൊണ്ട് കലയാകണം നമുക്ക് ലഹരിയെന്നും കൂട്ടിച്ചേർത്തു. നേരത്തെ ആരൊക്കെയാണ് സിനിമയിൽ ലഹരി ഉപയോഗിക്കുന്നത് എന്നതിന്റെ ലിസ്റ്റ് ആന്റണി പെരുമ്പാവൂരിന്റെ പക്കൽ ഉണ്ടെന്ന് ടിനി ടോം പറഞ്ഞിരുന്നു. കഴിഞ്ഞദിവസമാണ് സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ബാബുരാജ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ കൃത്യമായ ലിസ്റ്റ് സിനിമ സംഘടനകളുടെയും പോലീസിന്റെയും പക്കൽ ഉണ്ടെന്നും ആണ് ബാബുരാജ് പറഞ്ഞത്. അമ്മയുടെ ഓഫീസിൽ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ ലിസ്റ്റ് ഉണ്ട്. ഓരോരുത്തരും പിടിക്കപ്പെട്ട് ചോദ്യം ചെയ്യുമ്പോൾ പറയുന്നത് ഞാൻ ഇന്ന ആൾക്ക് വേണ്ടി കൊണ്ടുപോവുകയാണ് എന്നാണ്. ഒരു പ്രാവശ്യം എക്സൈസുകാർ ചെയ്സ് ചെയ്തു എത്തിയത് വലിയൊരു നടന്റെ വണ്ടിക്ക് പിറകിയാണ്.
ആ വണ്ടി നിർത്തി തുറന്നിരുന്നുവെങ്കിൽ മലയാളം ഇൻഡസ്ട്രി അന്ന് തീരും എന്നായിരുന്നു ബാബുരാജിന്റെ തുറന്നുപറച്ചിൽ. ഇത് വലിയ ചർച്ചയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ടിനി ടോമിന്റെ തുറന്നുപറച്ചിലും. വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളെ ശക്തമാക്കുന്നതാണ് തുറന്നുപറച്ചിൽ. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ താരമാണ് ടിനി ടോം. നായകനായും വില്ലനായും സഹനടനായും എല്ലാം അഭിനയിച്ചു കൈയ്യടി നേടിയിട്ടുണ്ട് താരം.