സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് ദീപ്തി കല്യാണി. ട്രാൻസ് മോഡൽ ആയ ദീപ്തി കല്യാണി അഭിനേത്രി എന്ന നിലയിലും റിയാലിറ്റി ഷോ മത്സരാർത്ഥി എന്ന നിലയിലും ഒക്കെ പ്രേക്ഷകർക്ക് സുപരിചിതയാണ്. തൻറെ വേറിട്ടതും ബോള്ഡുമായി ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട് ദീപ്തി കല്യാണി. ഇപ്പോൾ ഇതാ ദീപ്തി തൻറെ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. സിൽക്ക് സ്മിതയെ അനുകരിച്ചു കൊണ്ടുള്ള ദീപ്തിയുടെ ഫോട്ടോഷൂട്ട് വൈറലായി മാറിയ ഒന്നാണ്. അഭിനയത്തിലും പ്രതിഭ തെളിയിച്ച ദീപ്തി ഇതിനോടകം എട്ട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ദീപ്തിയുടെ ഏറ്റവും വലിയ ആഗ്രഹം ടോവിനോയുടെ കൂടെ അഭിനയിക്കുക എന്നതാണ്.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിക്കേണ്ടി വന്നിട്ടുണ്ട് ദീപ്തിക്ക്. ഗുരുവായൂരപ്പന്റെ ഭക്തയായ ദീപ്തിയുടെ വീട്ടിൽ അച്ഛനും അമ്മയും മകളുമാണുള്ളത്. ആറു വർഷം മുമ്പാണ് ദീപ്തി മകളെ ദത്തെടുക്കുന്നത്. ദീപ്തിക്ക് നാല് ചേച്ചിമാരും ഒരു ചേട്ടനും ഉണ്ട്. തനിക്ക് കിട്ടാത്തത് ഒക്കെ മകൾക്ക് കിട്ടണം എന്നാണ് ദീപ്തിയുടെ ആഗ്രഹം. ഇതിനായി മകളെ പഠിപ്പിക്കുന്നു. അച്ഛൻ കിടപ്പിലാണെന്നും ദീപ്തി നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിമുഖത്തിൽ ദീപ്തിയുടെ അമ്മയും കൂടെയുണ്ട് മകളെ കുറിച്ച് നല്ലത് മാത്രമേ ആ അമ്മയ്ക്ക് പറയാനുള്ളൂ. ഇന്ന് ദീപ്തിയുടെ സന്തോഷം അച്ഛനും അമ്മയുമാണ്. ജീവിതത്തിൽ 12 വർഷക്കാലം ദീപ്തി അമ്മയുടെ സ്നേഹം കിട്ടാതെ അലഞ്ഞിട്ടുണ്ട്.
തന്നെ തിരിച്ചു കിട്ടിയത് അമ്മയുടെ പ്രാർത്ഥന മൂലമാണ് എന്നാണ് ദീപ്തി വിശ്വസിക്കുന്നത്. മകളെ കൈവിട്ടു പോയപ്പോൾ തനിക്ക് ലോകം തന്നെ ഇല്ലാതായി എന്നാണ് ദീപ്തിയുടെ അമ്മ പറയുന്നത്. മകൾ തിരികെ വന്നതോടെ ആ അമ്മയുടെ ജീവിതത്തിലേക്ക് എല്ലാ സന്തോഷവും തിരികെ വന്നു. 18 വയസ്സ് വരെ ഞാൻ വളർത്തിയ കുട്ടിയാണ് കൈവിട്ടു പോയപ്പോൾ ഒരുപാട് സഹിച്ചു. ആക്ഷേപിച്ചവർക്കൊക്കെ ഇപ്പോൾ ദീപ്തി മതിയെന്നാണ് ദീപ്തിയുടെ അമ്മ പറയുന്നത്. ദീപ്തി പെണ്ണായപ്പോൾ അവൾ ഇനി വന്നാൽ വീട്ടിൽ കയറ്റരുത് എന്ന് പറഞ്ഞവർ വരെയുണ്ട്. എന്നാൽ അവരോട് താൻ പറഞ്ഞത് അവൾ വന്നാൽ താൻ സ്വീകരിക്കുമെന്ന് ആയിരുന്നു എന്നും അമ്മ ഓർക്കുന്നു. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ദീപ്തിക്ക്.
ആളുകൾ കല്ലെറിയുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപ്തി പറയുന്നു. പത്താം ക്ലാസ് കഴിഞ്ഞാണ് നാടുവിട്ട് ബാംഗ്ലൂരിലേക്ക് പോകുന്നത്. ജീവിതത്തിൽ പ്രതിസന്ധികൾ മൂലം ആത്മഹത്യ ചെയ്യാനായി റെയിൽവേ പാലത്തിലൂടെ നടന്നിട്ടുണ്ടെന്നും പറയുന്നു. ദീപ്തിയുടെ ജീവിതകഥ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഗുരുവായൂർ ബസ്റ്റാൻഡിൽ വെറുംനിലത്ത് ന്യൂസ് പേപ്പർ കിടന്നുറങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ന് അവിടെയൊക്കെ ചെല്ലുമ്പോൾ തനിക്ക് അഭിമാനമാണെന്നും ദീപ്തി പറയുന്നു. നാടുവിട്ട ശേഷം ദീപ്തി 12 വർഷക്കാലം ജീവിച്ചത് ബാംഗ്ലൂർ ആയിരുന്നു. പെണ്ണായി മാറിയതിനുശേഷം ആണ് ദീപ്തി നാട്ടിലേക്ക് തിരികെ എത്തുന്നത്. ഇന്ന് സോഷ്യൽ മീഡിയയിലെയും മിനിസ്ക്രീനിലെയും ബിഗ് സ്ക്രീനിലും എല്ലാം താരമാണ് ദീപ്തി. അന്ന് കളിയാക്കിയവരും കല്ലെറിഞ്ഞവരും ഒക്കെ ഇന്ന് ദീപ്തിക്ക് വേണ്ടി കയ്യടിക്കുകയാണ്.