മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാവായ ബാലയുടെ വീടിനു നേരെ ആക്രമണം. കഴിഞ്ഞദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ കാറിൽ എത്തിയ രണ്ടുപേരാണ് ആക്രമണത്തിന് എത്തിയത്.ഈ സമയത്ത് ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ഇരുവർ സംഘം വാതിലിൽ തട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഇവർ ഭയപ്പെടുകയായിരുന്നു.മദ്യവും മയക്കം മരുന്ന് ഇരുവരും ഉപയോഗിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നു എന്ന് ബാല പറഞ്ഞു.
ഇത്തരം സംഘങ്ങൾ തൻറെ അയൽ വീടുകളിലും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് ബാല പറഞ്ഞു.മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഇവർ ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവരാണെന്നും ബാല പറയുന്നു. ബാലയും ഭാര്യയും നടക്കാൻ മുൻപ് പുറത്തിറങ്ങിയപ്പോൾ ഒരാൾ ആരാധകനാണെന്ന് പറഞ്ഞ് കാലിൽ വീണ സംഭവവും ബാല പറയുന്നു. ബാല ഉൾപ്പെടെ സുഹൃത്തുക്കൾ ഉള്ള സമയത്ത് ഇവർ എത്തിയിരുന്നുവെന്നും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ വീട്ടിൽ നിന്ന് പുറത്താക്കി എന്നും താരം പറയുന്നു.
വീടുകളിൽ നിന്ന് ഹെൽമെറ്റും ബൈക്കും മോഷ്ടിക്കുന്ന സംഘം ആണോ എന്ന് താൻ സംശയിക്കുന്നെന്ന് ബാല പറയുന്നു.താൻ കോട്ടയത്ത് ആയിരുന്നപ്പോൾ ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ ഭാര്യ വല്ലാതെ പേടിച്ചെന്നും അപ്പോൾ ഉടനെ രക്ഷയ്ക്ക് എത്തിയത് കേരള പോലീസ് ആണെന്നും അവർക്ക് ഒരു ബിഗ് സല്യൂട്ട് താൻ നൽകുന്നെന്നും ബാല പറഞ്ഞു. ആർക്കെങ്കിലും തന്നോട് വൈരാഗ്യം ഉണ്ടോ എന്ന് അറിയില്ലെന്നും കൊട്ടേഷൻ ആകാൻ സാധ്യതയുണ്ട് എന്നും പരാതി നൽകിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്നു എന്നും ബാല പറഞ്ഞു.
നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായ ഷെഫീക്കിന്റെ സന്തോഷമാണ് ബാല അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമായ അമീർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഡബ്ബിങ്ങിൽ നിന്ന് വ്യത്യസ്തമായി സ്വന്തം ശബ്ദം തന്നെയാണ് ബാല ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.മനോജ് കെ ജയൻ,ദിവ്യ പിള്ള,ബാല,ആത്മീയ രാജൻ,ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്,സ്മിനു സിജോ എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.