മലയാളികൾക്ക് വളരെയധികം സുപരിചിതമായ വ്യക്തിയാണ് നടി മോളി കണ്ണമാലി. മോളി എന്ന് പറയുന്നതിനേക്കാൾ ചാള മേരി എന്ന് തന്നെ പറയണം. ചാള മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ മാത്രമല്ല ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ കൂടി ഇടം നേടിയ നടിയാണ് മോളി കണ്ണമാലി. അസുഖബാധിതയായ മോളി അതീവ ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലായിരുന്ന വിവരം നേരത്തെ പുറത്തുവന്നിട്ടുണ്ടായിരുന്നു. മുൻപും ഇത്തരത്തിൽ പ്രശ്നമായിരുന്നപ്പോൾ നടൻ മമ്മൂട്ടി സഹായിച്ചതും അതു വലിയ വാർത്തയിൽ ഇടം പിടിച്ചതുമായിരുന്നു. പിന്നാലെ ഇപ്പോൾ ആശുപത്രിയിൽ ആരും കൂട്ടിരിക്കാൻ പോലും സഹായിക്കാൻ ഇല്ലാതെയുള്ള അവസ്ഥയിലേക്ക് കടന്നുപോയപ്പോഴും വാർത്തയിൽ ഇടം പിടിച്ചിരുന്നു.
എന്നാൽ താരത്തിനെ വീട്ടിലേക്ക് കൊണ്ടുവന്നു എന്നൊരു ആശ്വാസ വാർത്തയാണ് പുറത്തുവരുന്നത്. മാറിച്ച് പിന്നീട് വരുന്നത് വീണ്ടും സങ്കടമുള്ള വാർത്തയാണ്. ഒന്ന് ഉറക്കെ സംസാരിക്കാനോ പഴയതുപോലെ നിറയെ സംസാരിക്കാൻ സാധിക്കാതെ വീർപ്പുമുട്ടിയാണ് ഇപ്പോൾ മോളി കണ്ണമാലി ജീവിക്കുന്നതെന്നാണ് അറിയാൻ കഴിയുന്ന വാർത്ത. വീട്ടിൽ ഓക്സിജൻ മാസ്കിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ പോലും ശ്വാസം അനുവദിക്കുന്നില്ല. ഒന്നുറക്കെ സംസാരിക്കണമെങ്കിലും രണ്ടുമിനിറ്റ് ദൈർഘ്യത്തിൽ സംസാരിക്കണമെങ്കിലും മാസ് മാറ്റിക്കഴിഞ്ഞാൽ പ്രശ്നമാണ്. അങ്ങനെയൊരു സാഹചര്യത്തിലൂടെ ആണ് നടി ഇപ്പോൾ കടന്നുപോകുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകളിലും വിവരങ്ങളിലും പറയുന്നത്.
ജീവിതത്തിലേക്ക് തിരികെ വരാൻ പറ്റുമോ എന്ന സാഹചര്യം വരെ ഉണ്ടായിരുന്നുവെങ്കിലും നടി തിരിച്ചുവന്നു എന്നുള്ള വിവരം ആരാധകരിൽ സന്തോഷമുയർത്തുന്നുണ്ട്. മോളിയുടെ മകൻ ജോളി തന്നെ അമ്മയെ കുറിച്ചുള്ള കാര്യങ്ങൾ ഇപ്പോൾ തുറന്നു പറയുന്നതിലൂടെ കൂടുതൽ സന്തോഷവും ആശ്വാസവും ആണ് ആരാധകർക്ക് ലഭിക്കുന്നത്. മകൻറെ വാക്കുകൾ ഇങ്ങനെ; എല്ലാവർക്കും എൻറെ നമസ്കാരം. എൻറെ പേര് ജോളി സിനിമാ നടി മോളി കണ്ണമാലിയുടെ മകനാണ് ഞാൻ. ഈ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്നെ സഹായിച്ച ഒത്തിരി പേർക്ക് വേണ്ടിയാണ്. എൻറെ അമ്മ ശ്വാസതടസംമൂലം ഒമ്പതാം തീയതി ഗൗതം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയുണ്ടായിരുന്നു. അവിടെ അമ്മച്ചിയുടെ അവസ്ഥ ഗുരുതരമായി. മൂന്ന് ദിവസമായി ഐസിയുവിൽ ആയിരുന്നു.
