യുവ സംവിധായക നയനാ സൂര്യയുടെ മരണത്തിലെ ദുരൂഹത നീക്കാൻ കേസ് പുനർ പരിശോധിക്കുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ നിർദ്ദേശപ്രകാരം ഡിസിആർബി അസിസ്റ്റൻറ് കമ്മീഷണർ ജെ കെ ദിനിൽ അന്വേഷണം ആരംഭിച്ചു എന്നുള്ള വാർത്തയും കൂടെ പുറത്തുവരുന്നുണ്ട്. അസിസ്റ്റൻറ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കേസിൽ പുനരന്വേഷണം വേണമോ എന്ന് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും എന്നതും വാർത്തകളിൽ പറയുന്നുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് വീണ്ടും പരിശോധിക്കാൻ ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് കുടുംബം രംഗത്തെത്തുന്നത്. പാൻക്രിയാസിലും വൃക്കയിലും രക്തസ്രാവം ചവിട്ടേറ്റ് പ്ലീഹ പൊട്ടി ചുരുങ്ങിപ്പോയി. നയനയ്ക്ക് സംഭവിച്ചത് അതിക്രൂരമായ മരണം എന്നും അത് ഒരിക്കലും ആത്മഹത്യ അല്ല എന്നും വ്യക്തമാകുന്നു. സ്വാഭാവിക മരണമായി തന്നെയാണ് ഇതിനെ പോലീസ് കണക്കാക്കുന്നത്.
മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് പോലീസ് പറഞ്ഞേ വിശ്വസിപ്പിച്ചു എന്നും നയനയുടെ ശരീരത്തിലെ മുറിവുകളുടെ കാര്യം പോലീസ് മറച്ചുവെച്ചു എന്നും കുടുംബം ആരോപിച്ചു. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചിട്ടുണ്ട്. കൊലപാതക സംശയം കുടുംബം തന്നെ ഉന്നയിച്ചതോടെ പുനരന്വേഷണത്തിന്റെ സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കാര്യങ്ങളാണ് കുടുംബത്തെ കൊലപാതകം ആണെന്നുള്ള സംശയത്തിലേക്ക് എത്തിക്കുന്നത്. അത്തരം കാര്യങ്ങൾ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.
കഴുത്തിൽ ഏറ്റ ക്ഷതം ആകാം മരണത്തിലേക്ക് നയിച്ചത് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് പോലീസ് അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. കൂടാതെ ശരീരഭാഗങ്ങളിൽ പരിക്കുകൾ ഏറ്റിട്ടുണ്ടായിരുന്നു. അടിവയറ്റിന്റെ ഇടതുഭാഗത്ത് ചവിട്ടേറ്റത് പോലുള്ള ക്ഷതവുമുണ്ട്. ഇതിൻറെ ആഘാതത്തിൽ ആന്തരിക രക്തസ്രാവം സംഭവിച്ചു. പാൻക്രിയാസ് വൃക്ക എന്നീ അവയവങ്ങളിലാണ് രക്തസ്രാവം ഉണ്ടായത്. ഇതെല്ലാം പോലീസ് മറച്ചുവെച്ചു എന്നുള്ളതാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങൾ.
നയനയ്ക്ക് പ്രമേഹം ഉണ്ടായിരുന്നതിനാൽ കുഴഞ്ഞുവീണു മരിച്ചതാവാം എന്നായിരുന്നു പോലീസിൻറെ ആദ്യനിഗമനം. പിന്നാലെയാണ് ഇത്തരത്തിൽ ഓരോ തെളിവുകൾ പൊങ്ങി വരുന്നത് അന്വേഷണമൊക്കെ ഊർജ്ജമാക്കുന്നതും. 2019 ഫെബ്രുവരിയിൽ ആയിരുന്നു നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വാടകവീട്ടിൽ കണ്ടെത്തിയ വാർത്ത വളരെയധികം വാർത്ത ഞെട്ടിനോടെയാണ് വീട്ടുകാരും നാട്ടുകാരും കേട്ടത്. ആസ്വാഭാവിക മരണത്തിന് ആയിരുന്നു പോലീസ് കേസ് എടുത്തത്.