ഗ്രൂപ്പ് ബി യിൽ രാത്രി 12.30 ന് നടക്കുന്ന ഇരു പോരാട്ടങ്ങളും പല വിവാദങ്ങൾ കൊണ്ടും പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് നിലവില്‍ നാലു പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമതുള്ള ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ഇറാന് രണ്ടാമതും രണ്ടു പോയിന്റുമായി യുഎസ് മൂന്നാമതുമുണ്ട്.ഒരു പോയിന്റ് മാത്രമുള്ള വെയില്‍സ് അവസാന സ്ഥാനത്താണ്.
ഗ്രൂപ്പിൽ നോക്കൗട്ട് സാധ്യത ഒരു വിധം ഉറപ്പാക്കിയിരിക്കുന്ന ടീം ഇംഗ്ലണ്ട് മാത്രമാണ്.
മറ്റെല്ലാവർക്കും തന്നെ തുല്യ സാധ്യതകളാണ് കൽപ്പിക്കപ്പെടുന്നത്.അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന യുഎസ് ഇറാൻ മത്സരമാണ് പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായിരിക്കുന്നത്.ഈ ആവേശപോരാട്ടത്തിനായി ഇരു ടീമുകളുടെയും ആരാധകർ വൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
യുഎസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇറാൻ ഫ്ലാഗിൽ ദേശീയ ചിഹ്നം ഇല്ലാതിരുന്നത് വൻ വിവാദം ആയിരുന്നു.ഇതിനെ തുടർന്ന് ഇറാൻ യുഎസ് നെതിരെ ഫിഫയിൽ പരാതി നൽകിയിരുന്നു.ലോകകപ്പിൽ ഇതിനു മുന്നേ ഇറാൻ യുഎസ് തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇറാൻ ജയിച്ചിരുന്നു.
അല്‍റയാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മറ്റൊരു മത്സരത്തിൽ അയൽക്കാരായ ഇംഗ്ലണ്ടും വെയിൽസും തമ്മിൽ ഏറ്റുമുട്ടുന്നു.ഒരു വിജയം നേടി ഇംഗ്ലണ്ട് നോക്കൗട്ട് ഉറപ്പിക്കാൻ ലക്ഷ്യമിടുമ്പോൾ ലോകകപ്പിൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ആകാത്ത വെയിൽസ് ഒരു ആശ്വാസജയം നേടിയാണ് ഇന്ന് ഇറങ്ങുന്നത്.യുഎസ് ഇറാന് മത്സരത്തിന് സമനിലയിലപ്പുറം മറ്റൊരു ഫലമുണ്ടായാല്‍ അതില്‍ തോല്‍ക്കുന്ന ടീമും വെയില്‍സും പുറത്താകും.