അതിരനു ശേഷം വിവേക് സംവിധാനം ചെയ്ത് അമലാപോൾ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമാണ് ടീച്ചർ.മികച്ച അഭിപ്രായങ്ങളാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയെടുത്തത്.ഇപ്പോൾ തീയറ്റർ റിലീസിനു ശേഷം ഓടിടി പ്ലാറ്റ്ഫോമിൽ റിലീസിന് ഒരുങ്ങുകയാണ് ടീച്ചർ.നെറ്റ്ഫ്ളിക്സ് ആണ് ആണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശം നേടിയിരിക്കുന്നത്.ഡിസംബർ 23 മുതൽ ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുക.
നട്ട്മഗ് പ്രൊഡക്ഷൻസ്,വിടിവി ഫിലിംസ് എന്നിവയുടെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി,ജി പൃഥ്വിരാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ദേവിക എന്ന സാധാരണ സ്കൂൾ ടീച്ചർക്ക് നേരിടേണ്ടിവരുന്ന ഒരു സംഭവവും അതിൽ നിന്ന് ഉള്ള അതിജീവനവും ആണ് ചിത്രത്തിൻറെ പ്രധാന പ്രമേയം. അമല പോളിന് പുറമേ ചെമ്പൻ വിനോദ് ജോസ്, പ്രശാന്ത് മുരളി,ഹക്കീം ഷാജഹാൻ,നന്ദു,ഹരീഷ് പേങ്ങൻ, മഞ്ജു പിള്ള,അനു മോൾ,മാലാ പാർവ്വതി,വിനീത കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
അൻവർ അലി,യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.ദേവിക എന്ന കഥാപാത്രത്തെ വളരെ അനായാസിനെയാണ് അമല പോൾ സ്ക്രീനിൽ എത്തിച്ചിട്ടുള്ളത്. ആ കഥാപാത്രത്തിന്റെ പല അവസ്ഥകൾ ആ കഥാപാത്രം അനുഭവിക്കുന്ന ഒറ്റപ്പെടൽ ഭീതി എന്നിവ അമല വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയിരുന്ന ഹക്കീം ഷാ ചിത്രത്തിലെ മുഴുനീളെ നായക കഥാപാത്രം വളരെ മികച്ചതാക്കിയിട്ടുണ്ട്.
അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിംഗ് മനോജാണ്.സംവിധായകൻ വിവേകിനൊപ്പം പിവി ഷാജികുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ വളരെ പ്രസക്തവും നിരന്തരം നാം മാധ്യമങ്ങളുടെ അറിയുന്നതുമായ വിഷയങ്ങളാണ് ടീച്ചർ പറയുന്നത്.ഒരു രണ്ടു മണിക്കൂർ സിനിമ എന്നതിലുപരി നാം ഗൗരവത്തോടെ സമീപിക്കേണ്ട പല കാര്യങ്ങളും ടീച്ചർ പങ്കുവെക്കുന്നുണ്ട്.മണിയായി എത്തുന്ന ചെമ്പൻ വിനോദിൻറെയും കല്യാണിയായി എത്തുന്ന മഞ്ജുപിള്ളയുടെയും എടുത്തുപറയേണ്ട പ്രകടനമാണ് ചിത്രത്തിലെത്.