ലേബർ റൂമിൽ പ്രസവവേദന സഹിക്കാൻ ആകാതെ കരയുന്ന പലരെയും കാണാം. പക്ഷേ അന്നമ്മ കരയാറില്ല. വേദനിച്ചു കരയുന്നവരുടെ വേദന മാറ്റാൻ അവസാനം അവർക്ക് ഒരു കുഞ്ഞിനെ കിട്ടും. ആ കുഞ്ഞിൻറെ മുഖം കാണുന്നതോടെ എല്ലാ വേദനകളും മറക്കാൻ സാധിക്കുന്ന അമ്മമാരാണ് അവരെല്ലാം. മറിച്ച് അത്രയും വേദന സഹിക്കുന്ന അന്നമ്മയ്ക്ക് കിട്ടുന്നത് ഒരു മാംസപിണ്ഡത്തെയാണ്. ഇത് ഒന്നും രണ്ടും തവണയല്ല തുടർച്ചയായി 10 തവണയാണ്. 12 പ്രസവിച്ച അന്നമ്മയ്ക്ക് ഇപ്പോൾ രണ്ടു മക്കൾ മാത്രമേയുള്ളൂ. ഓരോ കുഞ്ഞു മരിക്കുമ്പോഴും ആ ഒരു അവസ്ഥയെ മറികടക്കാൻ അന്നമ്മയ്ക്ക് സൈക്യാട്രിസ്റ്റിന്റെ സഹായം വേണമായിരുന്നു. ഇത്രയും വേദനകൾ ഉണ്ടായിട്ടും എന്തിനാണ് ഇത്രയും കഷ്ടപ്പെടുന്നത് എന്ന് പലരും അന്നമയോടു ചോദിച്ചിട്ടുണ്ട്.
കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷമാണ് അന്നമ്മയ്ക്ക് ആദ്യമായി ഒരു കുഞ്ഞു പിറക്കുന്നത്. ഏഴാം മാസത്തിൽ പിറന്ന ആ കുഞ്ഞ് മരിക്കുകയായിരുന്നു. രണ്ടുവർഷം കഴിഞ്ഞ് വീണ്ടും ഗർഭിണിയായ അന്നമ്മയ്ക്ക് തൻറെ വിഷമങ്ങൾ മറക്കാൻ ഒരു കുഞ്ഞിനെ കിട്ടി. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരമാണ് അന്നമ്മ എന്ന ഉഷ മാത്യു. ഭക്ഷണത്തെ പറ്റിയുള്ള ബ്ലോഗുകൾ ആണ് അന്നമ്മ ചെയ്യുന്നത്. അടുത്തിടെ ജോഷ്ടോക്കിൽ ആന്നമ്മ പറഞ്ഞ തൻറെ ജീവിതകഥയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇപ്പോൾ തുള്ളിച്ചാടി നടക്കുന്ന തന്റെ ജീവിതത്തിൽ വേദനയും കഷ്ടപ്പാടും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. ഇഷ്ടപ്പെട്ടവരിൽ നിന്നുതന്നെയാണ് ആനമയ്ക്കു മോശം അനുഭവം നേരിടേണ്ടിവന്നത്.
