പണ്ടുകാലങ്ങളിൽ വിവാഹം കഴിക്കുമ്പോൾ നമ്മൾ സാധാരണ തിരഞ്ഞെടുക്കാറുള്ളത് സ്വന്തം കുടുംബത്തിലെ മുറപ്പെണ്ണിനെയോ മുരച്ചെറുക്കനെയോ ആയിരിക്കും. കുടുംബത്തിൽ നിന്ന് കല്യാണം കഴിച്ചു കൊണ്ടിരുന്ന പരമ്പരാഗത രീതിയിലെ വിവാഹ ചടങ്ങുകളും രീതികളും ഒക്കെ ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് അതിന് കുറേ സയന്റിഫിക് ആയിട്ടുള്ള കാരണങ്ങൾ കാരണം അങ്ങനെ വിവാഹം കഴിച്ചാൽ ചില കാരണങ്ങളൊക്കെ കൊണ്ട് കുഞ്ഞിന് പ്രശ്നങ്ങൾ ഉണ്ടാകും എന്നുള്ള രീതിയിലൊക്കെ ഉള്ള കണ്ടുപിടുത്തങ്ങൾ വരെ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്.
എന്നാൽ അത്തരത്തിൽ പഴി കേൾക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഇന്ന് നമ്മുടെ ഇടയിലേക്ക് എത്തുന്നത്. ദീപ്തിയുടെ പോരാട്ടം തുടങ്ങിയിട്ട് കുറെയധികം നാളുകളായി. തുറിച്ചുനോട്ടങ്ങളും, പരിഹാസം കലർന്ന ഉപദേശങ്ങളും, കുത്തു വാക്കുകളും ആയി എപ്പോഴും ഈ പത്തനംതിട്ട സ്വദേശിയുടെ അടുത്തേക്ക് നിരവധി പേരാണ് എത്താറുള്ളത്. ജീവിതത്തിലെ കണക്കുപുസ്തകത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ വരിയും നിരയും തെറ്റാതെ ഈ പറഞ്ഞതെല്ലാം ഉണ്ടാകുമെന്ന് ദീപ്തിക്ക് എണ്ണി പറയാൻ സാധിക്കും. അധ്യാപികയുടെ മേൽവിലാസം ആണ് ജീവിതം മുന്നിലേക്ക് വെച്ചതെങ്കിലും, ക്ലാസ് മുറികളും സിലബസുകളും താണ്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നത് ആയിരുന്നു ദീപ്തിയുടെ നിയോഗം.
വെളിച്ചത്താത്ത ആദിവാസി ഊരുകൾ. അടിസ്ഥാന സൗകര്യം പോലും നിഷേധിക്കപ്പെട്ട കുടിലുകൾ. പാവപ്പെട്ടവരുടെ ഏറ്റവും താഴെത്തട്ടിൽ എത്തി അവർക്ക് വേണ്ടി പ്രവർത്തിക്കണമെങ്കിൽ അതിനൊരു പ്രത്യേക മനസ്സ് വേണം. ഒരു പെൺകുട്ടി അങ്ങനെ എത്തണമെങ്കിൽ അവൾക്ക് ധൈര്യവും വേണം. എവിടുന്നാണ് ദീപ്തിക്ക് ഈ ധൈര്യം എന്ന് നമുക്ക് മുഖത്തുനോക്കി ചോദിക്കാം. അവിടെ എല്ലാം കരുണയും കരങ്ങൾ നീട്ടി ദീപ്തി എത്തിയത് എല്ലാവർക്കും വെളിച്ചമായാണ്. അപൂർവമായ ഒരു ശാരീരിക അവസ്ഥയുടെ പേരിൽ ദീപ്തിക്ക് നേടേണ്ടിവന്ന ജീവിത പോരാട്ടങ്ങളും ചില്ലറയല്ല. താരം ഇപ്പോൾ തുറന്നുപറയുന്ന ഈ അഭിമുഖം എല്ലാവരിലേക്കും എത്തുന്നു.
