കരിയർ ഗ്രാഫിൽ സുരാജ് വെഞ്ഞാറമൂട് ഉണ്ടായ കുതിച്ചുചാട്ടം സിനിമ ലോകത്ത് ഇപ്പോഴും ചർച്ച ചെയ്യാറുണ്ട്. കോമഡി വേഷങ്ങൾ ചെയ്തു പിന്നീട് സീരിയസ് വേഷങ്ങൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ട്. സലിംകുമാർ കലാഭവൻ മണി ഇന്ദ്രൻസ് തുടങ്ങിയ താരങ്ങൾ ഇതിന് ഉദാഹരണമാണ്. സുരാജ് വെഞ്ഞാറമൂടിനെ ഒരിക്കലും പ്രേക്ഷകർ സീരിയസ് വിശേഷങ്ങളിൽ പ്രതീക്ഷിച്ചിരുന്നില്ല. തിരുവനന്തപുരം സംസാരശൈലിയിലൂടെ ശ്രദ്ധ നേടിയ സുരാജിന്റെ കരിയറിൽ വഴിത്തിരിവ് ഉണ്ടാകുന്നത് പേരറിയാത്തവൻ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചപ്പോഴാണ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ ചെയ്ത വേഷവും വൻ പ്രേക്ഷക പ്രീതി നേടി. മിനിറ്റുകൾ മാത്രമേ സുരാജിനെ സിനിമയിൽ കാണുന്നുള്ളൂ.
എന്നാൽ ഈ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിച്ചു. പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ നടനെ തേടി വന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്ന സിനിമകളിലും നടൻ തിളങ്ങി. ഒറ്റയ്ക്ക് ഒരു സിനിമയ്ക്ക് സാമ്പത്തിക വിജയം നേടിക്കൊടുക്കാനുള്ള താരമൂല്യം സുരാജിന് ഇന്നുണ്ട്. ഇപ്പോൾ ഇതാ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുരാജ്. കലാകാരനായതിനാൽ പലപ്പോഴും വ്യക്തിപരമായ സമയം ഇല്ലാതായിട്ടുണ്ട് എന്ന് സുരാജ് പറയുന്നു. കുടുംബത്തിൽ മരണം നടന്നപ്പോൾ പോലും സ്റ്റേജ് ഷോ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും നടൻ തുറന്നു പറഞ്ഞു. എൻറെ അപ്പൂപ്പൻ മരിച്ചു കിടക്കുന്ന സമയത്തും ഞാൻ സ്റ്റേജ് ഷോ ചെയ്തു കൊണ്ടിരിക്കുകയാണ്. പോയെ പറ്റൂ അത് കലാകാരന്റെ ഉത്തരവാദിത്തമാണ്.
അതുപോലെ അമ്മൂമ്മ മരിച്ചു കിടക്കുന്ന സമയത്തും പോയില്ലെങ്കിൽ കൂടെയുള്ളവർക്ക് അടി കിട്ടും എന്നും സുരാജ് പറയുന്നു. എൻറെ കാര്യങ്ങളെല്ലാം കൃത്യമായി അറിയാവുന്ന ഭാര്യയാണ് എനിക്ക്. ഞാനിപ്പോൾ ഭയങ്കരമായി മിസ്സ് ചെയ്യുന്നത് ആദ്യത്തെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച സമയമാണ്. അന്നവിടെ നിൽക്കാൻ പറ്റിയില്ല ഏകദേശം 10, 15 ദിവസം കഴിഞ്ഞാണ് ഞാൻ എൻറെ കുഞ്ഞിനെ കാണുന്നത്. അന്നൊക്കെ കോമഡി ചെയ്യുകയാണ്. ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ പറ്റിയില്ല. മൂന്നാമത് മകൾ ജനിച്ചപ്പോഴാണ് ഞാൻ ആസ്വദിച്ചത്. ആദ്യത്തെ കുഞ്ഞുങ്ങളുടെ അടുത്ത് നിൽക്കാൻ പറ്റിയില്ല അത് ഭയങ്കര വിഷമമായി. കിട്ടുന്ന സമയമെല്ലാം അവരുടെ കൂടെ ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്. സുപ്രിയ വെഞ്ഞാറമൂട് എന്നാണ് സുരാജിന്റെ ഭാര്യയുടെ പേര്.
2005 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മൂന്ന് കുട്ടികളും ഇവർക്ക് പിറന്നു. ഹൃദയ, കാശിനാഥ്, വാസുദേവ് ആണ് സുരാജിന്റെ മക്കൾ. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാലത്ത് അനുഭവങ്ങളെക്കുറിച്ചും സുരാജ് പങ്കയ്ക്കുന്നു. തുറുപ്പുഗുലാൻ എന്ന സിനിമയിൽ ഫൈറ്റർമാർ അടിച്ചത് മൂലം കൈക്ക് പരിക്ക് പറ്റി. ഹീറോയ്ക്ക് അപ്പുറം ചെറിയ താരങ്ങളെയൊന്നും അവർ ഗൗനിക്കില്ല. ഡ്യൂപ്പ് ഒന്നും ഉണ്ടാവില്ല. ചവിട്ടുന്ന സീൻ ഉണ്ട് എനിക്ക് കൈ വയ്യ എന്ന് പറഞ്ഞു ഒന്നും പറ്റില്ലെന്ന് മറുപടി.
പക്ഷേ ചവിട്ടി കയ്യൊക്കെ ഇടിച്ചു അങ്ങനെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ വേദനിച്ചാലും തനിക്ക് പകരം വേറെ നടനെ വച്ചാലോ എന്ന് കരുതി പുറത്ത് ചിരിക്കും ആയിരുന്നു. മായാവി എന്ന സിനിമയിൽ വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യുമ്പോൾ നീന്തൽ അറിയില്ലായിരുന്നു. നീന്തൽ അറിയില്ല എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മാറ്റിയേനെ എന്നും സുരാജ് വെഞ്ഞാറമൂട് ഓർത്തു. മദനോത്സവം ആണ് സുരാജിന്റെ അടുത്ത് ഇറങ്ങിയ സിനിമ.