റിയാദിൽ നടന്ന പാരീസ് സെയ്ന്റ് ജെര്‍മനും സൌദി ഓള് സ്റ്റാർസും തമ്മിലുള്ള സൗഹൃദമത്സരം ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു.ലോക ഫുട്ബോളിലെ ഇതിഹാസതാരങ്ങളാണ് മത്സരത്തിൽ ഉണ്ടായിരുന്നത്.ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ,നെയ്മര്‍ എന്നിവര്‍ക്ക് ഹസ്തദാനം നൽകി കുശലാന്വേഷണം നടത്തുന്ന വീഡിയോ വൈറലാണ്.മത്സരത്തിലെ പ്രത്യേക അതിഥിയാണ് അമിതാഭ് ബച്ചൻ മത്സരത്തിന് എത്തിയത്.
മത്സരം ആരംഭിക്കുന്നതിനു മുൻപ് മാച്ച് ഒഫീഷ്യൽസിനേയും കളിക്കാരെയും പരിചയപ്പെടാനാണ് പ്രധാന അതിഥിയായ അമിതാഭ് ബച്ചൻ എത്തിയത്.ഈ ചടങ്ങിന്റെ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ബച്ചന് തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.’റിയാദിലെ ഒരു വൈകുന്നേരം. എന്തൊരു സായന്തനം.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി,എംബാപ്പെ,നെയ്മര്‍ എല്ലാവരും ഒരുമിച്ച് കളിക്കുന്നു.മത്സരം ഉദ്ഘാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഈ ഞാനും.അവിശ്വസനീയം’. എന്നാണ് ബച്ചൻ വീഡിയോയ്ക്ക് ക്യാപ്ഷൻ ആയി കുറിച്ചത്.
വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു റൊണാള്‍ഡോ മെസി പോരാട്ടം അരങ്ങേറിയത്. 2020 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലായിരുന്നു ഇരു താരങ്ങളും അവസാനമായി മുഖാമുഖം വന്നത്.അന്ന് മെസി സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസിലുമായിരുന്നു.അന്ന് റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ഇറ്റാലിയന്‍ ക്ലബ്, ബാഴ്സലോണയെ 3-0ന് തകര്‍ത്തിരുന്നു.യൂറോപ്പ് വിട്ട് ഏഷ്യയിലേക്ക് ക്ലബ് ഫുട്ബോള്‍ കളിക്കാന്‍ എത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇത് അരങ്ങേറ്റ മത്സരമായിരുന്നു.
നിറഞ്ഞു കവിഞ്ഞ റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലെ കാണികൾക്ക് മുന്നിലായിരുന്നു ഇതിഹാസതാരങ്ങൾ ഏറ്റുമുട്ടിയത്.മെസി, എംബാപ്പെ,നെയ്മര്‍ എന്നിവര്‍ അണിനിരക്കുന്ന പിഎസ്ജി നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ കളിച്ച സൌദി ഓള് സ്റ്റാര്‍ ഇലവനെ തോല്‍പ്പിച്ചത്.മെസ്സിയും എം ബാപ്പെയും ഗോൾ നേടിയ മത്സരത്തിൽ റൊണാൾഡോ ഇരട്ട ഗോൾ നേടിയിരുന്നു.സൗദി ക്ലബ്ബായ അൽ നാസർ 1700 കോടി എന്ന റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ റൊണാൾഡോയുടെ ആദ്യ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് താരം തുടക്കമിട്ടത്.