മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ശ്രീനിവാസൻ. അഭിനേതാവ് എന്നതിലുപരി മികച്ച സംവിധായകനും തിരക്കഥാകൃത്തുമാണെന്ന് പതിറ്റാണ്ടുകൾ നീണ്ട സിനിമ ജീവിതം കൊണ്ട് ശ്രീനിവാസൻ തെളിയിച്ചു കഴിഞ്ഞിരുന്നു. അപ്രതീക്ഷിതമായി വന്ന അസുഖത്തെ തോൽപ്പിച്ച് തിരിച്ചുവരികയാണ് ശ്രീനിവാസൻ ഇപ്പോൾ. അദ്ദേഹം സിനിമയിലേക്കും തിരിച്ചുവരികയാണ്. ശ്രീനിവാസന്റെ വളരെ വർഷങ്ങളായുള്ള ചങ്ങാതിയാണ് സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ച് ചെയ്ത ഒട്ടുമിക്ക സിനിമകൾക്കും ഇപ്പോഴും ആരാധകരുണ്ട്. ഏതുകാലത്തും പ്രസക്തമാണ് ഇവരുടെ സിനിമകൾ സംസാരിച്ചിരിക്കുന്ന വിഷയങ്ങൾ. സിനിമ പ്രേമികളുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാം മണ്ണിൻറെ മണമുള്ള സിനിമകളാണ്.
ഗ്ലാമർ എന്നതിലുപരിയായി അഭിനയിക്കാനുള്ള കഴിവിനെ മുൻതൂക്കം കൊടുത്തിരുന്ന സിനിമ പ്രവർത്തകൻ കൂടിയാണ് ശ്രീനിവാസൻ. അതുകൊണ്ടുതന്നെയാവണം അദ്ദേഹം എഴുതി ഉണ്ടാക്കിയ കഥാപാത്രങ്ങൾക്ക് എല്ലാം ഒരു ഗ്രാമീണതയും നിഷ്കളങ്കതയിൽ നിന്നുള്ള സൗന്ദര്യവും വന്നത്. ഇന്നത്തെ കാലത്ത് ശ്രീനിവാസൻ സിനിമകളിലെ നായകന്മാരെ കാണാൻ സാധിക്കില്ല. ഗ്ലാമറിനോട് പണ്ടുമുതൽ വൈരാഗ്യ ബുദ്ധിയുള്ള ആളായിരുന്നു ശ്രീനിവാസൻ എന്ന് പറയുകയാണ് ഇപ്പോൾ സത്യൻ അന്തിക്കാട്. അത് വെളിവാക്കുന്ന ഒരു സംഭവം സത്യൻ അന്തിക്കാട് വിവരിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ഒറ്റ നിർബന്ധം കാരണം ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ അഭിനയിക്കാൻ നടൻ മാമുക്കോയയെ സൗന്ദര്യം നോക്കാതെ കാസ്റ്റ് ചെയ്തതിനെ കുറിച്ചാണ് പറയുന്നത്.
നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് മാമുക്കോയ മലയാള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയത്. സിനിമയെ കുറിച്ചുള്ള ആലോചന തുടങ്ങിയപ്പോൾ തന്നെ പുതിയ കുറച്ചു നടന്മാരെ സിനിമയുടെ ഭാഗമാക്കണമെന്ന് ശ്രീനിവാസന്റെ ആഗ്രഹമായിരുന്നു എന്നും അങ്ങനെയാണ് മാമുക്കോയ തന്നെ കാണാൻ വന്നതെന്നും സത്യൻ അന്തിക്കാട് പറയുന്നു. തുടക്കത്തിൽ മാമുക്കോയയുടെ രൂപം മാത്രം കണ്ടു താൻ വിലയിരുത്തുകയും പുച്ഛിക്കുകയും ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. ദൂരെ ദൂരെ കൂടു കൂട്ടാം സിനിമ ചെയ്ത ശേഷമാണ് സത്യകാട് സിനിമയിൽ അഭിനയിക്കാൻ മാമുക്കോയ എത്തിയത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ; ശ്രീനിവാസന്റെ നിർദ്ദേശപ്രകാരം മെലിഞ്ഞു കൊള്ളി കഷ്ണം പോലെയുള്ള ഒരു മനുഷ്യൻ എന്നെ തേടി വന്നു.
