മലയാളികൾക്ക് ഏറെ സുപരിചിതനായ ഒരു നടനാണ് നടൻ അശോകൻ. അശോകന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ അധികം വൈറലാകാറില്ല. അദ്ദേഹം തന്നെ ഒന്നും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്തത് കൊണ്ടും അദ്ദേഹം സിനിമകളിൽ സജീവമല്ലാത്തത് കൊണ്ടും ആണ് അദ്ദേഹത്തിൻറെ വിശേഷങ്ങളൊന്നും ഇപ്പോൾ ആരാധകർ അറിയാത്തത്. എന്നാൽ ചെറിയ വിശേഷം ആയാൽ പോലും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. മലയാള സിനിമയിൽ അശോകനെ പോലെ അർത്ഥവത്തായ സിനിമകളിൽ അഭിനയിച്ച യുവനടന്മാർ അപൂർവമാണ് എന്ന് പണ്ടുകാലങ്ങളിൽ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.
അടൂരിന്റെയും പത്മരാജന്റെയും ഭരതന്റെയും ഒക്കെ ചിത്രങ്ങളിൽ നായകനായിരുന്നു അശോകൻ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും ഈ ഇടയ്ക്ക് സജീവമായിരുന്നു. എന്നാൽ അദ്ദേഹത്തിന് പണ്ട് ഒരു കേസ് ഉണ്ടായിരുന്നു കൂടെയുള്ളവർ ചതിച്ച മയക്കുമരുന്ന് കേസിൽ അശോകനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഒരു സംഭവം. ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയ വളരെയധികം എഴുതിയിട്ടുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോൾ മുകേഷ് പറയുന്ന ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. വളരെയേറെ നാളുകൾക്കു ശേഷം അശോകന്റെ ഈ കേസ് വീണ്ടും മുകേഷിന്റെ വാക്കുകളാലാണ് ഉയർന്നു വരുന്നത്.
മയക്കുമരുന്ന് കടത്തി കടത്തുക മാത്രമല്ല ഉപയോഗിക്കുകയും ചെയ്തു എന്ന് പറഞ്ഞാണ് അന്ന് ദുബായ് പോലീസ് അശോകനെ അറസ്റ്റ് ചെയ്തത്. ദുബായിൽ നിയമം ഇന്നത്തെക്കാൾ ശക്തമായ കാലമായിരുന്നു അന്ന്. മയക്കുമരുന്ന് കേസിനകത്ത് ആയാൽ പിന്നെ പുറംലോകം കാണില്ല എന്ന് എല്ലാവർക്കും അറിയാം. മഹാഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് അശോകൻ അന്ന് രക്ഷപ്പെട്ടതെന്ന് ഇപ്പോൾ മുകേഷ് പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. അശോകന്റെ ചേട്ടന്മാർ ആരൊക്കെയോ ഗൾഫിലായിരുന്നു അതുകൊണ്ട് ഷൂട്ടിങ്ങിന് ബ്രേക്ക് വരുമ്പോൾ ഗൾഫിലേക്ക് പോകും. കുറച്ചുദിവസം കഴിഞ്ഞ് തിരിച്ചുവരും അപ്പോൾ കാണുന്ന ആളുകളൊക്കെ അശോക ഗൾഫിൽ നിന്ന് എപ്പോൾ വന്നു എന്നൊക്കെ ചോദിക്കുന്നത് കേൾക്കുമ്പോൾ ഞങ്ങളുടെ അസൂയ കൂടുമായിരുന്നു എന്ന് പറയുന്നു.
ആ സമയത്താണ് ജീവിതത്തിലെ ഏറ്റവും വേദനിപ്പിച്ച ആ അനുഭവം ഉണ്ടായതെന്ന് കൂട്ടിച്ചേർക്കുകയാണ്. ഒരിക്കൽ പതിവുപോലെ ഗൾഫിൽ പോയതായിരുന്നു അശോകൻ ഒരു ഹോട്ടലിൽ താമസിക്കുന്നു. പെട്ടെന്ന് ഹോട്ടലിന്റെ കോളിംഗ് ബെൽ അടിച്ചപ്പോൾ അശോകൻ ചെന്ന് നോക്കിയപ്പോൾ ദുബായ് പോലീസ്. അവർ അകത്തേക്ക് കയറി വന്ന് അശോകന്റെ ബാഗും സാധനങ്ങളും പരിശോധിച്ചു. റൂമിലെ തലയിണ കീറി നോക്കുകയൊക്കെ ചെയ്തു. അവരോട് മലയാളത്തിലും ഇംഗ്ലീഷിലും എല്ലാം അശോകൻ എന്താണ് കാരണമെന്ന് തിരക്കുന്നുണ്ടായിരുന്നു. അവർ സംസാരിക്കുന്നത് അറബി മാത്രമാണ്. ചേട്ടന്മാരും ആ സമയത്ത് അവിടെ അടുത്തുണ്ടായിരുന്നില്ല. പരിശോധനയ്ക്ക് ശേഷം ഒന്നും കിട്ടിയില്ല എങ്കിലും അവർ അശോകനെ അറസ്റ്റ് ചെയ്തു.
