നവാഗതനായ വിഷ്ണുശങ്കർ സംവിധാനം ചെയ്തു ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.ഇന്നലെ കേരളമൊട്ടാകെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.ഉണ്ണി മുകുന്ദൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ചിത്രത്തിലെ എന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങൾ.ഈ സാഹചര്യത്തിൽ ഉണ്ണിമുകുന്ദനെയും ചിത്രത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ
എം.പത്മകുമാർ.
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.’കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാൻ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കിൽ’മാളികപ്പുറം’അതിന്റെ വ്യക്തമായ ഉദാഹരണമാണ് എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കിൽ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്.
അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവൾ വിശ്വസിക്കുന്നുവെങ്കിലും.ഇവിടെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല,ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാൻ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണുവും കൂടിയാണ്,ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും,ആൻ്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ.ഒപ്പം സൂപ്പർതാര പദവിയിലേക്ക് ഏതാനും ചുവടുകൾ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും’.
ഇത്തരത്തിലായിരുന്നു സംവിധായകൻ പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമ കണ്ട ബിജെപി നേതാവ് കെ.സുരേന്ദ്രനും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ.എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം.’സിനിമ കണ്ടു പ്രതികരണം അറിയിച്ച എല്ലാ കൂട്ടുകാർക്കും പ്രിയപ്പെട്ട കുടുംബപ്രേക്ഷകർക്കും എന്റെ സ്നേഹം, ഒരുപാട് നന്ദി’എന്നിങ്ങനെ സോഷ്യൽ മീഡിയയിൽ കുറിച്ചായിരുന്നു ഉണ്ണിമുകുന്ദൻറെ സന്തോഷപ്രകടനം.