മലയാളത്തിൽ നിന്ന് അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തെന്നിന്ത്യയിൽ തന്നെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. അരങ്ങേറ്റം കുറിച്ച് ആദ്യചിത്രം മുതൽ തുടർച്ചയായിവിജയങ്ങൾ സ്വന്തമായ ഐശ്വര്യയ്ക്ക് അധികം വൈകാതെ തമിഴ് നിന്നും തെലുങ്കിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കുകയായിരുന്നു. അങ്ങനെ മലയാളത്തിന്റെ ഭാഗ്യ നായിക തെന്നിന്ത്യൻ സിനിമയിൽ ഒരിടം നേടിയിരിക്കുന്നത്. മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് ഐശ്വര്യയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
വളരെ ബോൾഡ് ആയ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിൽ കുമാരി എന്ന സിനിമയിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും അങ്ങനെയൊരു ബോൾഡ്നസ്സ് കടന്നു വരാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താൻ സിനിമയിലേക്ക് വന്ന ശേഷവും ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഐശ്വര്യയുടെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ഭാഗ്യങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലിചെയ്യാനുമായി. ആഷിക് അബു മായാനദി എന്ന സിനിമയിൽ എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നൽകി. അന്നുമുതൽ ഓരോ കഥാപാത്രവും കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നതാണ് വിശ്വാസം. പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ. ഞാൻ ഇടപെട്ട് ഓരോന്നിൽ നിന്നും പഠിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു എന്നതാണ് തൻറെ കടന്ന് വരവിനെ കുറിച്ച് ഐശ്വര്യ പറഞ്ഞത്. സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേക്കൂടി കോൺഫിഡന്റ് ആയി.
തുടക്കകാലത്ത് ഉണ്ടായിരുന്ന കൺഫ്യൂഷൻ പരിഭ്രമം ഒക്കെ മാറി റിസ്ക് എടുക്കാൻ പാകപ്പെട്ടു. ഉയർച്ച താഴ്ചകളെ സമന്വയത്തോടെ നേരിടാൻ പഠിച്ചു. പണ്ട് സിനിമ എന്തെന്നറിയാതെ സ്നേഹിച്ചിരുന്നെങ്കിൽ ഇപ്പോൾ അത്രമേൽ അറിഞ്ഞാണ് സ്നേഹിക്കുന്നത്. സിനിമയിൽ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് പോകുന്നത്. നല്ല നല്ല സിനിമകൾ പ്രേക്ഷകരുടെ അംഗീകാരം എല്ലാം കൂടുതൽ ലഭിക്കുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെയും കഥാപാത്രങ്ങളുടെയും ബോൾഡ്നസ്സിനെ കുറിച്ച് ചോദിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു;
സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബിൾഡ് എന്നത് കൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്. ഗോൾഡ് ആയ പെൺകുട്ടി എന്ന് എടുത്തു പറയുന്നതിൽ നിന്നും സമൂഹത്തിലെ ഒരു സാധാരണക്കാരിയായി മാറണം പെൺകുട്ടിയുടെ ബോൾഡ്നസ്സ്. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നി അല്ല. സ്നേഹമില്ലാത്തവൾ അല്ല. എൻറെ ഗോൾഡ് കഥാപാത്രങ്ങളെല്ലാം തന്റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന ഭർത്താവിനെ സ്നേഹിക്കുന്ന കാമുകനെ സ്നേഹിക്കുന്ന അലി ബുള്ള സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു എന്നാണ് ഐശ്വര്യ പറഞ്ഞത്. 2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ ആണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഐശ്വര്യയ്ക്ക് ഒരു ബ്രേക്ക് നൽകിയ ചിത്രം ആഷിക് അബു സംവിധാനം ചെയ്ത മായാനദി ആയിരുന്നു. ആക്ഷൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റം.