പല്ലുകൾ യാതൊരു അപകർഷതയും ഇല്ലാതെ പുറത്തേക്ക് നിൽക്കുന്നു. മുഖത്തിന് ഫ്രെയിമിന് പുറത്തേക്കുള്ള ആ പല്ലുകൾ കണ്ടപ്പോൾ തന്നെ ഞാൻ നിരാശനായി. ശ്രീനിവാസൻ എൻറെ ശത്രു ആണോ എന്ന് പോലും ഒരു നിമിഷം ഞാൻ സംശയിച്ചു. യഥാർത്ഥ സുഹൃത്ത് പല്ലുകൾ മുക്കാലും പുറത്തേക്ക് നിൽക്കുന്ന ഇങ്ങനെ ഒരു മനുഷ്യനെ അഭിനയിക്കാൻ ഒരു അവസരം കൊടുക്കുമോ എന്ന് പറഞ്ഞ് അയക്കുമോ. മാമു തോട്ടിക്കോട് എന്നാണ് അന്ന് സ്വയം പരിചയപ്പെടുത്തി മാമുക്കോയ പറഞ്ഞത്. ശ്രീനിവാസൻ പറഞ്ഞിട്ടാണ് വന്നതെന്നും പറഞ്ഞു. ഞാൻ നിങ്ങളുടെ സിനിമയിൽ അഭിനയിക്കണോ എന്ന മാമുവിന്റെ കൂസലില്ലാത്ത ചോദ്യം കേട്ടപ്പോൾ എൻറെ ഉള്ളിൽ ഒരു നീരസം ഉരുണ്ടു കയറാൻ തുടങ്ങി. സിനിമയിൽ അഭിനയിക്കാൻ പറ്റിയ കോലം എന്ന തോന്നലും ഒരുതരം പരിഹാസ ചിരിയും എൻറെ ഉള്ളിൽ വട്ടം കറങ്ങുന്നുണ്ടായിരുന്നു.
പെട്ടെന്ന് ഒരു മറുപടി പറയാനാവാതെ ഞാൻ നിന്നു. ശ്രീനിവാസൻ പറഞ്ഞയച്ച ആളാണല്ലോ പിണക്കാതെ നല്ല വാക്ക് പറഞ്ഞു വിടുകയും വേണം. ശ്രീനിവാസന് പറ്റിയ രൂപത്തിലുള്ള ചിലരെ സിനിമയിലേക്ക് പ്രമോട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നു. ഗ്ലാമർ നോടുള്ള ഒരുതരം വൈരാഗ ബുദ്ധി ശ്രീനിവാസന് അക്കാലം തൊട്ടേ ഉണ്ട്. കിട്ടുന്ന ഓരോ സന്ദർഭങ്ങളിലും അത് തെളിയിക്കുകയും ചെയ്യും. ശ്രീനി വന്നിട്ട് പറയാം എന്ന് പറഞ്ഞ് ഞാൻ മാമുക്കോയ പറഞ്ഞയച്ചു. മാമുക്കോയ വന്ന കാര്യം ഞാൻ ശ്രീനിവാസനോട് പറഞ്ഞു. ഉടൻ ശ്രീനി പറഞ്ഞ മറുപടി ഇതാണ്. നിങ്ങൾ സംവിധായകർ ഗ്ലാമറിന്റെ തടവുകാരാണ്. അയാളെ ഒന്ന് അഭിനയിപ്പിച്ചു നോക്കൂ അഭിനയം നന്നല്ലെങ്കിൽ പറഞ്ഞു വിടാം. ഒരു സംവിധായകൻ എന്ന നിലയിൽ താങ്കൾക്ക് അതിന് ആരുടെയും അനുവാദം ആവശ്യമില്ല.
അങ്ങനെയൊരു തീരുമാനമെടുക്കാനുള്ള താങ്കളുടെ വിവേചന അധികാരത്തെ ഒരു ശക്തിക്കും ചോദ്യം ചെയ്യാനാവില്ല. ശ്രീനിയുടെ ഓരോ വാക്കിലും ഗ്ലാമറിനോടുള്ള വൈരാഗ്യ ബുദ്ധി മൂർച്ചയോടെ പുറത്തുവരുന്നുണ്ടായിരുന്നു. മാമുക്കോയക്ക് ഒരു അവസരം ഒപ്പിച്ചെടുക്കാൻ വേണ്ടി മാത്രമല്ല ശ്രീനിവാസൻ ഇതൊക്കെ പറഞ്ഞത്. സിമിയെ കുറിച്ച് ചില രാഷ്ട്രീയ വിശ്വാസങ്ങൾ ശ്രീനിവാസന് ഉണ്ട്. പിന്നെ ഗ്ലാമറിനോടുള്ള വൈരാഗ്യബുദ്ധിയും സത്യൻ അന്തിക്കാട് പറയുന്നു. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിൽ മോഹൻലാലിന്റെ ചങ്ങാതിയായാണ് മാമുക്കോയ അഭിനയിച്ചത്. ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.