ടോപ് സിംഗർ എന്ന പരിപാടി റേറ്റിങ്ങിൽ ഒന്നാമത് എന്ന് മാത്രമല്ല ആ പരിപാടി പുറത്തേക്ക് വയ്ക്കുന്ന ഒരുപാട് ആകാംക്ഷയും സന്തോഷവും ഉണ്ട്. കൊച്ചുകുട്ടികളെ കാണുമ്പോൾ തന്നെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് വല്ലാത്ത സന്തോഷമാണ്. അവർ അടിയും പാടിയും തർക്കുത്തരങ്ങൾ പറഞ്ഞു കളിച്ചും ചിരിച്ചും രസിച്ചു നിൽക്കുന്ന വീഡിയോകളും ചിത്രങ്ങളും ഒക്കെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. ടോപ് സിംഗർ എന്ന പരിപാടി ഒരു റിയാലിറ്റി ഷോ ആയി ഇന്നും മലയാളികൾ കണ്ടിട്ടില്ല.
കണ്ണീർ പരമ്പരകളെ പോലെ കണ്ണീരണിപ്പിക്കുന്ന റിയാലിറ്റി ഷോകൾ ആയിരുന്നു മലയാളികൾ കണ്ടു മടുത്തത്. അതിൽ നിന്നെല്ലാം വ്യത്യസ്തത നിറഞ്ഞ ഒരു പരിപാടിയാണ് ടോപ് സിംഗർ. ടോപ് സിംഗർ എന്ന പരിപാടി കുറെ ഗായികമാരെയും ഗായകന്മാരെയും മാത്രമല്ല നല്ല കുറെ ജഡ്ജസിനെ പരിചയപ്പെടുത്തിത്തന്നു. ഇതിൽ ഒരു വിധികർത്താവായി വന്ന ഒരാളാണ് ബിന്നി. ബിന്നിയെ നമുക്കറിയാം. കുട്ടികളോട് വളരെ മൃദുലമായി സംസാരിക്കുന്ന ബിന്നിയുടെ സംസാരശേഷി തന്നെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.
കലോത്സവവേദികളിൽ നിന്നുമാണ് സിനിമയിലേക്ക് ബിന്നി എത്തിയത്. മഞ്ജു വാര്യരും അമ്പിളി ദേവിയും ദിവ്യ ഉണ്ണിയും ഉൾപ്പെടെ നിരവധി പേരാണ് കലോത്സവവേദികളിൽ നിന്ന് സിനിമയിലെത്തി തിളങ്ങിനിൽക്കുന്നത്. അതിലൊരാൾ തന്നെയാണ് ബിന്നിയും. കലോത്സവ വേദിയിൽ വച്ച് പരിചയപ്പെട്ടവരാണ് ബിന്നിയും ഭർത്താവ് കൃഷ്ണകുമാറും. പിന്നീട് പ്രണയത്തിലായതും വിവാഹിതരായതിനെ കുറിച്ചാണ് ഇപ്പോൾ തുറന്നു പറയുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിനിടയിലാണ് ബിന്നി തന്നെ ഭർത്താവിനെ കുറിച്ചുള്ള കാര്യങ്ങൾ തുറന്നു പറയുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കല മാമാങ്കം ആണല്ലോ ഇത് കുട്ടിക്കാലത്തിലേക്ക് ഇത് വീണ്ടും കൊണ്ടുപോകുന്നു. ഇതേക്കുറിച്ച് ആലോചിക്കുമ്പോൾ തോന്നുന്നത് ഇങ്ങനെയാണെന്നാണ് കൃഷ്ണകുമാർ തന്നെ പറയുന്നത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ കലോത്സവത്തിൽ പങ്കെടുക്കുന്നത്. എനിക്ക് എ ഗ്രേഡ് ആയിരുന്നു കിട്ടിയത്. ഞാനും അച്ഛനും നടന്നു പോകുമ്പോൾ ഒരു അമ്മയെയും മകനെയും കണ്ടിരുന്നുവെന്ന് ബിന്നി പറയുന്നു. ആ ദൃശ്യങ്ങളെല്ലാം ഇന്നും കണ്ണിൽ തന്നെയുണ്ട് മായാതെ തന്നെ നിൽപ്പുണ്ട്.
അതിലെ മകൻ ഇദ്ദേഹമാണ്. മോൾ നന്നായി പാടിയിരുന്നല്ലോ എന്താണ് ഗ്രേഡ് എന്ന് അമ്മ ചോദിച്ചു. അപ്പോഴാണ് താങ്കളുടെ മോനും പാടിയോ എന്നൊക്കെ ചോദിച്ചു അച്ഛൻ പരിചയപ്പെട്ടത്. ഞങ്ങൾ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലിന് പോകുമ്പോഴാണ് പ്രണയത്തിൽ ആയത് എന്ന് ബിന്നി പറയുന്നു. ആ ബന്ധമാണ് വിവാഹംവരെ എത്തിച്ചത്. പാട്ടിലൂടെയാണ് ഞങ്ങളുടെ യാത്ര. എട്ടാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് ആൺകുട്ടികളുടെ ശബ്ദം ശരിക്കും മനസ്സിലാക്കാനാവുന്നത്. കുറെ കഴിയുമ്പോൾ ശബ്ദം മാറി വരും.
എല്ലാവരും ഇതിലൂടെ കടന്നു പോകുന്നവരാണ്. ചിലർക്കൊക്കെ പാടാനാവാതെ വരുമ്പോൾ പാട്ട് ഇട്ടിട്ട് പോകും. അങ്ങനെയല്ല അതൊക്കെ നേരിട്ട് അതിനെ പ്രാക്ടീസ് ചെയ്ത് തരണം ചെയ്യണം. എല്ലാവരോടും എനിക്ക് ഇതേക്കുറിച്ച് പറയാനുള്ളതെന്ന് കൃഷ്ണകുമാർ തന്നെ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു ഒരു നിമിഷം പാട്ട് ഉപേക്ഷിച്ചാലോ എന്ന് തോന്നി. പക്ഷേ മുറുകെപ്പിടിക്കാനും ആഗ്രഹങ്ങൾ വിട്ട് പുറകോട്ട് നടക്കേണ്ട എന്ന് പറയാനും ഒരു അച്ഛനും അമ്മയും തനിക്കുണ്ടായിരുന്നു. അത് തന്നെയാണ് ഏറ്റവും വലിയ നന്മയായി കാണുന്നതും.