മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വേർപാടിന്റെ വേദനയിൽ നിന്നും കുടുംബവും പ്രിയപ്പെട്ടവരും ഇതുവരെയും മുക്തരായിട്ടില്ല. ഒരു ഞെട്ടലോടെയാണ് പ്രേക്ഷകരും ആ മരണവാർത്ത കേട്ടത്. സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർക്ക് കുടുംബത്തിലെ ഒരംഗമായി മാറിയ കലാകാരനായിരുന്നു കൊല്ലം സുധി. രണ്ടാഴ്ച മുൻപ് വടകരയിൽ ചാനലിന്റെ ഷോയിൽ പങ്കെടുത്ത് തിരികെ വരുന്നതിന് ഇടയിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരണപ്പെടുന്നത്. സുധിയുടെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിൻറെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പതിയെ അതിൽനിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ഭാര്യ രേണുവും മക്കളും.
അതിനിടെ സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള മോശം പ്രചാരണങ്ങളും ഇവർക്കെതിരെ നടക്കുന്നുണ്ട്. ഇപ്പോൾ ഇതാ അതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. മഴവിൽ കേരളം ചാനൽ നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ മോശം പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ചത്. സുധിയുടെ മൂത്തമകൻ കിച്ചു അതായത് രാഹുൽ തനിക്ക് സ്വന്തം മകൻ തന്നെയാണെന്ന് രേണു പറയുന്നു. 11 വയസ്സായപ്പോൾ കിട്ടിയതാണ് കിച്ചുവിനെ അന്നുമുതൽ ഇന്നുവരെ എൻറെ മകനാണ് എനിക്ക് ഋതുൽ കിച്ചു എന്ന വ്യത്യാസമില്ല. ഞാൻ പ്രസവിച്ച എൻറെ മകൻ തന്നെയാണ് കിച്ചു. ഞങ്ങൾ തമ്മിൽ അമ്മ മകൻ ബന്ധം തന്നെയാണ്.
പറയുന്നവർ പറയട്ടെ എന്നാണ് രേണു പറയുന്നത്. മോനിത്രത്തോളം വളർന്നതിനു പിന്നിൽ ഞാനാണെന്ന് എപ്പോഴും സുധിയേട്ടൻ പറയുമായിരുന്നു. പത്താം ക്ലാസിൽ നല്ല മാർക്കോടെയാണ് മോൻ ജയിച്ചത്. അപ്പോൾ സുധിയേട്ടൻ പറഞ്ഞിരുന്നു നിൻറെ മിടുക്കാണ് മോനെ ഇത്രത്തോളം എത്തിച്ചതെന്ന്. എൻറെ അമ്മയും ചേട്ടനും ചേച്ചിയും സുധിയേട്ടനും മക്കളും എല്ലാവരും അത്രയും നല്ല ബന്ധമായിരുന്നു. ഇപ്പോഴും ഏട്ടൻ എന്നോട് സംസാരിക്കും ഇവിടെത്തന്നെയുണ്ട് രേണു വിതുമ്പലോടെ പറയുന്നു. ഞാൻ കരയുന്നതിനും ഫുഡ് കഴിക്കാതിരിക്കുന്നതിനുമാണ് ഏട്ടൻ എന്നെ വഴക്കു പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങൾ ആളുകൾ പറയുന്നത് കാണുന്നതും കേൾക്കുന്നതും അദ്ദേഹത്തിന് വേദനയാകും നൽകുന്നത്.
അതെനിക്കറിയാം എന്റെയുള്ളിൽ അത് ഏട്ടൻ പറയുന്നുണ്ട്. ഞങ്ങളെ ഇട്ടിട്ട് ഏട്ടൻ പോകത്തില്ല പോകാൻ ആകുന്നില്ല. ഇപ്പോഴും ഏട്ടൻ എങ്ങും പോയിട്ടില്ല. ഷൂട്ട് ഇല്ലാത്തപ്പോൾ ഞങ്ങളുടെ അടുത്തുനിന്ന് ഏട്ടൻ എങ്ങോട്ടും പോകില്ലായിരുന്നു. തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല കണ്ണുനീര് പോലും വറ്റിയ അവസ്ഥയാണ്. പിള്ളേരെ ഓർത്തിട്ടാണ് താൻ കരയാതെ ധൈര്യത്തോടെ പിടിച്ചു നിൽക്കുന്നത് ഏട്ടൻ ഇവിടെത്തന്നെയുണ്ടെന്ന് വിശ്വസിക്കുന്നു. ദയവുചെയ്ത് ഇങ്ങനെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കരുത് എന്നാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളതെന്നും അവർ വ്യക്തമാക്കി. ഏട്ടൻറെ ആത്മാവ് വേദനിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ശാന്തി കിട്ടത്തില്ല.
എനിക്ക് രണ്ടു മക്കളും ഒരുപോലെയാണ് എന്നും രേണു പറയുന്നു. ചേട്ടൻ മരണം നേരത്തെ കണ്ടോ എന്ന് എനിക്കറിയില്ല. എപ്പോഴും ഋതുലിനെ കാണിച്ചുകൊണ്ട് ഞാൻ ഇല്ലാതെയായാലും ഇവനിൽ ഞാൻ ഉണ്ടാകും എന്ന് പറയുന്നുണ്ടായിരുന്നു എന്നും പറയുന്നു. കിച്ചു കുഞ്ഞായിരിക്കുമ്പോഴാണ് ആദ്യ ഭാര്യ സുധിയെ ഉപേക്ഷിച്ചു പോയത്. പിന്നീട് വർഷങ്ങൾക്കുശേഷമാണ് സുധിയും രേണവും പ്രണയിച്ച് വിവാഹിതരായത്. സ്വന്തം മകനെ പോലെയാണ് കിച്ചുവിനെ നോക്കുന്നതെന്ന് സുധി മുൻപും പറഞ്ഞിട്ടുണ്ട്. അച്ഛൻ കൂടെയില്ല എന്നൊരു തോന്നൽ ഇല്ലെന്നും രേണു തനിക്ക് രണ്ടാനമ്മയല്ല അമ്മ തന്നെയാണെന്നും അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു.