മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തും ആണ് ശ്രീനിവാസൻ. അദ്ദേഹത്തിൻറെ ചിത്രങ്ങൾ കഥാപാത്രങ്ങൾ എന്നിവയെല്ലാം കാലമെത്രകഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയവയാണ്. രോഗത്തിന്റെതായ അവശതകൾ മൂലം അദ്ദേഹം ദീർഘനാളായി ആശുപത്രിയിലായിരുന്നു.ഇപ്പോൾ വീണ്ടും ജീവിതത്തിലേക്ക് സിനിമാലോകത്തേക്കും അദ്ദേഹം കടന്നുവന്നിരിക്കുകയാണ്.ഈ വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.അടുത്തിടെ ചില ചിത്രങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും അദ്ദേഹം പങ്കെടുത്ത് സംസാരിച്ചിരുന്നു.
ഇപ്പോഴിതാ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.കോളേജിൽ പഠിക്കുന്ന കാലത്ത് ആദ്യ കൊല്ലം താൻ കെഎസ്യുക്കാരനും,പിന്നീട് അടുത്തകൊല്ലം സുഹൃത്തിന്റെ ബ്രെയിൻ വാഷിൽ എബിവിപിക്കാരനും ആയ കഥ പറയുകയാണ് ശ്രീനിവാസൻ.അക്കാലത്ത് താൻ രാഷ്ട്രീയ കാര്യങ്ങളിൽ വളരെയധികം അജ്ഞനായിരുന്നു എന്നാണ് ശ്രീനിവാസൻ പറയുന്നത്.’എന്റെ അച്ഛന് കമ്യൂണിസത്തിന്റെ പശ്ചാത്തലമായിരുന്നു. കമ്യൂണിസ്റ്റുകാരന് ആണെന്നാണ് ഞാന്‍ സ്വയം കരുതിയിരുന്നത്.
അച്ഛന് കമ്യൂണിസ്റ്റുകാരന് ആയതുകൊണ്ട് ആ പാരമ്പര്യം ആയിരിക്കുമെന്ന് കരുതി.അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാഗാന്ധിയെക്കുറിച്ചൊക്കെ ആദ്യമായി കേള്‍ക്കുന്നത്.അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരുമൊക്കെ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. ഞാന്‍ കോളെജില്‍ ചേര്‍ന്നിട്ട് ഒരു കൊല്ലം കെഎസ്യുക്കാരനായി.എനിക്കൊരു ബോധവുമില്ല.എന്ത് വേണമെങ്കിലും ആവും.ആ സമയത്ത് ഒരുത്തന് എന്നെ സ്ഥിരമായിട്ട് ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടായിരുന്നു.അവന് എബിവിപിക്കാരന്‍ ആയിരുന്നു.അടുത്ത കൊല്ലം ഞാന്‍ എബിവിപി ആയി.
എബിവിപിയുടെ രക്ഷാബന്ധൻ പരിപാടിക്ക് കയ്യിൽ ചരടും കെട്ടി നാട്ടിലൊക്കെ നടന്നപ്പോൾ ഉള്ള നാട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്.കമ്മ്യൂണിസ്റ്റുകാരനായ അച്ഛൻറെ മകൻ രക്ഷാബന്ധൻ കെട്ടി നടക്കുന്നു.നാട്ടുകാരെല്ലാം ഇവന് വട്ടായോ എന്ന് മനോഭാവത്തിൽ ആയിരുന്നു നോക്കിയത് എന്നും ശ്രീനിവാസൻ പറയുന്നു.തൻറെ ഒരു സുഹൃത്ത് എന്ത് മണ്ണാങ്കട്ടയാണ് ഈ കെട്ടിയിരിക്കുന്നത് എന്ന് ചോദിച്ചു കൊണ്ട് കൈയിലെ ചരട് അഴിക്കാൻ തുടങ്ങി.ഇത് നീ പൊട്ടിക്കുന്നതും നിന്നെ ഞാൻ കൊല്ലുന്നതും ഒരുമിച്ച് ആയിരിക്കും എന്ന് താൻ പറഞ്ഞതും അവൻ കൈമാറ്റിയതും ഓർത്ത് ശ്രീനിവാസൻ ചിരിക്കുന്നു.