മലയാളികൾ അവരുടെ സ്വീകരണം മുറിയിൽ എന്നും എത്തുന്ന മിനി സ്ക്രീൻ താരങ്ങളെ കുറിച്ചുള്ള വിശേഷങ്ങള് അറിയാൻ കാത്തിരിക്കാറുണ്ട്. അവരുടെ എന്ത് തരം വിശേഷങ്ങൾ ആയാലും ആരാധകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു പതിവുമുണ്ട്. അത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത ഒരുപാട് താരങ്ങളെ നമുക്കറിയാം. നല്ല കഥാപാത്രങ്ങളും സഹതാരങ്ങളും ആയി മാത്രമല്ല വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തുന്ന നായികയും നായകനെയും ഒക്കെ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. അങ്ങനെ കൂടുതലും വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ ഒരു മിനി സ്ക്രീൻ താരമാണ് നടൻ മനീഷ് കൃഷ്ണ. താരത്തിന്റെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായി കൊണ്ടിരിക്കുന്നത്.
എന്നാൽ ഇപ്പോൾ എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാക്കുകൾ ആണ് താരം പറഞ്ഞിട്ടുള്ളത്. അച്ഛൻറെ മരണത്തെ കുറിച്ചാണ് ഇപ്പോൾ മനീഷ് കൃഷ്ണ പറയുന്നത്. അറിവില്ലായ്മ കൊണ്ടാണ് തന്റെ അച്ഛൻ മരിച്ചുപോയത് എന്നും, ഞങ്ങൾക്ക് നോക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് നല്ല വിഷമം താങ്കൾക്കുണ്ട് എന്നും മനീഷ് പറയുന്ന വാക്കുകൾ എല്ലാവരുടെയും മനസ്സിലേക്ക് തളച്ചു കയറുന്നു. വില്ലൻ വേഷങ്ങളിൽ എത്തി പിന്നാലെ നായകനായി ചുരുക്കം ചില സീരിയലുകളിലും മാത്രം പ്രത്യക്ഷപ്പെട്ടു. 17 വർഷത്തോളമായി തന്നെ സഹതാര വേഷങ്ങളിൽ മലയാളം സീരിയൽ ഇൻഡസ്ട്രിയൽ നിറഞ്ഞുനിൽക്കുന്ന താരം പങ്കുവെക്കുന്ന ഈ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. “രണ്ട് ഹാർട്ട് അറ്റാക്ക് കഴിഞ്ഞ അച്ഛനായിരുന്നു.
അതൊക്കെ കഴിഞ്ഞിരുന്നുവെങ്കിലും ഒരിക്കൽ പോലും തനിക്ക് വയ്യ എന്ന് അച്ഛൻ കാണിച്ചിട്ടില്ല പറഞ്ഞിട്ടില്ല. കാണുന്നവർക്ക് പോലും അച്ഛന് ഒരു കുഴപ്പവുമില്ല എന്ന് തോന്നും. എപ്പോഴും നല്ല ഉന്മേഷത്തോടെ നടക്കുന്ന ഒരാളാണ് മനീഷ് കൃഷ്ണന്റെ അച്ഛൻ. വളരെയധികം ആത്മവിശ്വാസവും അച്ഛൻ ഉണ്ടായിരുന്നു. മൂന്നാമത്തെ അറ്റാക്ക് വരുമ്പോൾ അച്ഛൻ ലൊക്കേഷനിലേക്ക് ടൂവീലർ ഓടിച്ചു പോവുകയായിരുന്നു എന്നും പോകുന്ന പോക്കിൽ വേദന വന്നപ്പോൾ നേരെ ഹോസ്പിറ്റലിലേക്ക് കയറി അവിടെ സ്വയമേ അഡ്മിറ്റ് ആക്കുകയായിരുന്നു എന്നൊക്കെ മനീഷ് കൃഷ്ണൻ തുറന്നു പറയുന്നു. അതോടൊപ്പം തന്നെ ആദ്യമായി അറ്റാക്ക് ഉണ്ടാകുന്ന സമയം അഭിനയിക്കുന്ന സീരിയലിലെ സംവിധായകനാണ് തങ്ങളെ വിളിച്ചു പറയുന്നത് എന്ന് മനീഷ് പറയുന്നുണ്ട്.
