9 മാസം മുൻപ് ജിന്ന് എന്ന ചിത്രത്തിൻറെ പോസ്റ്റർ വന്ന അന്നുമുതൽ സൗബിന്റെ അഭിനയ പ്രകടനം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഒരു പാവം ജിന്നിനെയാണ് സൗബിൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സൗബിൻ ഇതുവരെ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ ഒരു കഥാപാത്രമായും ഈ കഥാപാത്രത്തെ താരതമ്യപ്പെടുത്താനോ സാമ്യപ്പെടുത്താനോ കഴിയില്ല. തികച്ചും സൗബിന്റെ സിനിമ ജീവിതത്തിൽ തന്നെ വളരെയധികം വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ജിന്ന് എന്ന സിനിമയിൽ സൗബിൻ അവതരിപ്പിക്കുന്നത്.
“ഇനിയൊരിക്കലും ഇതുപോലുള്ള ഒരു സിനിമയോ ഇതുപോലെ ഒരു കഥാപാത്രമോ എനിക്ക് ചെയ്യാൻ ലഭിക്കില്ല എന്ന കാര്യം ഉറപ്പാണ്. കാരണം അത്രയും നല്ല കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. ഈയൊരു ചിത്രത്തിൻറെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു അതിലുപരി അഭിമാനിക്കുന്നു. സന്തോഷവും സങ്കടവും ഉൾപ്പെടെ എല്ലാ വികാരങ്ങളും നൽകുന്ന ഒരു സിനിമയാണിത്. നിങ്ങളെക്കാൾ ഏറെ ഞാൻ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. മൂന്നുവർഷത്തോളമായി ഈ സിനിമയ്ക്കായി ഞാൻ കാത്തിരിക്കുന്നു.
അങ്ങനെ അവസാനം കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് ഈ മാസം 30ന് ചിത്രം തീയറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകർക്ക് ഈ ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.” ചിത്രത്തെ കുറിച്ച് സൗബിൻ വാചാലൻ ആവുകയാണ്. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും ആത്മവിശ്വാസം വളരെ വലുതാണ്. ചിത്രം തീർച്ചയായും പ്രേക്ഷക മനസ്സിൽ ഇടം നേടും എന്ന് അവർ ഉറച്ചു പറയുന്നു. സിനിമ കണ്ടവർ തീർച്ചയായും മറ്റുള്ളവരോട് സിനിമ കാണണമെന്ന് ഉറപ്പിച്ചു പറയും. അത്രയ്ക്കും ആത്മവിശ്വാസമുള്ള സിനിമയാണ് ഇത്.
സിനിമയിൽ ഞങ്ങൾ പറയാത്തതായും കാണിക്കാത്തതായും ഒരുപാട് സസ്പെൻസുകൾ ഉണ്ട്. അത് തിയറ്ററുകളിൽ തന്നെ ദൃശ്യവിസ്മയം ഒരുക്കാനുള്ളതാണ്. 2013ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് സൗബിൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. സിനിമയിൽ ഒരു പതിറ്റാണ്ട് തികക്കുകയാണ് താരം ഇപ്പോൾ. “ഞാൻ ഇന്നിവിടെ നിൽക്കുന്നുണ്ടെങ്കിൽ അതിൻറെ ഏറ്റവും വലിയ കാരണം നിങ്ങളാണ്. നിങ്ങളുടെ പിന്തുണയും, സ്നേഹവും, ലാളനയും എല്ലാമുണ്ട് അതിൽ. ഇനിയും നിങ്ങളുടെ പിന്തുണ ഞാൻ ആഗ്രഹിക്കുന്നു. ജിന്ന് ഇറങ്ങിയതിനു ശേഷം ഒരുപാട് കാര്യങ്ങൾ നമുക്ക് സംസാരിക്കാൻ ആകും. കാരണം അത്രത്തോളം സസ്പെൻസുകൾ ആണ് ചിത്രത്തിലുള്ളത്.” എന്നാണ് സൗബിൻ ആരാധകരോട് പറഞ്ഞത്. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാകട്ടെ ജിന്ന് എന്ന് ആശംസിക്കുകയാണ് ആരാധകർ.