മലയാള സിനിമ ലോകത്തിൻറെ ഭാഗമായി നിരവധി വർഷങ്ങളായി സഞ്ചരിക്കുന്ന മലയാളികൾക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.ഇപ്പോഴിതാ മഹേഷും മാരുതിയും എന്ന ഏറ്റവും പുതിയ ആസിഫ് അലി ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവർത്തകർ പങ്കുവെച്ച സത്യൻ അന്തിക്കാടിന്റെ ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.തന്റെ ആദ്യ വാഹനമായ മാരുതി 800 ൻറെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സത്യൻ അന്തിക്കാട് ഈ വീഡിയോയിൽ.മഹേഷും മാരുതിയും എന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം ഒരു പഴയ മാരുതി 800 കാറും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ഇന്ത്യൻ വാഹന വിപണിയിൽ മാറ്റത്തിന്റെ ഒരു വലിയ വിപ്ലവത്തിന് തുടക്കമിട്ട വാഹനമാണ് മാരുതി 800.ആധുനികമായ വാഹനങ്ങൾ അധികം ഇല്ലാതിരുന്ന പഴയ കാലഘട്ടത്തിൽ പലരുടെയും ആഡംബര വാഹനങ്ങളിൽ ഒന്നായിരുന്നു മാരുതി 800. വളരെ ചെറുതും ഒതുങ്ങിയതുമായ വലിപ്പത്തിൽ ക്യൂട്ട് ആയ മാരുതി 800 ഇന്ത്യക്കാരെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.അവസാനം വാഹനം ഇന്ത്യൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമാകുന്നതു വരെയും വാഹനത്തിന് നിരവധി ആവശ്യക്കാരാണ് ഉണ്ടായിരുന്നത്.ഇപ്പോഴും നിരവധി വാഹന പ്രേമികൾ മോഡിഫൈ ചെയ്ത് പൊന്നുപോലെ ഈ വാഹനം സൂക്ഷിക്കുന്നുണ്ട്.
മഹേഷും മാരുതിയും എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുവാണ്. തിരക്കിട്ട പ്രമോഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്നത് മാർച്ച് 10ന് ആണ്.’ഞാന്‍ ആദ്യമായി വാങ്ങിയ കാര്‍ ഒരു മാരുതി 800 ആയിരുന്നു. കെഎല്‍ 7 എ 183.അത് 33 വര്‍ഷം മുന്‍പാണ്. അക്കാലത്ത് ഞാനും ശ്രീനിവാസനും ഒന്നിച്ച് വര്‍ക്ക് ചെയ്ത പല സിനിമകളുടെയും ചര്‍ച്ചകള്‍ ആ കാറിലെ യാത്രയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. സന്ദേശം തലയണമന്ത്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ ചർച്ച ചെയ്യപ്പെട്ടതും ഈ മാരുതി കാറിൽ ആയിരുന്നു.സുപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഈ കാറിൽ സഞ്ചരിച്ചതിനെ കുറിച്ചും സത്യൻ അന്തിക്കാട് പറയുന്നു.
മമ്മൂട്ടിയുടെ പൊന്തൻമാട എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സത്യൻ അന്തിക്കാടും,മമ്മൂട്ടിയും,വികെ ശ്രീരാമനും കൂടി ഈ മാരുതി കാറിൽ പൂമുള്ളി മനയിലെത്തി ആറാം തമ്പുരാനെ സന്ദർശിച്ച സംഭവവും സത്യൻ അന്തിക്കാട് ഓർത്തെടുക്കുന്നു.അന്ന് ആ യാത്ര മുഴുവൻ മമ്മൂട്ടിയാണ് കാറോടിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.പിന്നീട് കാലങ്ങൾക്കുശേഷം താൻ മാരുതി 800ൽ നിന്നും ഒരു ഹോണ്ട സിറ്റി കാറിലേക്ക് മാറി.പക്ഷേ ഇപ്പോഴും തനിക്കിഷ്ടം ആ പഴയ മാരുതി 800 കാർ ആണെന്ന് സത്യൻ അന്തിക്കാട് പറയുന്നു.തന്റെ വീട്ടിൽ കുടുംബത്തിലെ ഒരംഗത്തെ പോലെ ആ കാർ ഇന്നും സൂക്ഷിക്കുന്നു. തുടർന്ന് വീഡിയോയ്ക്ക് അവസാനം ആസിഫ് അലി ചിത്രം കാണാൻ പ്രേക്ഷകരെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്.