ബിഗ് ബോസ് മലയാളം സീസൺ ഫൈവ് ഫിനാലയിലേക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രമാണുള്ളത്. ഫിനാലെയിലേത്തുന്നത് ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയിലാണ് മത്സരാർത്ഥികൾ. അതിനിടെ അവർക്ക് ഫാമിലി വീക്കിന്റെ രൂപത്തിൽ ഒരു ഗംഭീര സർപ്രൈസ് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. നിലവിൽ മത്സരാർത്ഥികളായുള്ള ഓരോരുത്തരുടെയും കുടുംബങ്ങളും പ്രിയപ്പെട്ടവരും ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയാണ്. ഷിജുവിനെ ഭാര്യയും മകളുമാണ് ആദ്യം ഹൗസിലേക്ക് എത്തിയത്. ഇവർക്ക് പിന്നാലെ നാദിറയുടെ അനിയത്തി ഷഹനാസ് ആണ് വീട്ടിലേക്ക് പ്രവേശിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ് അതോടെ ബിഗ് ബോസ് വീട് സാക്ഷിയായത്.
ട്രാൻസ് വുമൺ ആയ നാദിറ വർഷങ്ങളായി തൻറെ കുടുംബത്തിൽ നിന്നും അകന്നാണ് കഴിയുന്നത്. അനിയത്തി വിളിച്ച് സംസാരിക്കാറുണ്ടായിരുന്നെങ്കിലും ബിഗ് ബോസ് വീട്ടിലേക്ക് അനിയത്തി എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മാസ്കും ഹുഡീസും ധരിച്ച് നിരവധി പേർക്കിടയിൽ നിന്നാണ് നാദിറ തൻറെ സഹോദരിയെ തിരിച്ചറിഞ്ഞത്. മത്സരാർത്ഥികൾ എല്ലാം ചേർന്ന് കയ്യടിയോടെയാണ് നാഥറയുടെ അനിയത്തിയേ സ്വീകരിച്ചത്. ബിഗ് ബോസ് വീടിനുള്ളിലെ ഇവരുടെ കൂടിച്ചേരൽ ഇതുവരെ ബിഗ് ബോസിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. ഹൗസിനുള്ളിൽ വെച്ച് നാദിറയെ കുറിച്ച് ഷഹനാസ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഞാനിന്ന് ഇത്രയും പേരുടെ മുന്നിൽ ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ നിൽക്കാൻ കാരണം നാദിറ ആണ്. കുട്ടിക്കാലത്ത് ഭയങ്കര വികൃതി ആയിരുന്നു നാദിറ എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. അന്ന് ഞാൻ ചെറുതല്ല അതുകൊണ്ട് കുറെയൊന്നും എനിക്ക് അറിയില്ല. നാഥയുടെ ഹാർഡ് വർക്ക് ആണ് ഇത്രയും നാൾ ഇവിടെ നിൽക്കാൻ കാരണം. എനിക്കറിയാവുന്ന ഒരു നജീബ് ഉണ്ടായിരുന്നു എന്തു പ്രശ്നം വന്നാലും അതിനെ ഫേസ് ചെയ്യാൻ മടിക്കുന്ന കരയാൻ മാത്രം അറിയാമായിരുന്ന ആ നജീബിനെ എനിക്കറിയാം. ഇന്ന് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്ട്രോങ്ങ് ലേഡി ആണവൻ.
എന്റെ വാപ്പ ഒരു സാധാരണക്കാരനാണ് പുറത്തുള്ള ആളുകൾ എന്തുപറഞ്ഞാലും അത് വിശ്വസിച്ച് അതാണ് സത്യം എന്ന് ചിന്തിച്ച് വീട്ടിൽ വന്ന വഴക്കുണ്ടാക്കും. എല്ലാവരുടെയും വീട്ടിലെ പോലെ ഞങ്ങളുടെ വീട്ടിലും പ്രശ്നങ്ങളുണ്ട്. ഒട്ടുമിക്ക പ്രശ്നങ്ങളിലും വരുന്ന പേര് നജീബിന്റെതായിരുന്നു. ഒരു ദിവസം വാപ്പ വന്ന പ്രശ്നമുണ്ടാക്കി. നജീബിനെ അടിച്ചോ എന്നറിയില്ല പുള്ളി ഒത്തിരി കരയുന്നുണ്ട്. അന്ന് ഞാൻ ഒത്തിരി സമാധാനിപ്പിച്ചു എല്ലാ വീട്ടിലെയും പോലെ മകനെ സേഫ് ചെയ്യുന്ന ഉമ്മ. നാദിറ ഒത്തിരി ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ട്. ഇത്രയും ബോൾഡ് ഒന്നുമല്ലായിരുന്നു ഇപ്പോൾ ഒത്തിരി മാറിയെന്നും ഷഹനാസ് പറഞ്ഞു. തൻറെ വ്യക്തിത്വത്തെ അംഗീകരിക്കാൻ വീട്ടുകാർ തയ്യാറാകാതിരുന്നതോടെയാണ് നാദിറ വീട് വിട്ട് ഇറങ്ങുന്നത്.
അതിനുശേഷം ഉപ്പ തന്നെ കാണുകയും സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അനിയത്തി വന്നപ്പോൾ ആദ്യം ചോദിച്ചത് വാപ്പ വരാൻ സമ്മതിച്ചു എന്നാണ്. വാപ്പയാണ് എയർപോർട്ടിൽ ആക്കിയത് എന്ന് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് നാദിറയുടെ മുഖത്ത് കണ്ടത്. പുറത്തു പോയപ്പോൾ നാദിറയുടെ വാപ്പയല്ലേ എന്ന് പലരും ചോദിച്ചു. അത് കേട്ടപ്പോൾ വാപ്പയ്ക്ക് അഭിമാനമായി എന്നും അനിയത്തി നാദറയോട് പറഞ്ഞു. ഇവിടെ നിന്നിറങ്ങിയശേഷം വീട്ടിലേക്ക് വരാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ സന്തോഷം എന്നായിരുന്നു ഷഹനാസ് മറുപടി കേട്ട നാദിറ പറഞ്ഞത്.