നിരവധി ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വർഷങ്ങളായി നിറസാന്നിധ്യമാണ് നടൻ വിജയകുമാർ.ഇപ്പോഴിതാ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ നിറയുകയാണ് അദ്ദേഹം. അടുത്തിടെ ഒരു കേസിന്റെ പേരിൽ ചോദ്യംചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യ ശ്രമിച്ചുവെന്ന കാട്ടി പോലീസ് കേസെടുത്തിരുന്നു.എന്നാൽ പിന്നീട് കോടതി അദ്ദേഹത്തെ ഈ കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു.
ഇപ്പോഴിതാ താര സംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷവിവർശനുമായി രംഗത്ത് വന്നിരിക്കുകയാണ് വിജയകുമാർ.കഴിഞ്ഞ 13 വർഷമായി തന്നെ ചെയ്യാത്ത കുറ്റത്തിന് പേരിൽ ഒഴിവാക്കുന്ന താരസംഘടന അമ്മ ഇപ്പോൾ പീഡനക്കേസിലെ പ്രതികൾക്ക് നിറഞ്ഞ സ്വീകരണമാണ് നൽകുന്നത് എന്നാണ് വിജയകുമാർ പറഞ്ഞത്.നടന്മാരായ സിദ്ധിക്കും സലിംകുമാറും തന്നെ കാണാൻ വന്നു എന്നും എന്നാൽ സൗഹൃദത്തിൻറെ പേരിൽ ആരും തന്നെ കാണരുത് എന്ന് അമ്മ പറഞ്ഞുവെന്നും വിജയകുമാർ പറയുന്നു.
പീഡനക്കേസ് പ്രതികളായ ആളുകൾ ഇപ്പോഴും അമ്മയിൽ കയറിയിറങ്ങുന്നു എന്നും അദ്ദേഹം വിജയ് ബാബുവിന്റെ പേര് എടുത്തു തന്നെ പറയുന്നു.2009 ലാണ് വിജയകുമാർ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്തകൾ ഉണ്ടാകുന്നത്.25 ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് ഈ കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.25 ലക്ഷം തട്ടിച്ചെന്ന കേസിൽ പറവൂർ കോടതി വിജയകുമാറിനെ കുറ്റവിമുക്തമാക്കിയിരുന്നു.
സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം.പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം നടത്തിയതിനും ആത്മഹത്യ ശ്രമത്തിനും വിജയകുമാറിന് എതിരായ കേസെടുക്കുകയായിരുന്നു.എന്നാൽ ഈ കേസ് സംസാരിചിതമായി തെളിയിക്കാൻ പോലീസിന് അതോടെ കാക്കനാട് മജിസ്ട്രേറ്റ് കോടതി വിജയകുമാറിന് എതിരെയുള്ള കേസ് തള്ളിക്കളയുകയായിരുന്നു.