എന്തിനാണ് എന്ത് സംഭവമാണെന്ന് ചോദിക്കാൻ അശോകന് ഭാഷ വശമില്ല. അറിയാവുന്ന ആരും കൂടെയില്ല. ഒന്നും ആരോടും ചോദിക്കാനും പറ്റുന്നില്ല. നേരെ അശോകനെ ജയിലിലേക്ക് കൊണ്ടുപോയി അവിടെ എത്തിയപ്പോഴാണ് അറിയുന്നത് മയക്കുമരുന്ന് കേസിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന്. എന്ത് ചെയ്യണം എന്ത് പറയണം എന്ന് അറിയാതെ ശോകൻ ഇരുന്ന് കരഞ്ഞു. സെല്ലിലേക്ക് കൊണ്ടുപോകുമ്പോൾ അവിടെയുള്ള ഒരു സെല്ലിൽ നിന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടു സിനിമ നടൻ അശോകൻ എന്ന്. അത് അശോകനെ ഉള്ളതിലും സങ്കടപ്പെടുത്തി മുഖം താഴ്ത്തി അശോകൻ നടന്നു. അപ്പോഴേക്കും ഹോട്ടലിൽ നിന്നും വിവരം അറിഞ്ഞ് എവിടെ നിന്നോ ഒരു വക്കീലിനെ കൂട്ടി അശോകന്റെ ചേട്ടൻമാർ വന്നു.
എന്താണ് സംഭവം എന്ന് തിരക്കിയപ്പോൾ അറിയുന്നത് അശോകൻ മയക്കുമരുന്ന് മാഫിയയുടെ ആളാണെന്ന് അവർക്ക് വിവരം ലഭിച്ചു എന്നതാണ്. ദുബായിൽ അടിക്കടി വരുന്നത് മയക്കുമരുന്ന് വില്പന നടത്താനാണ്, മാത്രമല്ല അശോകനു മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും അതിൻറെ തെളിവ് ഇതാ എന്നു പറഞ്ഞ് അശോകൻ ഡ്രസ്സ് ഇഞ്ചക്ട് ചെയ്യുന്ന ഏതാനും ചിത്രങ്ങൾ പോലീസ് ഉദ്യോഗസ്ഥർ കാണിച്ചു. പ്രണാമം എന്ന സിനിമയിലെ സ്റ്റിൽസ് ആയിരുന്നു ഇവ. എന്നാൽ അശോകൻ ഒരു നടനാണെന്ന് എത്ര പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടാക്കിയില്ല. അശോകൻ നല്ല ദൈവഭാഗ്യമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. പിറ്റേദിവസം ദുബായിൽ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളുടെ ഒരു ഭാഗത്തിന്റെ ഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു.
അതിൻറെ ഭാഗമായി അനന്തരം എന്ന സിനിമയും പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ആണ് ചിത്രത്തിലെ നായകനെങ്കിലും ആ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അശോകൻ അവതരിപ്പിക്കുന്നുണ്ട്. അനന്തരം എന്ന സിനിമയെ കുറിച്ച് ഒരു ആർട്ടിക്കിൾ ആ ദിവസം വാർത്തയായി വന്നു. പ്രധാന നടനായ മമ്മൂട്ടിക്ക് പകരം അശോകന്റെ ഫോട്ടോയ്ക്ക് ഒപ്പമാണ് ആ സ്റ്റോറി വന്നത്. മഹാഭാഗ്യം അവിടെയാണ് അശോകന്റെ മഹാഭാഗ്യം സംഭവിച്ചത്. വക്കീൽ ഉടനെ ആ പേപ്പർ വാർത്തയുമായി പോലീസിനോട് വിശദീകരിച്ചു. അഭിനയിച്ച ചിത്രത്തിലെ ഫോട്ടോയാണ് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ആരോ അയച്ചത് എന്ന് പറഞ്ഞു. ആ പേപ്പറുമായി അകത്തേക്ക് പോയ പോലീസ് അശോകനെ പേപ്പർ നോക്കി എന്നിട്ട് ഇത് താങ്കളാണോ എന്ന് ചോദിച്ചു. ഉദ്യോഗസ്ഥർക്ക് സത്യം ബോധ്യപ്പെട്ട അശോകനെ വെറുതെ വിടുകയായിരുന്നു. ഈ സംഭവം ഓർക്കുമ്പോൾ ഇന്നും കരച്ചിലാണെന്ന് മുകേഷ് തന്നെ പറയുന്നുണ്ട്.