ടിക്ക് ടോക്ക് എന്ന ആപ്പ് പലരെയും നമുക്ക് സുപരിചിതമാക്കി. സിനിമയോളം സീരിയൽ ഓളം പല താരങ്ങളും ഇന്ന് ഉയർന്നുവന്നത് ഈ ടിക് ടോക് എന്ന് പറയുന്ന ആപ്പിലൂടെയാണ്. ഒരു സുപ്രഭാതത്തിൽ ടിക്ക് ടോക്ക് അങ്ങ് നിരോധിച്ചപ്പോൾ ഇവർ എല്ലാവരും ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറി. അവിടെനിന്ന് പൈസ ഉണ്ടാക്കാനും പ്രമോഷൻസ് നടത്താനും തുടങ്ങി. റീലുകൾ വരെ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സുപരിചിതമാണ്. പണ്ടൊക്കെ ഒന്നോരണ്ടോ റീലുകൾ ആയിരുന്നു ഇൻസ്റ്റഗ്രാമിൽ വന്നുകൊണ്ടിരുന്നത് എന്നാൽ ഇപ്പോൾ റീലുകളുടെ മേളം തന്നെയാണ് എന്ന് പറയാം. ഇവരുടെയൊക്കെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്.
അങ്ങനെ ചെറിയ വീഡിയോകൾ ചെയ്ത് വളരെയധികം സുപരിചിതമായി മാറി മില്യൺ ഫോളോവേഴ്സ് താരങ്ങളോടൊപ്പം നിൽക്കുന്നവരാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്. അതിൽ ഒരു ആൾ തന്നെയാണ് പൊന്നു അന്ന മനു. ഭർത്താവിൻറെ സമ്മതത്തോടെ കുഞ്ഞ് ജനിച്ചതിനു ശേഷം ടിക്ക് ടോക്കിലൂടെയും ഡബ്സ്മാഷ് ലൂടെയും വീഡിയോ ചെയ്തു തുടങ്ങി. പിന്നീട് ഇതുപോലെ ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറിയ ഒരു പൊന്നും താരം. കോട്ടയം കുഞ്ഞന്നമ്മ എന്ന് തന്നെ പറയണം പൊന്നു അന്ന മനുവിനെ പ്രേക്ഷകർക്ക് മനസ്സിലാകുന്നതിനായി.
കോട്ടയം കുഞ്ഞന്നമ്മ എന്ന ഫേസ്ബുക്ക് പേജിലൂടെ തന്റേതായ സ്വന്തം കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പ്രശസ്തയായ താരമാണ് പൊന്നു. താൻ ഒരു കണ്ടന്റ് ക്രിയേറ്റർ ആയി മാറിയത് എങ്ങനെയാണെന്നുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ചെറുപ്പം മുതൽ തന്നെ പഠിത്തത്തിനേക്കാൾ ഉപരി ഇങ്ങനത്തെ കലകളോട് ആയിരുന്നു താല്പര്യമെന്നും പിന്നാലെ അമ്മ പറയുമായിരുന്നു ഇതെല്ലാം നിർത്തി പഠിക്കാൻ നോക്ക് എന്നെല്ലാം. അവസാനം പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പക്ഷേ അമ്മ ഒരു സൈഡിൽ നിന്ന് കലയിലും തന്നെ സപ്പോർട്ട് ചെയ്യാൻ തുടങ്ങി. പഠനത്തിനൊപ്പം തന്നെ കലാപരിപാടികളിൽ സജീവ സാന്നിധ്യമായി മാറി.
എന്നാൽ അമ്മയുടെ മരണമാണ് പൊന്നുവിനെ ആകെ തകർത്തത്. അമ്മയ്ക്ക് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യം ക്യാൻസർ സ്ഥിരീകരിച്ചതെന്ന് വളരെ സങ്കടത്തോടെ പൊന്നു പറയുന്നു. പിന്നാലെ 19 വയസ്സുള്ളപ്പോൾ ആയിരുന്നു അമ്മയുടെ മരണം എന്നും താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്. അമ്മ പപ്പാ അനിയൻ എന്ന ലോകത്തിനപ്പുറം ഒന്നുമില്ലായിരുന്നു തനിക്ക് എന്ന് ഓർത്തെടുത്ത് പറയുകയാണ്. അമ്മ പോയതിനുശേഷം പിന്നീട് കോളേജ് ലൈഫിലെ ആഘോഷങ്ങൾക്ക് പോലും ഞാൻ പോകാതെയായി. ശരിക്കും പറഞ്ഞാൽ വിടാതെയായി. പപ്പയോട് എന്ത് ചോദിച്ചാലും ആ പോകണ്ട എന്ന് മാത്രമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.