ഒരു പോരാട്ടവീര തന്നെയാണ്. ജനിച്ചനാൾ മുതൽ ശരീരത്തിൽ എന്തോ വ്യത്യാസം കണ്ടു തുടങ്ങിയവർ പിന്നെപ്പിന്നെ ഇതിന് പുറകെ നടന്നു. ദിവസങ്ങൾ കടന്നുപോയി തൊലിപ്പുറം പാമ്പ് പടം പൊഴിക്കുന്നത് പോലെ മാറിവരുന്നു. ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും അത് വ്യാപിച്ചു. അന്ന് പരിഹാരം തേടി ആശുപത്രികൾ കയറിയിറങ്ങുമ്പോഴും നാട്ടുകാർ അടക്കം പറഞ്ഞത് മറ്റുചിലതായിരുന്നു. മുറപ്പെണ്ണിനെ അച്ഛൻ വിവാഹം കഴിച്ചത് കൊണ്ടാണ് നിന്റെ ശരീരത്തിന് ഇങ്ങനെ വന്നത്. നിൻറെ ശരീരവും നിൻറെ തൊലിയും ഇങ്ങനെ ആയതിന് കാരണം നിന്റെ അച്ഛനും അമ്മയാണ്. പണ്ടേ പറഞ്ഞതാണ് അവരോട് അങ്ങനെ ചെയ്യരുതെന്ന് എന്നൊക്കെ.
അമ്മ ഗർഭിണിയായിരിക്കെ അച്ഛൻ പാമ്പിനെ കൊന്നിട്ട് ഉണ്ടാകും. അതുകൊണ്ടായിരിക്കും പാമ്പിന്റെ ശാപം കാരണം കുഞ്ഞിന് ഇങ്ങനെ ഉണ്ടാവുക. ഇങ്ങനെ തുടങ്ങിയുള്ള അന്ധവിശ്വാസങ്ങളും ഇതിൻറെ മേൽ ദീപ്തി ഒരുപാട് കേട്ടിട്ടുണ്ട്. സ്കൂളിലും പൊതു ഇടങ്ങളിലും ഒക്കെ വലിയ അവഗണനയും അറപ്പും ആണ് ദീപ്തിയെ കാണുന്നവർക്ക്. കൂട്ടുകാർ അടുത്തിരിക്കാൻ പോലും മടിക്കും. ചിലർ വീട്ടിൽ നിന്ന് അച്ഛനും അമ്മയും പറഞ്ഞു നിന്റെ അടുത്ത് ഇരിക്കരുത് എന്ന് വരെ പറഞ്ഞ കൂട്ടുകാരുണ്ട്. ദീപ്തിയുടെ അടുത്തിരുന്നാൽ പേടിയാകും എന്നും ക്ലാസിൽ ശ്രദ്ധിക്കാൻ ആകുന്നില്ല എന്നും കുട്ടികൾക്ക് ഇത് ഇടയ്ക്കിടയ്ക്ക് നോക്കേണ്ടി വരുന്നു എന്നും അവർക്ക് പേടിയാകുന്നതുകൊണ്ടാണെന്ന് രക്ഷിതാക്കളും അധ്യാപകരും ദീപ്തിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
കുട്ടികളുടെ രക്ഷിതാക്കൾ തന്നെ പരാതി പറഞ്ഞു. ആ സമയത്ത് അനുഭവിച്ച വേദനകൾ ഒരുപാട് തന്നെയാണ്. തൊലി വിണ്ടു കീറി ചോരയും പഴുപ്പും പുറത്തു വരുന്ന അവസ്ഥ. അറിയാതെ എങ്ങാനും തൊട്ടുപോയാൽ സുഹൃത്തുക്കൾ ഓടിപ്പോയി കൈകഴുകും. ബസ്സിലൊക്കെ പോകുമ്പോൾ പലരും തുറിച്ചു നോക്കും. ലെൻസ് വച്ച് മാതിരി നോക്കുന്നവരോട് ഞാൻ കൈകാട്ടിയിട്ട് എന്താ നോക്കിക്കോ എന്ന് അതിശയത്തോടെ പറയും. സഹയാത്രികയായ സ്ത്രീ ഒരുവട്ടം എന്നോട് ചോദിച്ചു റോസ് വാട്ടറും ഗ്ലിസറിനും ഉപയോഗിച്ചു നോക്കാൻ. ആദ്യം അത് കാര്യമാക്കിയില്ല പക്ഷേ അതിശയകരമായി മാറ്റമാണ് പിന്നീട് സംഭവിച്ചത്. മുറിവുകൾ എല്ലാം മാറി നല്ല ചർമം ലഭിച്ചു. അങ്ങനെ തൊലിപ്പുറത്ത് ഉണ്ടായിരുന്ന എല്ലാം മാറി അതീവ സുന്ദരിയായി മാറി അവൾ.