മുടിയൊക്കെ ബോയ് കട്ട് ചെയ്ത് ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു ആൺകുട്ടിയാണെന്ന് പറയുന്നതുപോലെയായിരുന്നു അന്നമ്മയുടെ നടപ്പ്. ഐപിഎസ് ആവണം ജേണലിസ്റ്റ് ആവണം എന്നൊക്കെ ഒരുപാട് ആഗ്രഹമായിരുന്നു അവളുടെ മനസ്സിൽ. എന്നാൽ വീട്ടുകാർ അന്നമ്മയെ എൻജിനീയറിങ് ആണ് വിട്ടത്. ആ സമയത്താണ് അയൽവാസിയും ചെറുപ്പം മുതലേ സുഹൃത്തും ആയിരുന്ന വ്യക്തിയുമായി പ്രണയത്തിലാവുന്നത്. തനിക്കുപോലും ഇഷ്ടമല്ലാത്ത തന്നെ മനസ്സിലാക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളാണെങ്കിൽ മുന്നോട്ടേക്കുള്ള ജീവിതയാത്ര സുഖകരമായിരിക്കും എന്ന ഒരു ചിന്തയിലാണ് അയാളെ തന്നെ വിവാഹം ചെയ്യണമെന്ന് വാശി പിടിച്ചത്. അതോടെ അന്നമ്മയെ വീട്ടുകാർ ഇറക്കി വിടുകയായിരുന്നു. അവനെ വിവാഹം ചെയ്യണമെങ്കിൽ വീട്ടിൽ ഇറങ്ങിക്കോ എന്ന് അപ്പച്ചൻ പറഞ്ഞപ്പോൾ ബാഗും എടുത്ത് അന്നമ്മ ഇറങ്ങിപ്പോയത് സ്നേഹിക്കുന്ന ആളുടെ അടുത്തേക്ക് അല്ല.
കയ്യിലുണ്ടായിരുന്ന ചെറിയ കമലം മോതിരവും വിറ്റ് തുടർന്ന് പഠിക്കാൻ അന്നമ്മ തീരുമാനിച്ചു. ശരീരം പോലും നോക്കാതെ ഓടിനടന്ന് പണിയെടുക്കുന്ന അന്നമ്മ 19 മണിക്കൂറെങ്കിലും തുടർച്ചയായി ജോലി ചെയ്തിരുന്ന സമയമുണ്ട്. ഒരിക്കൽ തലകറങ്ങി വീണു. ആശുപത്രിയിൽ എത്തിച്ചപ്പോൾ മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിരുന്നു. ചികിത്സിച്ചു കഴിഞ്ഞ് ഡിസ്ചാർജ് ആയപ്പോൾ അപ്പച്ചൻ വീണ്ടും ചോദിച്ചു നീ നിൻറെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന്. അതെ എന്ന് പറഞ്ഞപ്പോൾ പാർട്ടിക്കാരും ബന്ധുക്കളും എല്ലാം ഇടപെട്ട് കല്യാണം നടത്തി. അന്ന് അന്നമ്മയ്ക്ക് 20 വയസ്സ് ആയിരുന്നു പ്രായം. വിവാഹശേഷമാണ് അന്നമ്മയുടെ ജീവിതത്തിൽ യഥാർത്ഥ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഒരു ഉൾനാടൻ പ്രദേശത്ത് താമസിക്കുന്ന അന്നമ്മയുടെ നാട്ടിൽ പത്താം ക്ലാസ് വരെ സർക്കാർ സ്കൂളിൽ പഠിപ്പിക്കും.
ശേഷം നേർച്ചക്കോഴിയെ പോലെ കല്യാണം കഴിപ്പിച്ചു വിടും. കല്യാണശേഷം കുട്ടികളായി കുടുംബമായി അടുക്കളയിൽ തളച്ചിടുന്ന ജീവിതങ്ങൾ. അങ്ങനെ ഒരുപാട് പെൺകുട്ടികൾ ഉള്ള നാട്ടിലാണ് അന്നമ്മയും ജീവിച്ചത്. എൻജിനീയറിങ്ങിന് നന്നായി പഠിച്ച് മാർക്ക് വാങ്ങിയ അന്നമ്മയ്ക്ക് ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ സർക്കാർ ജോലി കിട്ടുമായിരുന്നു. ഭർത്താവും സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷേ കഷ്ടപ്പെടുന്ന സ്ത്രീകളെയും ചേർത്തുപിടിച്ചു മുന്നോട്ടു പോകാൻ ആണ് അന്നമ്മ തീരുമാനിച്ചത്. അങ്ങനെയാണ് എൻറെ ബിസിനസ് തുടങ്ങുക എന്ന കാര്യം അന്നമ്മയുടെ മനസ്സിൽ വരുന്നത്. എഴുപതിനായിരം രൂപ ലോണെടുത്ത് റബർബാൻഡ് ഒരു യൂണിറ്റ് തുടങ്ങി. 18 വയസ്സ് പ്രായമുള്ള 10 30 പെൺകുട്ടികളെയും ചേർത്ത് തുടങ്ങിയതാണ് ആ ബിസിനസ്.
