തമിഴിൽ നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ നായകനായി വളർന്ന താരമാണ് വിജയ് ആന്റണി. തരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 2016ൽ പുറത്തിറങ്ങിയ പിച്ചെക്കാരൻ.ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനിടയിൽ താരത്തിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്ത.വിജയ് ആന്റണിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.വിജയ്ക്ക് ഒപ്പം നടി കാവ്യ ഥാപ്പറും ബോട്ടിൽ ഉണ്ടായിരുന്നു. വെള്ളത്തിൽ വച്ചുള്ള ഒരു ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടയാണ് ഈ അപകടം ഉണ്ടായത്.
മലേഷ്യയിലെ ലങ്കാവിയിൽ നടന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനിടെ വിജയ് ആൻറണി ഓടിച്ചിരുന്ന ബോട്ട് നിയന്ത്രണം വിട്ട് മറ്റൊരു വലിയ ബോട്ടില്‍ ചെന്ന് ഇടിക്കുകയായിരുന്നു.ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അടക്കമുള്ള സംഘമായിരുന്നു ഈ ബോട്ടില്‍ ഉണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തിൽ വിജയിയും കാവ്യയും വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു എന്ന് നിർമ്മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.കാവ്യ ഥാപ്പറിന് തലയില്‍ പരിക്കേറ്റെങ്കിലും ഗുരുതരമല്ല.എന്നാല്‍ വിജയ്യുടെ പരിക്ക് കുറച്ചുകൂടി ഗൌരവമുള്ളതാണ്.തലയിലും ചുണ്ടിലും അദ്ദേഹത്തിന് മുറിവുകള്‍ ഉണ്ട്.
ഈ സംഭവത്തെ തുടർന്ന് അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടുവെങ്കിലും ഇപ്പോൾ ആരോഗ്യനില വീണ്ടെടുത്തു എന്നാണ് വിവരം.എങ്കിലും പരിക്കുകൾ കാരണം അദ്ദേഹത്തിന് സംസാരിക്കാൻ ആവുന്നില്ല. അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ ഇപ്പോൾ മലേഷ്യയിൽ എത്തിയിട്ടുണ്ട്.ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ച് ചെന്നൈയിലേക്ക് കൊണ്ടുവരുമെന്നാണ് ലഭിക്കുന്ന വിവരം നിലവിൽ അദ്ദേഹം ഇപ്പോൾ മലേഷ്യയിലെ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ്.2016ൽ പുറത്തിറങ്ങിയ പിച്ചെക്കാരൻ ആദ്യഭാഗം തെലുങ്ക്, ഹിന്ദി,ഒഡിയ,മറാത്തി,കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.
വിജയ് ആന്റണി തന്നെയാണ് പിച്ചെക്കാരൻ രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.2020ൽ പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം താനാണ് സംവിധാനം ചെയ്യുന്നതെന്ന് കഴിഞ്ഞ വർഷമാണ് വിജയ് ആന്റണി പ്രഖ്യാപിച്ചത്.വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ നായകന് തന്നെ നിര്‍മ്മിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലുമായി ഒരേ സമയം പൂര്‍ത്തിയാക്കും.’ബിച്ചഗഡു 2′ എന്നായിരിക്കും തെലുങ്കിലെ പേര്.സംഗീതവും വിജയ് ആന്റണി തന്നെ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ്. അദ്ദേഹത്തിൻറെ പരിക്കുകൾ മാറിയുള്ള തിരിച്ചുവരവിനായാണ് ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുന്നത്.