പ്രശസ്ത നടനും മുൻ എംപിയുമായ ഇന്നസെൻ്റിൻ്റെ ആരോഗ്യനിലയിൽ വീണ്ടും ആശങ്ക. നടൻറെ തിരിച്ചുവരവിന് പ്രാർത്ഥനയിലായിരുന്നു ആരാധകർ. ഇന്നസെൻ്റിൻ്റെ ആരോഗ്യം നിരീക്ഷിക്കുവാൻ പ്രത്യേകം മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. മരുന്നുകളോട് നടൻ അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു. നടൻ്റെ തിരിച്ചുവരവ് പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടയിലാണ് വീണ്ടും താരത്തിന്റെ ആരോഗ്യനില മോശമായതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ശ്വാസകോശ പ്രശ്നങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ ആയന്നാണ് സൂചന. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ചികിത്സ നടക്കുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘവും സ്ഥിതി വിലയിരുത്തുന്നുണ്ട്. തിരുവനന്തപുരം കോട്ടയം ആലപ്പുഴ മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം ആർസിസിയിലെയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിൽ ഉള്ളത്. ന്യൂമോണിയ ബാധിച്ച ഇന്നസെൻ്റിൻ്റെ ആരോഗ്യം ആദ്യം അതീവ വഷളായിരുന്നു. മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നു. എന്നാൽ ശ്വാസത്തിനുള്ള പ്രശ്നങ്ങൾ ഇന്നസെൻ്റിൻ്റെ ആരോഗ്യവസ്ഥ വീണ്ടും മോശമാക്കി.
ന്യൂമോണിയയും അണുബാധയും വിട്ടുമാറാത്തതും പ്രശ്നമായി. അരുതാത്തത് ഒന്നും സംഭവിക്കരുത് എന്ന പ്രാർത്ഥനയിലാണ് ആരാധകർ ഇപ്പോൾ. സിനിമയിലൂടെ ഇന്നസെൻറ് മലയാളിയെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. എല്ലാവിധ കഷ്ടപ്പാടുകളും താണ്ടിയാണ് നടനാവുക എന്ന തൻറെ സ്വപ്ന പൂർത്തീകരണത്തിലേക്ക് അദ്ദേഹം എത്തിയത്. സംവിധായകൻ മോഹൻ മുഖേനയാണ് സിനിമ രംഗത്ത് വരുന്നത്. നൃത്തശാലയാണ് ആദ്യചിത്രം.
മലയാള സിനിമയിലെ പ്രശസ്ത ഹാസ്യ നടനായാണ് ഇന്നസെൻറ് തൻറെ സ്ഥാനം ഉറപ്പിച്ചത്. താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ട് കൂടിയാണ് ഇന്ന് സെൻറർ. 2014 മെയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിലെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.