23 വർഷമായിട്ടും അത് വിജയകരമായി തന്നെ മുന്നോട്ടു പോകുന്നു. ബിസിനസ് തുടങ്ങിയ സമയത്ത് ഒരുപാട് പേർ പല പണികളും തരാൻ ശ്രമിച്ചു. പാലക്കാട് ജില്ലയിലെ സ്വന്തമായി റബ്ബർ ബാൻഡ് ബിസിനസ് നടത്തുന്ന ആദ്യ വനിതയായിരുന്നു അന്നമ്മ. തോൽപ്പിക്കാൻ ശ്രമിച്ചവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു. വിവാഹശേഷം രണ്ടുവർഷം കഴിഞ്ഞാൽ ആദ്യത്തെ കുഞ്ഞുണ്ടായത്. ഏഴാമത്തെ മാസം പെട്ടെന്ന് പ്രസവിക്കുകയായിരുന്നു. എന്നാൽ ആ കുഞ്ഞ് മരിച്ചുപോയി. രണ്ടുവർഷം കഴിഞ്ഞ് വീണ്ടും ഗർഭിണിയായി. പക്ഷേ അപ്പോൾ അന്നമ്മയ്ക്ക് ഗർഭകാലത്ത് വരുന്ന ഷുഗർ എന്ന പ്രശ്നം വന്നു. അന്നമിട കേസ് അപൂർവമായിരുന്നു. ഇൻസുലിൻ എടുക്കുന്നതിനനുസരിച്ച് ഷുഗർ കൂടും. അങ്ങനെ കൺസീവ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് ഷുഗർ പോയി.
കുഞ്ഞു വളർന്നു വലുതായി സ്കൂളിൽ പോകാൻ തുടങ്ങിയ അവൻ എന്നും വൈകിട്ട് സ്കൂളിൽ നിന്നും വരുന്നത് വിഷമിച്ചു കൊണ്ടായിരുന്നു. കൂടെ പഠിക്കുന്ന എല്ലാവർക്കും അനിയനോ അനിയത്തിയോ ചേട്ടനോ ചേച്ചിയോ ഉണ്ട്. തനിക്ക് മാത്രം ആരുമില്ല എന്നായിരുന്നു അവൻറെ പരാതി. അമ്മയ്ക്ക് ഇനി പ്രസവിക്കാൻ ആവില്ല എന്ന് അവനെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അവർക്ക് അറിയില്ലായിരുന്നു. മകൻറെ സങ്കടം കൂടിയപ്പോൾ വീണ്ടും പ്രസവിക്കാൻ അന്നമ്മ തീരുമാനിച്ചു. ഓരോ തവണ തീരുമാനമെടുത്ത് കുഞ്ഞുണ്ടായി വയറ്റിൽ ആ കുഞ്ഞിനെ തുടിപ്പ് അറിയുമ്പോൾ തന്നെ അതിനെ നഷ്ടമാകും. നിരവധി തവണ ആയപ്പോൾ ഈ കഷ്ടപ്പാട് ഇനി വേണ്ടെന്ന് മകനും പറഞ്ഞു. പക്ഷേ അന്നമ്മയെ പരീക്ഷിക്കുന്ന ദൈവത്തോട് വാശി തോന്നി. ആ വാശിയിലാണ് അന്നമ്മ വീണ്ടും വീണ്ടും ശ്രമിച്ചത്. അങ്ങനെയാണ് 10 കുഞ്ഞുങ്ങളും മരിച്ചതിനുശേഷം പതിനൊന്നാമതായി അന്നമ്മയ്ക്ക് ഒരു മകളെ കിട്ടിയത്.