മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. സിനിമയിലൂടെ കരിയർ ആരംഭിച്ചതാണെങ്കിലും സീരിയലുകളിലൂടെയാണ് സ്വാസിക പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച നർത്തകിയും അവതാരകയും കൂടിയാണ് സ്വാസിക. കഴിഞ്ഞവർഷം നിരവധി സിനിമകളിലൂടെയും സ്വാസിക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. അതിൽ ചതുരം എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചതും ശ്രദ്ധ നേടി. ഏകദേശം 10 വർഷങ്ങളായി സിനിമയിലുള്ള സ്വാസികയുടെ കരിയറിൽ വലിയ വളർച്ചകൾ ഉണ്ടായത് അടുത്ത കാലത്താണ്. അതേസമയം മുൻപ് ഒരിക്കൽ അമൃത ടിവിയിലെ അനീസ് കിച്ചൻ എന്ന പരിപാടിയിൽ എത്തിയപ്പോൾ തൻറെ ജീവിതത്തിലെ വഴിത്തിരിവുകളെ കുറിച്ച് സ്വാസിക സംസാരിച്ചിരുന്നു.
ആ അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. താൻ മരണത്തെ മുന്നിൽകണ്ട നിമിഷത്തെക്കുറിച്ച് നടി സംസാരിക്കുന്നുണ്ട്. ജീവിതത്തിൽ അപ്രത്യക്ഷമായ ഏതെങ്കിലും ട്വിസ്റ്റ് ഉണ്ടായിട്ടുണ്ടോ എന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്വാസിക. ആദ്യം അഭിനയ ജീവിതത്തിൽ ഉണ്ടായ ഒരു ട്വിസ്റ്റ് പറഞ്ഞുകൊണ്ടാണ് സ്വാസിക തുടങ്ങിയത്. ഞാൻ 2012ലാണ് കരിയർ ആരംഭിക്കുന്നത്. തമിഴ് നായിക ആയപ്പോൾ ഞാൻ കരുതി ഇപ്പോൾ തന്നെ തമിഴ് മുഴുവൻ കീഴടക്കാൻ കഴിയുമെന്ന്. അതും പറഞ്ഞ് അങ്ങോട്ട് പോയതെന്നും അത് കഴിഞ്ഞ് കുറേക്കാലം കാത്തിരുന്നു എന്നും അങ്ങനെ ഇരുന്നപ്പോൾ ആങ്കറിങ്ങിലേക്ക് എത്തി. അപ്പോൾ മലയാളം മുഴുവൻ കീഴടക്കാം എന്ന് കരുതി.
അതും നടന്നില്ലെന്നും പ്രതീക്ഷിക്കുന്നതൊന്നും നടക്കുന്നില്ലെന്നും അങ്ങനെയിരിക്കുമ്പോഴാണ് ഞാൻ ഒരു ഡാൻസ് ഷോയ്ക്ക് വേണ്ടി യുഎസിൽ പോകുന്നത് എന്നും, അതുകഴിഞ്ഞ് വന്നപ്പോഴാണ് സീരിയലിലേക്കുള്ള ഓഫർ വന്നത്. സീരിയലിൽ നിന്നാണ് ഞാൻ ആഗ്രഹിച്ചതെല്ലാം എനിക്ക് ലഭിച്ചത്. ആ സീരിയൽ കഴിഞ്ഞപ്പോൾ ആളുകളുടെ സ്നേഹം കിട്ടി. ഞാനൊരു ആർട്ടിസ്റ്റ് ആണെന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ പറ്റി. അതുവരെ എന്റെ സിനിമകളൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. അതുവഴിയാണ് എനിക്ക് എല്ലാ ഷോകളും പങ്കെടുക്കാനും ഡാൻസ് ചെയ്യുമാനൊക്കെ അവസരങ്ങൾ ലഭിച്ചത്. അപ്പോഴാണ് എൻറെ അഭിനയജീവിതത്തിൽ ഒരു ട്വിസ്റ്റ് ഉണ്ടായത് അമേരിക്കയിൽ പോയി ഏഴു കടൽ കടന്ന് തിരിച്ചു വന്നപ്പോഴാണ് അതോടെ എന്റെ ജീവിതം മാറി.
അതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ വന്നിരിക്കുന്നത് എന്നും സ്വാസിക പറഞ്ഞു. ജീവൻ തിരിച്ചുകിട്ടിയ പോലൊരു സംഭവം ഉണ്ടായിട്ടുണ്ടെന്നും ചെറുപ്പത്തിൽ കടലിൽ പോയി തിരിച്ചു വരുന്ന സമയത്ത് അടുത്ത ഒരു കുളത്തിൽ കാൽ കഴുകാൻ ഇറങ്ങി. ഞാൻ അവിടെ നിന്നും സ്ലിപ്പായി വെള്ളത്തിലേക്ക് വീണു. അതൊരു ചുഴിയുള്ള കുളമായിരുന്നു അതിന്റെ ഉള്ളിലേക്ക് പോയി ആ സമയത്ത് എനിക്ക് നീന്തൽ അറിയില്ലായിരുന്നു. ആ സമയത്ത് ഉള്ളിൽ മരിച്ചു എന്ന് ചിന്തയായിരുന്നു. അമ്മയെയും അച്ഛനെയും ഇനി കാണാൻ കഴിയില്ല എന്നൊക്കെയുള്ള ചിന്ത കേറി വന്നു. അത്ര ചെറുപ്പത്തിലെ താൻ മരണ ഭയം വന്നു പിന്നീട് ഏതോ കല്ലിൽ ചവിട്ടി ഞാൻ മുകളിലേക്ക് പുഷ് ചെയ്തു വന്നപ്പോഴാണ് ശ്വാസം എടുക്കാൻ പറ്റിയത്. അപ്പോഴേക്കും ശബ്ദം കേട്ട് ആരൊക്കെയോ ഓടിവന്ന് രക്ഷിച്ചു.
അപ്പോൾ എനിക്ക് ചവിട്ടാൻ ആ കല്ല് അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ചിലപ്പോൾ ഞാൻ ചുഴിയിലേക്ക് തന്നെ പോയേനെ. ചിലപ്പോൾ അതോർക്കുമ്പോൾ തമാശയായി തോന്നും. എങ്കിലും മരണത്തെ മുന്നിൽ കണ്ട ഒരു നിമിഷമായിരുന്നു അത്. വളരെ ചെറിയ പ്രായമായിരുന്നു എന്നും മൂന്നിലോ നാലിലോ പഠിക്കുമ്പോൾ ആണെന്നും സ്വാസിക പറഞ്ഞു. ആ സംഭവത്തിനുശേഷം വാശിയോടെ നീന്തൽ പഠിച്ചെന്നും സ്വാസിക പറഞ്ഞു. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇത്തരം വാശികളോടെ ആണ് നേടിയത് എന്നും എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകുമ്പോഴാണ് ഇത്തരം വാശികൾ ഉണ്ടാകുന്നത് എന്നും സ്വാസിക കൂട്ടിച്ചേർത്തു.