മണിരത്നം സംവിധാനം ചെയ്ത തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറിയ പൊന്നിയിൻ സെൽവനിൽ അഭിനയിക്കാതിരുന്നതിൽ തനിക്ക് യാതൊരു വിഷമമില്ലെന്നും ആ തീരുമാനത്തിൽ താൻ സന്തോഷവതി ആണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി അമല പോൾ. തൻറെ പുത്തൻ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി ജിഞ്ചർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ പൊന്നിൻ സെൽവനിൽ അഭിനയിക്കാൻ കഴിയാതിരുന്നതിൽ വിഷമം ഉണ്ടോ എന്ന് ചോദ്യത്തിന് നൽകിയ താരത്തിന്റെ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്.
താരത്തിന് ആ അവസരം ലഭിച്ചപ്പോൾ തൻറെ ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടത്തിലൂടെ ആയിരുന്നു താൻ ആ സമയം കടന്നു പോയിരുന്നത്. അതുകൊണ്ട് അന്ന് സിനിമയെക്കാൾ തനിക്ക് കൂടുതൽ പ്രാധാന്യം തോന്നിയത് തന്നോട് തന്നെയാണെന്നും അമല പോൾ പറഞ്ഞു. തൻറെ മാനസിക ആരോഗ്യത്തിന് ആയിരുന്നു അന്ന് പ്രാധാന്യം നൽകിയതെന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയതിനുശേഷം സ്വന്തം കാര്യങ്ങൾക്ക് പ്രാധാന്യം നൽകാൻ ആരംഭിച്ച സമയമായിരുന്നു അതെന്നും താരം പറഞ്ഞു.
പൊന്നിയിൻ സെൽവൻ എന്ന വലിയ ചിത്രത്തിൽ അഭിനയിക്കാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു എങ്കിലും അഭിനയിക്കുന്നില്ല എന്ന എൻറെ ആ തീരുമാനം ഞാൻ എന്ന വ്യക്തിക്ക് വളരെയധികം സഹായകരമായയിരുന്നു. അതുകൊണ്ടുതന്നെയാണ് ആ തീരുമാനത്തിൽ വിഷമം ഇല്ലാതിരുന്നത്. അതേസമയം താരത്തിന്റെ പുതിയ ചിത്രം ടീച്ചർ ഇന്നലെ ഡിസംബർ 2ന് തിയറ്ററുകളിൽ എത്തി. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഒറ്റ ദിവസം കൊണ്ട് തന്നെ സിനിമയ്ക്ക് നേടിയത്. ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം തൻറെ വിശേഷങ്ങൾ പങ്കുവെച്ചത്.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം താരം മലയാള സിനിമ രംഗത്തേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ടീച്ചർ. ദേവിക എന്ന സ്കൂൾ ടീച്ചർക്ക് നേരിടേണ്ടിവരുന്ന അസാധാരണമായ ഒരു പ്രതിസന്ധിയും അതിൽനിന്നുള്ള അതിജീവനവും ആണ് ചിത്രത്തിൻറെ പ്രമേയം. തൻറെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഈ കഥാപാത്രം എന്നാണ് താരം പ്രതീക്ഷിക്കുന്നത്.
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വിടിവി ഫിലിംസ് ചേർന്നാണ് ചിത്രം ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വി ഷാജി കുമാറും വിവേകും ചേർന്നാണ് ചിത്രത്തിലെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.