ഹോസ്പിറ്റലിൽ നിന്നും അച്ഛൻ വിളിച്ചത് അച്ഛൻ അഭിനയിക്കുന്ന സീരിയലിന്റെ സംവിധായകനിൽ നിന്നാണ്. അദ്ദേഹമാണ് എല്ലാവരെയും വിളിച്ചു വിവരം പറഞ്ഞത്. ഹോസ്പിറ്റലിൽ വന്ന ഉടനെ തന്നെ മനീഷിനോട് അച്ഛൻ ചോദിച്ചത് നീ എങ്ങനെയാണ് അറിഞ്ഞത് എന്നാണ്. ടെൻഷൻ കൊണ്ടും കൈ വിറച്ചിട്ടും എങ്ങനെയാണ് ഹോസ്പിറ്റൽ വരെ എത്തിയത് എനിക്കറിയില്ലായിരുന്നു എന്നും പക്ഷേ ചോദ്യത്തിൽ എല്ലാം ഒന്നുമില്ലാത്ത പോലെ തനിക്ക് തോന്നിയെന്നൊക്കെ പറയുന്നു. അച്ഛന് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല നീയെങ്ങനെ അറിഞ്ഞു എങ്ങനെ വന്നു എന്നൊക്കെയാണ് അച്ഛൻ ചോദിച്ചത്. അച്ഛൻ ഒരിക്കലും ഒരു തലവേദന വന്നുപോലും കിടക്കുന്നത് കണ്ടിട്ടില്ല എന്നാണ് മകൻ പറയുന്നത്. അപ്പോഴും അതുപോലും ഒട്ടും ക്ഷീണമില്ലാതെ അച്ഛൻ സംസാരിക്കുന്നു.
അതുകൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് എല്ലാവരും കരുതും. അച്ഛൻറെ ഓപ്പറേഷൻ കഴിഞ്ഞ് വലിയ പ്രയാസമൊന്നുമില്ല ഓപ്പറേഷൻ ശേഷം അവിടെത്തന്നെയുള്ള ചെറിയച്ഛന്റെ വീട്ടിൽ വന്നുനിന്നു. അനിയൻ അപ്പോൾ എൻജിനീയറിങ് പഠിക്കുകയായിരുന്നു. അവന് പരീക്ഷ സമയവും. അമ്മ അച്ഛൻറെ അടുത്ത് നിൽക്കുന്ന കാരണം അവന് പരീക്ഷക്ക് പോകാൻ പറ്റുന്നില്ല. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ച ആയപ്പോൾ അച്ഛൻ തന്നെ പറഞ്ഞു ഞങ്ങൾ ഇനി വീട്ടിലേക്ക് പോകാം അവന് പരീക്ഷ എഴുതാമല്ലോ എന്ന്. എനിക്ക് മിണ്ടിയും പറഞ്ഞിരിക്കാൻ അവിടെ പരിചയക്കാരും ഉണ്ടാകുമല്ലോ എന്ന്. സ്റ്റെപ്പ് ഒക്കെ കയറിയിറങ്ങരുത് എന്ന് മാത്രം ചെയ്യരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചു.
കുറച്ചധികം ശ്രദ്ധിക്കണം എന്ന് പറഞ്ഞു. മറ്റൊരു പ്രശ്നവുമില്ല എന്ന് ഡോക്ടർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടിലേക്ക് ട്രെയിനിലാണ് വന്നത്. ട്രെയിനിൽ വരുന്ന സമയം അപ്പുറത്തെ പ്ലാറ്റ്ഫോമിൽ പോകാനായി സ്റ്റെപ്പ് കേറേണ്ടതുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞ് സ്റ്റെപ്പ് കയറി ഇറങ്ങി. അപ്പുറത്തെത്തി ഒരു കണക്കിന് സ്റ്റേഷനിൽ ഒരു വീൽചെയർ കിട്ടുന്നില്ല. വണ്ടിയുടെ സമയമാണെങ്കിൽ അടുത്തുകൊണ്ടിരിക്കുന്നത് കൊണ്ട് തന്നെ സാരമില്ല എന്ന് അച്ഛൻ പറഞ്ഞതുകൊണ്ട് ഓരോ സ്റ്റെപ്പ് എടുത്തുവച്ചു കയറി വീട്ടിലേക്ക് വണ്ടി കയറി. ആദ്യത്തെ രണ്ടുദിവസം പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല മൂന്നാമത്തെ ദിവസം അച്ഛൻറെ മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി.
അങ്ങനെ അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു ഓപ്പറേഷൻ കഴിഞ്ഞാൽ പിന്നെ രണ്ടാഴ്ചത്തേക്ക് പരസഹായം കൂടാതെ എഴുന്നേൽക്കാൻ പോലും പാടില്ല എന്നാണ് നിയമം. ആ അറിവ് ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. പ്രായത്തിന്റെ വിവരം കുറവ് എന്ന് പറയാം. അച്ഛനെ നഷ്ടപ്പെട്ടു. ആ വേദന ഇപ്പോഴും ഉണ്ട്. ഞങ്ങൾ പ്രോപ്പർ കെയർ ചെയ്തിരുന്നെങ്കിൽ അച്ഛൻ ആ സംഭവം വരില്ലായിരുന്നു. കുറച്ചുനാൾ കൂടി ഞങ്ങളുടെ അച്ഛൻ ഒപ്പം ഉണ്ടാകുമായിരുന്നു. ഇനിയും സന്തോഷമായി അച്ഛൻ ജീവിച്ചിരിക്കുമായിരുന്നു.