ബെൽസ് പാൾസി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് തന്റെ ജോലിസ്ഥലത്തേക്ക് തിരികെ എത്തി. ദുബായിലെ എഫ് എം റേഡിയോ സ്റ്റേഷൻ ആയ ഹിറ്റ് 96.7ൽ പ്രവർത്തിക്കുന്ന മിഥുൻ ഇന്നാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. ആർ ജെ ആണ് മിഥുൻ രമേശ്. നടൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിട്ടത്. “എഫ്എമ്മിലേക്ക് ഇന്ന് ഞാൻ തിരികെ എത്തി. 100% ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ.
ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ചു ദിവസങ്ങൾ കൂടി നീളും. പക്ഷേ ഇത് സാധ്യമായത് നിങ്ങളെ എല്ലാവരുടെയും പ്രാർത്ഥനയും ആശംസകൾ മെസ്സേജുകളും ഒക്കെ കൊണ്ടാണ്. എൻറെ ഹൃദയം നിറഞ്ഞ നന്ദി” വീഡിയോയ്ക്ക് ഒപ്പം മിഥുൻ കുറിച്ച വാക്കുകളാണിത്. രോഗാവസ്ഥയ്ക്കുശേഷം ജോലിക്ക് എത്തിയ മിഥുനെ പൂവ് നൽകി നിറഞ്ഞ സന്തോഷത്തോടെയാണ് സഹപ്രവർത്തകർ സ്വീകരിച്ചത്. ഈ മാസം മൂന്നാം തീയതി ആണ് താൻ ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയതായി മിഥുൻ രമേശ് ആരാധകരെ അറിയിച്ചത്. മുഖം ഒരു വശത്തേക്ക് താൽക്കാലികമായി കോടുന്ന അവസ്ഥയാണിത്.
തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുൻ ചികിത്സ തേടിയത്. മിഥുന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ആശംസ കമന്റുകളുമായി എത്തുകയാണ് ആരാധകരും. ദിവസങ്ങൾക്കു മുൻപാണ് നടൻ മിഥുൻ രമേശ് തനിക്ക് ബെൽസ് പാൾസി എന്ന രോഗം ബാധിച്ച കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് വെളിപ്പെടുത്തിയത്. ആശുപത്രിയിൽ കിടക്കുന്ന വീഡിയോയിലൂടെയാണ് മിഥുൻ രമേഷ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലായിരുന്നു മിഥുൻ എന്നും അന്ന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തന്നെയാണ് താരം വെളിപ്പെടുത്തുന്നത്. ആരോഗ്യം മെച്ചപ്പെട്ടെന്ന് മിഥുൻ രമേഷ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു എന്നാൽ മിഥുന്റെ മുഖം കാണണമെന്നും മുഖം കണ്ട് വീഡിയോ കണ്ടാൽ മാത്രമേ ഞങ്ങൾക്ക് അത് അറിയാൻ പറ്റുകയുള്ളൂ എന്ന് ആരാധകരുടെ അപേക്ഷ സ്വീകരിക്കുകയും കഴിഞ്ഞ ദിവസം തന്നെ വീഡിയോ അടക്കം ആരാധകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ആയിരുന്നു.