എപ്പോഴും അത് വേദനയായി തന്നെ മനസ്സിൽ ഉണ്ടായിരുന്നു. പിന്നാലെ വിവാഹം നടന്നു വിവാഹത്തിന് ശേഷം കുഞ്ഞു കൂടി ജനിച്ചപ്പോൾ ഇനി എന്റെ ജീവിതമില്ല എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ഞാൻ മുന്നോട്ട് പോയത്. വിവാഹത്തോടെ എന്റെ ജീവിതമേ തീർന്നു. വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിലെത്തി ജനിച്ചു വളർന്നതും കല്യാണം കഴിച്ചു എത്തിയതും എല്ലാം ഒരു ഇടത്തരം കുടുംബത്തിലാണ്. അതുകൊണ്ട് സ്വപ്നങ്ങളും പരിമിതിയായിരുന്നു. നമ്മുടെ കരിയറിന് പുറകെ തന്നെ നമ്മൾ പോണം. പാഷന്റെ പുറകിൽ പോയാൽ നമ്മുടെ അടുപ്പ് പുകയില്ലല്ലോ. കുഞ്ഞ് ജനിക്കുന്നത് വരെ ഞാൻ ജോലി ചെയ്തിരുന്നു. കുഞ്ഞായ ശേഷം അവനെ നോക്കാൻ വേണ്ടി അതും രാജിവച്ചു.
അങ്ങനെ ഒന്നും ചെയ്യാനില്ലാതെ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കുന്ന സമയമാണ് ഡബ്സ്മാഷ് ചെയ്യുന്നത്. അവിടെ നിന്നും മ്യൂസിക്കലിയിലേക്ക് എത്തി. അവിടെ നിന്നും ടിക്ക് ടോക്കിലേക്ക് എത്തി. പിന്നീട് ടിക്ക് ടോക്ക് നിരോധിച്ചപ്പോൾ ഇൻസ്റ്റഗ്രാമിലേക്ക് ചേക്കേറി. ഞാൻ വീഡിയോസ് ചെയ്തോട്ടെ എന്ന് ഭർത്താവിനോട് ചോദിച്ചപ്പോൾ നീ ചെയ്തോ അതിനെന്താ എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. അതോടെ എനിക്ക് ഇരട്ടി സന്തോഷമായി. അങ്ങനെ ഞാൻ വീഡിയോ ചെയ്യാൻ തുടങ്ങി. ചെയ്യുന്ന വീഡിയോകൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഒക്കെ വരാൻ തുടങ്ങി. പക്ഷേ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്തതിനാൽ എൻറെ വീട്ടുകാർക്ക് അത് അറിയില്ലായിരുന്നു.
ഒരിക്കൽ ഒരു ചടങ്ങിന് വേണ്ടി പോയപ്പോൾ ഒരുപാട് ആളുകളുടെ ഇടയിൽ വെച്ച് തൻറെ ഭർത്താവിൻ്റെ സുഹൃത്ത് തന്നെ അപമാനിച്ചത് വളരെയധികം സങ്കടമായി എന്ന് പറയുന്നു. എനിക്ക് വലിയ നാണക്കേടായി തോന്നി എന്നും പൊന്നു പറയുന്നു. ആദ്യം വീഡിയോ ഒക്കെ നന്നാവുന്നുണ്ട് നല്ല രസമാകുന്നുണ്ടെന്നും പിന്നാലെ അത് കേട്ട് സന്തോഷിക്കുന്ന എന്റെ മുഖത്തടിച്ച് അയാൾ പറഞ്ഞ വാക്കുകൾ ഞാൻ മറക്കില്ല എന്ന് തന്നെ പറയുന്നുണ്ട്. പക്ഷേ നീ എന്തിനാണ് അറിയാത്ത കാര്യം ചെയ്യുന്നത്. നിനക്ക് അഭിനയിക്കാൻ അറിയില്ല അതുകൊണ്ടുതന്നെ നിന്റെ അഭിനയം വളരെ മോശമാണ് എന്നാണ് അയാൾ മുഖത്തടിച്ചത് പോലെ പറഞ്ഞത്. അതോടെ ഇനി വീഡിയോ ചെയ്യുന്നില്ല എന്ന് തീരുമാനിച്ചു.
ആ പറഞ്ഞ നെഗറ്റീവ് പരിഹരിച്ച് ഇനി വീഡിയോ ചെയ്യണം എന്ന് പറഞ്ഞതും ഭർത്താവ് തന്നെയാണ്. വീണ്ടും വീഡിയോ ചെയ്യാൻ തുടങ്ങി കഥാപാത്രങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് വീഡിയോ ചെയ്തത്. ആ ഇടയ്ക്ക് കോഴിക്കോട് ഒരു അമ്മ കാമുകനൊപ്പം പോകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കരിങ്കൽപ്പാറയിൽ ഇടിച്ചു കൊന്ന സംഭവം ഉണ്ടായിരുന്നു. അതിനെതിരെ പൊന്നു അവളുടെ വേഷം കെട്ടി ചെയ്തത് തെറ്റാണെന്ന സന്ദേശം നൽകുന്ന ഒരു വീഡിയോ ചെയ്തു. എന്നാൽ അത് പുറത്തുവന്നത് മറ്റൊരു തരത്തിലാണ്. വീഡിയോ വൻ വൈറലാവുകയും ചെയ്തു. ഒരുപാട് അപവാദങ്ങൾ കേട്ടു. ഞാൻ ചെയ്ത വീഡിയോയിൽ നിന്നും ടിക് ടോക്കിന്റെ എംബ്ലം എല്ലാം മാറ്റി കുഞ്ഞിനെ കൊന്ന ആ സ്ത്രീ ഞാനാണെന്ന് പറഞ്ഞുകൊണ്ട് ഓൺലൈൻ ചാനലുകളിൽ വീഡിയോകൾ വന്നു.
എന്നെ അറിയുന്നവരും അറിയാത്തവരും എല്ലാം വിളിച്ചു കാര്യം അന്വേഷിക്കാൻ തുടങ്ങി. ഭർത്താവിൻറെ അമ്മ പുറത്തു പോയപ്പോൾ ഇവൾ ആണല്ലോ ആ കുഞ്ഞിനെ കൊന്നത് എന്ന് ചോദിച്ച് അമ്മയെ എല്ലാവരും പരിഹസിച്ചു. അതോടെ വീഡിയോ ചെയ്യുന്നതിന് വീട്ടിൽ നിന്നും എതിർപ്പുകൾ വന്നു. അത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിൽ ഞാൻ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു. എന്തായാലും ഇനി വീഡിയോ ചെയ്യുന്നില്ല എന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ അപ്പോഴും തന്നെ പിന്തുണച്ചത് ഭർത്താവ് തന്നെയാണ്. ഏതോ ഒരു യൂട്യൂബ് ചാനലുകാർ അവർക്ക് വ്യൂസ് കൂട്ടാൻ നിൻറെ വീഡിയോ ഉപയോഗം ചെയ്തത് ഒരിക്കലും നിൻറെ തെറ്റല്ല.
നീ ഇനി വീഡിയോ ചെയ്യണം. പിന്നീട് വീട്ടുകാർ അറിയാതെ വീഡിയോസ് ചെയ്തു തുടങ്ങി. അത് വളരെ പാടുള്ള കാര്യമായിരുന്നു. എന്നെ വിമർശിച്ചവരെ കൊണ്ട് തന്നെ നല്ലത് പറയിപ്പിക്കുന്നത് വരെ ഞാൻ വീഡിയോസ് ചെയ്തു. ഇപ്പോൾ എവിടെ പോയാലും നല്ല സ്വീകരണം ആണ്. ആളുകൾ എന്നെ തിരിച്ചറിയാനും ഒപ്പം നിന്ന് സെൽഫി എടുക്കാനും തുടങ്ങി. എന്നെപ്പോലെ ഒരു വീട്ടമ്മയ്ക്ക് അതിൽപരം എന്ത് സന്തോഷമാണ് വേണ്ടത് എന്ന് താരം പറയുന്നു.