സിനിമ സ്വപ്നമായി കൊണ്ടു നടന്നിരുന്ന ഒരു സാധാരണ ചെറുപ്പക്കാരൻ മലയാള സിനിമയുടെ യുവതാരനിരയിലെ താരമായി മാറുന്ന കാഴ്ച ഓരോ മലയാളിക്കും അഭിമാനം നിറഞ്ഞ നിമിഷമാണ്. അത്തരത്തിൽ ഒരു വളർച്ചയാണ് വെള്ളിത്തിരയിൽ ടോവിനോ തോമസ് യാഥാർത്ഥ്യമാക്കിയത്. വില്ലൻ വേഷങ്ങളിൽ തുടങ്ങി നായക വേഷത്തിലേക്ക് എത്തിയ ടോവിനോ ഇതിനോടകം തന്നെ മലയാള സിനിമയിൽ ആരാധകർക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചു കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ട് ചലച്ചിത്രലോകത്തേക്ക് രംഗപ്രവേശനം നടത്തിയ ടോവിനോ മോഡലിങ്ങിനും പരസ്യ ചിത്രങ്ങളിലും ആദ്യകാലങ്ങളിൽ തിളങ്ങി.
പിന്നീട് 2012 പുറത്തിറങ്ങിയ പ്രഭുവിൻറെ മക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായ ടോവിനോയുടെ അരങ്ങേറ്റം. സിനിമയ്ക്കുള്ളിലും പുറത്തും നിരവധി നല്ല സൗഹൃദങ്ങൾ സൂക്ഷിക്കാനുള്ള ആളാണ് ടോവിനോ. നടൻ പൃഥ്വിരാജ് മായുള്ള ടോവിനോയുടെ സൗഹൃദം എന്നും രണ്ടു താരങ്ങളുടെയും ഫാൻസിനെ സംബന്ധിച്ച് ഒരുപാട് ഇഷ്ടമുള്ള ഒരു കൂട്ടുകെട്ടാണ്. ഇപ്പോൾ ഇതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ പൃഥ്വിരാജിനെ കുറിച്ച് ടോവിനോ പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങൾക്ക് പരസ്പരം എവിടെയൊക്കെയോ കണക്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്. ഞങ്ങൾ ഒരുപക്ഷേ രണ്ടുതരത്തിലുള്ള വ്യക്തികൾ ആയിരിക്കാം.
പുള്ളി ഭയങ്കരമായ ഐക്യുവും ഓർമ്മശക്തിയും നല്ല അച്ചടക്കവും ഉള്ള ആളാണ്. ഞാനാണെങ്കിൽ ഇതൊന്നും ഉള്ള ആളല്ല തികച്ച വേറെ ഒരാളാണ് ഞാൻ. ഭയങ്കര അലസനായ ഒരു ഐക്യുവും ഇല്ലാത്ത ആളാണ്. ഒരു ഓളത്തിൽ ഞാൻ ഇറങ്ങി പോയിക്കൊണ്ടിരിക്കുന്നു. പുള്ളിക്ക് ചെയ്യുന്ന കാര്യങ്ങളൊക്കെ നല്ല ഫോക്കസ് ഒക്കെയുണ്ട്. ഞങ്ങൾ എവിടെയാണ് കണക്ട് ആയതെന്ന് എനിക്ക് തോന്നിയിട്ടുള്ളത് ഒരു കാര്യം ഞാൻ പുള്ളിയെ കണ്ട് ഇൻസ്പെയർ ആയിട്ടുള്ളതും ഞാൻ ചിന്തിച്ചിട്ടുള്ളതും പുള്ളി ചിന്തിച്ചിട്ടുള്ളതും ഒരുപോലെയാണെന്ന് തോന്നിയിട്ടുള്ളത് സിനിമയോടുള്ള സ്നേഹം ആയിരിക്കും. അദ്ദേഹം സിനിമയോട് വളരെയധികം സിനിമയോട് പാഷനേറ്റ് ആണ്.
എനിക്കും അതുപോലെതന്നെ സിനിമയോട് പാഷൻ ഉണ്ടെന്ന് ടോവിനോ പറഞ്ഞു. മുൻപ് പല അഭിമുഖങ്ങളിലും ടോവിനോ പൃഥ്വിരാജിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. പൃഥ്വിരാജുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും ജ്യേഷ്ഠനെ പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും പരസ്പരം സംസാരിക്കാറുണ്ടെന്നും ടോവിനോ പറഞ്ഞിട്ടുണ്ട്.
ഫിറ്റ്നസിന്റെയും വർക്കൗട്ട് കാര്യത്തിൽ പ്രത്യേക പരിഗണനയാണ് ഇരു താരങ്ങൾക്ക് ഉള്ളത്. അതുകൊണ്ടുതന്നെ ടോവിനോയുടെ മേക്കോവർ ചിത്രങ്ങൾക്ക് കീഴിൽ ആദ്യമെത്തുന്ന കമൻറ് എന്നും പൃഥ്വിയുടേതാണ്. എബിസിഡി എന്ന ദുൽഖർ ചിത്രത്തിലെ ടോവിനോ ചെയ്ത വില്ലൻ കഥാപാത്രത്തിലൂടെയാണ് ടോവിനോയെ ശ്രദ്ധിച്ചു തുടങ്ങിയത്. അവിടെ നിന്നാണ് തൻറെ സെവൻത് ഡേ എന്ന സിനിമയിലേക്ക് ക്ഷണിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.