മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് നടൻ ടിനി ടോം. എപ്പോഴും നമ്മുടെ കോമഡി പറഞ്ഞു മിമിക്രി കാണിച്ചും ചിരിപ്പിക്കുന്ന കലാകാരന്മാരോട് ഒരു പ്രത്യേക ഇഷ്ടം മലയാളികൾ കാണിക്കാറുണ്ട്. ആ സ്നേഹം തന്നെയാണ് ടിനിയോടും മലയാളികൾ കാണിക്കാറുള്ളത്. ടിനിയും സുബിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവർ ഒരുമിച്ച് വേദികളിൽ നിരവധി സ്കിറ്റുകൾ ഒരുമിച്ച് ചെയ്തത് ഒക്കെ മലയാളികൾക്ക് അറിയാം. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഇവർ രണ്ടുപേരുടെയും കോമ്പോ വളരെയധികം ഇഷ്ടമാണ്. സുബിയെ സിനിമയിലേക്കും അതുപോലെ മിമിക്രി രംഗത്തേക്കും കൈപിടിച്ചു കൊണ്ടുവന്നത് ടിനി ടോം ആണ്.
ആദ്യമായി 18 വയസ്സുള്ളപ്പോൾ സുബി സ്റ്റേജിലേക്ക് വന്നത് ടിനി ടോമും ഒരുമിച്ച് ആയിരുന്നു. സുബി മരിക്കുന്നതിനു മുൻപ് വീട്ടിൽ നിന്നും ഹോസ്പിറ്റലിലേക്ക് പോയപ്പോഴും തിരികെ വീട്ടിലേക്ക് സുബിയുടെ മൃതദേഹം കൊണ്ടുവന്നപ്പോഴും ടിനി ടോം ഒപ്പമുണ്ടായിരുന്നു. സുബിയെ കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞ് കഴിഞ്ഞദിവസം ഒരു പരിപാടിയിൽ വന്ന് കരയുന്ന ടിനി ടോമിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സുബിക്ക് കലാരംഗത്ത് വഴിതെളിച്ച് കൊടുത്തവരിൽ പ്രധാനിയാണ് ടിനി. ആശുപത്രിയിൽ സുബിയെ കാണാൻ ചെന്നപ്പോൾ ഉണ്ടായ അവസ്ഥയെക്കുറിച്ചാണ് കഴിഞ്ഞദിവസം ടിനി ടോം വിവരിച്ചത്.
വികാരനിർഭനായി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ എല്ലാ ആരാധകരെയും ഇപ്പോൾ വേദനിപ്പിക്കുകയാണ്. എല്ലാവരുടെ മനസ്സിലേക്കും ഒരു മുള്ള് തറച്ച് കേറുന്ന ആഘാതത്തോടെയാണ് ആ വാക്കുകൾ കയറി പിടിച്ചത്. സുബിയെ കാണാൻ ചെന്നു എന്നും ആ സമയത്ത് തൻറെ കൈപിടിച്ച് സുബി ബൈ പറഞ്ഞുവെന്നും പറയുന്നു. പരമാവധി ശ്രമിച്ചു സുബിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ. ഒരു പന്ത്രണ്ടാമത്തെ ദിവസമൊക്കെയാണ് ഞാൻ സുബിയുടെ അവസ്ഥയെ അറിയുന്നത്. പക്ഷേ ആയുസ്സ് എത്തിയാൽ പോകണമെന്നാണല്ലോ ഞാൻ ആശുപത്രിയിൽ ചെന്ന് സുബിയെ കണ്ടു. ഞാൻ എൻറെ ജീവിതത്തിൽ അങ്ങനെ ഒരു രൂപം കണ്ടിട്ടില്ല.
സുബിയുടെ അടുത്ത് ഞാൻ ചെന്നപ്പോൾ അവൾ എന്നെ കുറെ നേരം നോക്കി. പിന്നെ അവൾ എൻറെ കൈ ചോദിച്ചു. ആ രംഗം ഞാൻ ഞാൻ ഓർക്കുന്നില്ല അങ്ങനെ ആഗ്രഹിക്കുന്നില്ല. കൈ പിടിച്ചിട്ട് അവൾ എൻറെ അടുത്ത് ബൈ പറഞ്ഞു. എട്ടു ദിവസമാണ് ലിവർ ട്രാൻസ്പ്ലാന്റേഷന് ഉള്ള പേപ്പർ വർക്ക് വേണ്ടത്. സുരേഷ് ഗോപി ചേട്ടൻ വിളിച്ച് അദ്ദേഹം മറ്റ് എംഎൽഎയും പി എ മാരുടെ ഒക്കെ കാര്യങ്ങൾ കൂടെ നിന്നുകൊണ്ട് മൂന്നുദിവസംകൊണ്ട് ഞങ്ങൾ നടപടികൾ എല്ലാം തീർത്തു. അപ്പോഴേക്കും പക്ഷേ ഓർഗൻസ് ഡൗൺ ആയി പോയിരുന്നു. രണ്ടായിരത്തിലാണ് സുബിയെ ഞാൻ ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. അന്ന് സുബിക്ക് 18 വയസ്സ് മാത്രമേയുള്ളൂ. 23 വർഷമായി ഇപ്പോൾ. എല്ലാ സന്തോഷങ്ങളും സുബി എന്നോട് പങ്കുവയ്ക്കുമായിരുന്നു. വിഷമം പങ്കുവെക്കാറില്ലായിരുന്നു.