സീരിയസ് ആയത് കൊണ്ട് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ടി വന്നു. അതിനെന്നെ സഹായിച്ച ഒത്തിരി പേർക്ക് നന്ദി പറയാൻ വേണ്ടിയിട്ടാണ് ഞാൻ ഈ പോസ്റ്റ് ചെയ്യുന്നത്. ആദ്യമേ നന്ദി പറയേണ്ടത് ഓസ്ട്രേലിയൻ ഡയറക്ടർ ജോയ് മാത്യു സാറിനാണ്. സാർ ഞങ്ങളുടെ എല്ലാ കാര്യത്തിനും ഞങ്ങൾക്ക് സപ്പോർട്ട് ചെയ്തു അതിനു നന്ദി. പിന്നെ നന്ദി പറയേണ്ടത് ഫിറോസ് കുന്നുംപറമ്പിൽ സാറിനാണ്. ദൈവത്തെപ്പോലെ ഞങ്ങളെ സഹായിച്ച സാറിന് ഒരായിരം നന്ദി. പിന്നെ നന്ദി പറയേണ്ടത് ബിഗ് ബോസ് താരമായ ദിയ സനയോട് ആണ്. സിനിമ നടൻ ബാല സാർ, സിനിമ നടൻ പ്രേംകുമാർ, ജോ വരാപ്പുഴ, ബിനീഷ് ബാസ്റ്റിൻ എന്നിങ്ങനെ ഒരുപാട് വ്യക്തിത്വങ്ങൾ ഞങ്ങളെ സഹായിച്ചു. ഇവരുടെയൊക്കെ പ്രാർത്ഥനയും സഹായവും മൂലമാണ് എൻറെ അമ്മ മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.
ഇപ്പോൾ വീട്ടിൽ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് അമ്മയുടെ ജീവൻ നിലനിർത്തിക്കൊണ്ടുപോകുന്നത്. അമ്മച്ചിയെ നോക്കിയ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ എല്ലാ നഴ്സുമാർക്കും നന്ദി പറഞ്ഞുകൊള്ളുന്നു. പിന്നെ അമ്മച്ചിയുടെ കോമഡി ആർട്ടിസ്റ്റുകൾക്കും നന്ദി. ആരുടെയെങ്കിലും പേര് വിട്ടു പോയിട്ടുണ്ടെങ്കിൽ എന്നോട് നിങ്ങൾ ക്ഷമിക്കണം. പിന്നെ ഡോക്ടർ പറഞ്ഞത് രണ്ടുമാസം വീട്ടിൽ കൊണ്ടുപോയി ഓക്സിജനിൽ കിടക്കണമെന്നാണ്. രണ്ടാഴ്ച കഴിയുമ്പോൾ ചെക്കപ്പിന് ചെല്ലണമെന്നും പറഞ്ഞിട്ടുണ്ട്. തുടർന്ന് എല്ലാവരുടെയും പ്രാർത്ഥന അമ്മച്ചിക്ക് ഉണ്ടാകണം. ഒരിക്കൽ കൂടി ഞങ്ങളെ സഹായിച്ച എല്ലാവർക്കും എൻറെയും കുടുംബത്തിന്റെയും ഒരായിരം നന്ദി. ഇതായിരുന്നു വാക്കുകൾ. അതേസമയം മോളി കണ്ണമാലിക്ക് സഹായം നൽകാത്തതിന്റെ പേരിൽ താര സംഘടനയായ അമ്മയ്ക്കെതിരെ ഗുരുതര ആക്ഷേപം ഉയർന്നുവന്നിരുന്നു.