നിരവധി വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കുളപ്പുള്ളി ലീല. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ നടിക്ക് സാധിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തിയത്. കഥാപാത്രങ്ങളെയാണ് ലീല കൂടുതലും സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഇതുവരെ ഏകദേശം 380ലധികം ചിത്രങ്ങളിൽ അഭിനയിച്ച കുളപ്പുള്ളി ലീല മലയാളം കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നടി നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൻറെ ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും തനിക്കെതിരെ വരുന്ന പ്രചാരണങ്ങളെ കുറിച്ചും കുളപ്പുള്ളി ലീല സംസാരിച്ചു.
തനിക്ക് മുഴുവൻ ലോകവും തന്നെ അമ്മയാണെന്നും തന്റെ അമ്മയാണ് തൻറെ എല്ലാ ജീവനെന്നും താരം വ്യക്തമാക്കുന്നു. തനിക്ക് മക്കളോ ഭർത്താവോ ഇല്ല അതുകൊണ്ട് തന്നെ അമ്മയാണ് എല്ലാം. തന്റെ അമ്മയാണ് തൻറെ ജീവനും ലോകവും. ഈ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലാകെ വൈറലാണ്. താരത്തിനും വയസ്സായി. എന്നാൽ വയസ്സായ തൻറെ അമ്മയെ പൊന്നുപോലെ നോക്കുന്ന നേരത്തെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകൻ ഏറ്റെടുക്കുന്നത്. കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ; എൻറെ അമ്മയ്ക്ക് കഞ്ഞി കൊടുക്കണം. അതിനു വേറെ ആരും ഉണ്ടാവില്ല എന്ന് എനിക്കറിയാം. അമ്മയ്ക്ക് വയ്യാതാകുമ്പോൾ ഞാൻ മാത്രമേയുള്ളൂ. അപ്പോൾ ഈശ്വരൻ ഒരു വഴി തന്നു. അത്രയും ഞാൻ കണക്കാക്കുന്നുള്ളൂ.
ബുദ്ധിമുട്ടി തന്നെയാണ് ജീവിച്ചത്. ഓർമ്മവച്ച കാലം മുതൽ ഞാനാണ് കുടുംബം നോക്കുന്നത്. ആൾക്കാർ പറയുന്നതുപോലെ വരുമാനം ഒന്നും ഇല്ലായിരുന്നു. ഇന്നും കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്. ഇന്ന് അമ്മയ്ക്ക് 94 വയസ്സായി ഒരാൾ ഇല്ല സഹായിക്കാൻ. ഭർത്താവും മക്കളും ഇല്ല. രണ്ട് ആൺകുട്ടികളായിരുന്നു. അവർ രണ്ടുപേരും മരിച്ചുപോയി. ദൈവം വിചാരിച്ചത് അത് വേണ്ടെന്ന് ആയിരിക്കും. എന്തായാലും വയസ്സാകാൻ കാലത്ത് നിൻറെ തള്ളയെ നീ നോക്കണം. അതിന് നിനക്ക് ഒരു വഴി എന്ന് പറഞ്ഞ് ഈശ്വരൻ തന്നു. അമ്മയെ സുഖസുന്ദരമായി നോക്കണം അതുമാത്രമാണ് എൻറെ ആഗ്രഹം. കുടുംബസ്വത്തോ കാര്യങ്ങളോ ഒന്നും തന്നെ എനിക്കില്ല. അമ്മ കുറച്ചൊക്കെ തന്നിരുന്നു പക്ഷേ അതൊക്കെ എൻറെ ദാനധർമ്മം കൊണ്ട് കഴിഞ്ഞു പോയി.
പലരും എനിക്ക് പൈസ തരാനുണ്ട് 75 ലക്ഷം രൂപയോളം എനിക്ക് കിട്ടാനുണ്ട്. അതൊന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതൊന്നും ഇതുവരെ കിട്ടിയിട്ടില്ല. തന്റെ ജീവിതം വളരെ ദുരിതത്തിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പക്ഷേ അപ്പോഴും തനിക്ക് കരുണയും പിന്തുണയും നൽകിയത് തന്റെ അമ്മയാണെന്ന് ഇപ്പോൾ താരം വ്യക്തമാക്കുന്നു. ഈ വാക്കുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഞാനൊരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. ഞാൻ സിനിമ സ്വപ്നം കണ്ടതല്ല. സിനിമക്കാരും സർക്കാരും ആകാശത്താണ് എന്നായിരുന്നു എന്റെ ധാരണ. സിനിമയൊന്നും കാണാറില്ലായിരുന്നു പക്ഷേ എൻറെ അമ്മ കച്ചേരി വരെ പഠിച്ച ആളാണ്.
പക്ഷേ അതെനിക്കറിയില്ലായിരുന്നു അത് ഞാൻ അറിഞ്ഞിട്ട് ഒരു വർഷത്തിലേറെ ആയിട്ടുള്ളൂ. അമ്മ ആശുപത്രിയിൽ ആയപ്പോൾ അമ്മയെ കുറിച്ച് ഒരു പാട്ട് എഴുതി. ഒരു ദിവസം അതൊന്ന് മൂളിയപ്പോൾ അമ്മ താളം പിടിക്കുന്നു. കച്ചേരി പഠിച്ചവർ താളം പിടിക്കുന്നത് വിരലിൽ നോക്കിയാൽ അറിയാം. അമ്മ കച്ചേരി പഠിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞു അപ്പോഴാണ് മനസ്സിലായത്. ഞാൻ നാടകത്തിൽ പോകുന്നത് അമ്മ പിന്തുണച്ചിരുന്നു.
എൻറെ ചെറുപ്പത്തിലൊന്നും നാടകത്തിൽ പോകുന്നത് ആർക്കും ഇഷ്ടമായിരുന്നില്ല. ജാതി പറയുന്നതല്ല, നായന്മാർ ആണെന്ന് പുറത്തിറങ്ങാൻ പാടില്ലെന്നും ജാതി പറയുന്നു. നായന്മാരായാൽ പുറത്തിറങ്ങാൻ പാടില്ലെന്ന് പറയുന്ന കാലത്തായിരുന്നു ഞാൻ ജീവിച്ചത്. അമ്മ അന്ന് എനിക്ക് സപ്പോർട്ട് ആയിരുന്നു. ഇന്ന് എനിക്ക് കലാപരമായി എന്തെങ്കിലുമുണ്ടെങ്കിൽ അതെൻറെ അമ്മയുടെ അനുഗ്രഹം ആണ്. അമ്മയുടെ പാരമ്പര്യമാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു