മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് ലാൽ ജോസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് നല്ല സിനിമകൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. അയാളും ഞാനും തമ്മിൽ മുതൽ ക്ലാസ്മേറ്റ്സ് വരെ മലയാള സിനിമയിലെ നാഴികക്കലായി മാറിയ ഒരുപാട് സിനിമകൾ. പൊതുവേ ഫീൽ ഗുഡ് സിനിമകളും തമാശ സിനിമകളും ഒക്കെയാണ് ലാൽ ജോസ് ചെയ്യാറുള്ളത്. എന്നാൽ വളരെ സീരിയസ് ആയ സിനിമകളും ലാൽ ജോസ് ചെയ്തിട്ടുണ്ട്. ലാൽ ജോസിന്റെ ഫിലിമോഗ്രഫിയിൽ വളരെ വ്യത്യസ്തമായ സിനിമയാണ് അച്ഛനുറങ്ങാത്ത വീട്. സലിംകുമാർ അതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച സിനിമ പ്രേക്ഷകരെ പിടിച്ചുലക്കുന്നതായിരുന്നു. മുക്ത ആയിരുന്നു ചിത്രത്തിലെ നായിക.
മറക്കാനാവാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങളും ഉള്ളുലയ്ക്കുന്ന രംഗങ്ങളും നിറഞ്ഞ സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്. ചിത്രത്തിലെ നായികയായി മുക്ത എത്തിയതിന് പിന്നിലെ കഥ പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. ഒരു അഭിമുഖത്തിൽ ആയിരുന്നു ലാൽ ജോസ് കഥ പറഞ്ഞത്. കള്ളം പറഞ്ഞു നായികയായ താരമാണ് മുക്ത എന്നാണ് ലാൽ ജോസ് പറഞ്ഞത്. രസകരമായ ആ കഥയും മുക്തയുടെ പ്രകടനത്തെ കുറിച്ചും ഒക്കെ ലാൽ ജോസ് മനസ്സ് തുറക്കുന്നുണ്ട്. നിങ്ങളുടെ ഏറ്റവും നല്ല സിനിമ അച്ഛനുറങ്ങാത്ത വീട് ആണെന്ന് പറയുന്ന നാലോ അഞ്ചോ ആളുകളെ എങ്കിലും ഞാൻ എല്ലാ വർഷവും കണ്ടുമുട്ടാറുണ്ട്. എന്നാലും നിങ്ങൾ ഭയങ്കര ക്രൂരനാണ് ക്ലൈമാക്സ് ലാസ്റ്റ് വന്നു ചുമലിൽ കൈ വയ്ക്കുമ്പോൾ തകർന്നുപോയി എന്ന് പറയുന്നവരും ഉണ്ട്.
ഈയിടെ ഒരു കവിയെ നേരിൽ കണ്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, അച്ഛനുറങ്ങാത്ത വീട് തന്നതിന് നന്ദി എന്ന്. ആ സിനിമയിലേക്ക് നായികയായി ഒരു പെൺകുട്ടിയെ വേണമായിരുന്നു. അവൾ കാഴ്ചയിൽ ഇടുക്കിക്കാരി ആണെന്ന് തോന്നണം. യൂണിഫോം ഇട്ടാൽ സ്കൂൾ വിദ്യാർത്ഥിയാണെന്നും നൈറ്റി ഇട്ടാൽ മുതിർന്ന പെൺകുട്ടിയാണെന്ന് തോന്നണം. കുറെ കുട്ടികളെ കണ്ടു, ഒന്നെങ്കിൽ മുതിർന്നവർ അല്ലെങ്കിൽ തീരെ ചെറിയ കുട്ടികൾ. അതിനിടെ ഒരു പെൺകുട്ടി യൂണിഫോം ധരിച്ചുകൊണ്ട് കയറി വന്നു. അതാണ് മുക്ത. യൂണിഫോമിൽ പ്രായമൊക്കെയുണ്ട് നൈറ്റി ഇട്ടപ്പോഴും എൻറെ നായിക തന്നെ. 40 പേർ ചേർന്ന് ഒരു പെൺകുട്ടിയെ പീഡിപ്പിക്കുന്ന കഥയാണ് അതൊക്കെ ഈ പെൺകുട്ടിക്ക് എങ്ങനെ പറഞ്ഞു കൊടുക്കും എന്നാലോചിച്ച് ഞാൻ ചോദിച്ചു, നീ ഏത് ക്ലാസിലാ പഠിക്കുന്നത്.
പത്താം ക്ലാസു കഴിഞ്ഞു എനിക്ക് എത്ര കുഴപ്പം തോന്നിയില്ല. അവളെ കാസ്റ്റ് ചെയ്തു എന്നാണ് ലാൽ ജോസ് പറയുന്നത്. ഷൂട്ടിംഗ് തുടങ്ങി, മുക്ത ഗംഭീരമായി അഭിനയിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് മുക്ത എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്ന് താൻ അറിയുന്നതെന്നാണ് ലാൽ ജോസ് പറയുന്നത്. പ്രായം കൂട്ടി പറയുകയായിരുന്നു താരം. അത്രയും ചെറിയൊരു കുട്ടി ആ കഥാപാത്രത്തെ വളരെ കൃത്യമായി ഉൾക്കൊണ്ടുകൊണ്ട് അഭിനയിക്കുന്നു എന്നാണ് താരത്തിന്റെ പ്രകടനത്തെ കുറിച്ച് ലാൽ ജോസ് പറയുന്നത്. അവളുടെ ഒരു കരച്ചിലുണ്ട്, തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും, വാനിൽ നിന്ന് മുഖം മൂടിക്കൊണ്ട് പുറത്തിറങ്ങുമ്പോൾ ഒരുത്തൻ മുഖത്തെ ആ തുണി വലിച്ചു മാറ്റും.
ഒറ്റ ഷോട്ടിലാണ് അത് അവൾ അഭിനയിച്ചത്. ആ ഷോട്ട് കഴിഞ്ഞു മുരളിയേട്ടന് അവളെ ചെന്ന് കെട്ടിപ്പിടിച്ചു പറഞ്ഞു നീ മിടുക്കിയാണ്. ആ രംഗം എപ്പോൾ കണ്ടാലും തനിക്ക് കണ്ണ് നിറയും എന്നാണ് ലാൽ ജോസ് പറയുന്നത്. ആളുകളുടെ മുഖം കാണേണ്ടത്ത സമയത്ത് കണ്ടേ പറ്റൂ എന്ന മലയാളിയുടെ അശ്ലീലതയും വാശിയുമാണിത്. ഒരു മലയാളി പുരുഷനെ നിലയിൽ സ്വയം അപമാനം തോന്നിയിട്ടുള്ള സന്ദർഭങ്ങളിൽ ഒന്നായിരുന്നു അതെന്നും ലാൽ ജോസ് പറയുന്നുണ്ട്.