ബിഗ് ബോസ് മലയാളം സീസൺ ഫൈവ് അനിയൻ മിഥുൻ എന്ന മത്സരാർത്ഥി നടത്തിയ ചില പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. ഇന്ത്യൻ സൈന്യത്തിലെ പാര കമാൻഡോ വിഭാഗത്തിൽ പെടുന്ന ഒരു വനിത ഓഫീസർ മായുള്ള തൻറെ പരിചയത്തെ കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതകഥ പറയാനുള്ള ടാസ്കിൽ മിഥുൻ വാചാലനായിരുന്നു. ഈ ഓഫീസർ കൊല്ലപ്പെട്ടുവെന്നും മിഥുൻ പറഞ്ഞിരുന്നു. എന്നാൽ വീക്കെൻഡ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ വസ്തുതകൾ നിരത്തി മിഥുൻ പറഞ്ഞ വിവരങ്ങൾ പൊള്ളയാണെന്ന് തെളിയിച്ചു. ഇതേ തുടർന്ന് വുഷുവിൽ നിലവിലെ വേൾഡ് ചാമ്പ്യനാണ് താനെന്നും മിഥുന്റെ വാദവും വ്യാജമായിരിക്കാം എന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു.
ഇതോടെ ബിഗ് ബോസ് മിഥുനെ കഴിഞ്ഞദിവസം കൺഫഷൻ റൂമിലേക്ക് വിളിച്ച് അയാളുടെ പ്രൊഫഷണൽ കരിയർ സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചു. പ്രൊഫഷണൽ ഫൈറ്റർ ആണ് താനെന്നും അതിലിപ്പോൾ നിലവിലെ വേൾഡ് ചാമ്പ്യൻ താനാണെന്നും മിഥുൻ ബിഗ് ബോസിനോട് കൺഫഷൻ റൂമിൽ വെച്ച് വീണ്ടും ആവർത്തിച്ചു. താൻ കഴിഞ്ഞവർഷം തായ്ലൻഡിൽ വച്ച് ഗോൾഡ് മെഡൽ അടിച്ചതെന്നും ബിഗ് ബോസിനോട് കഴിഞ്ഞ ദിവസം പറഞ്ഞു. അനിയൻ മിഥുൻ മൂലം ബിഗ് ബോസ് സീസൺ ഫൈവ് വലിയ രീതിയിൽ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. പൊതുവേ ഇത്തരം കാര്യങ്ങൾ ബിഗ് ബോസ് പോലുള്ള വലിയ റിയാലിറ്റി ഷോകളിൽ വെച്ച് പറയുമ്പോൾ കൃത്യമായ തെളിവുകൾ ഇല്ലെങ്കിൽ മോശമായ രീതിയിലുള്ള സൈബർ ആക്രമണം പരിഹാസം പോലുള്ളവ മത്സരാർത്ഥിക്ക് നേരിടേണ്ടി വരും.
മിഥുന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആർമി ഉദ്യോഗസ്ഥമായുള്ള പ്രണയകഥ പറഞ്ഞില്ലായിരുന്നുവെങ്കിൽ ആരും ഇതിന്റെ മറ്റ് പിന്നാമ്പുറ കഥകൾ ചികഞ്ഞ് അന്വേഷിക്കാൻ മുതിരില്ലായിരുന്നു. മിഥുൻ വിഷയവുമായി ബന്ധപ്പെട്ട് രസകരമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടനും അവതാരകനും ആർജെയുമായ മിഥുൻ രമേശ്. അമ്മയ്ക്കും സഹോദരനും ഒപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചാണ് മിഥുന്റെ കുറിപ്പ്. എൻറെ അനിയൻറെ പേര് നിധിൻ രമേഷ് എന്നാണ്. അനിയൻ മിഥുൻ എൻറെ അനിയൻ അല്ലെന്നാണ് കൂപ്പുകൈ ഇമോജി കൂടി പങ്കുവെച്ചുകൊണ്ട് മിഥുൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അനിയൻ മിഥുൻ പേരിനോടുള്ള സാമ്യം കാരണം സംഭവം കൃത്യമായി മനസ്സിലാക്കാത്തവർ സൈബർ ആക്രമണം നടത്തുകയും ചോദ്യം ചെയ്യുകയോ ചെയ്തതുകൊണ്ടാകാം ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചതെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.
മിഥുന്റെ കുടുംബചിത്രവും ക്യാപ്ഷൻ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മിഥുന്റെ വളരെ ന്യായമായ വിശദീകരണം ഒരു മുൻകരുതലാണെന്ന് തോന്നുന്നു. നമുക്ക് നമ്മളെ തന്നെ തെളിയിക്കേണ്ട കാലമാണെന്നൊക്കെയാണ് ആർജെ മിഥുനേ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട കമൻറ്. അനിയൻ മിഥുന്റെ പ്രശ്നം ചർച്ചയായ ശേഷം സൈബർ ആക്രമണം നേരിടേണ്ടിവന്നു എന്നും ചിലർ കമന്റിലൂടെ ചോദിക്കുന്നുണ്ട്. കോമഡി ഉത്സവത്തിൻ്റെ അവതാരകനായ ശേഷമാണ് മിഥുന് കേരളത്തിൽ സ്വീകാര്യത വർദ്ധിച്ചത്. മിഥുനിലെ അഭിനേതാവിനെകാൾ അവതാരകനോടാണ് പ്രേക്ഷകർക്ക് പ്രിയം.
ഏറെ പ്രശ്നങ്ങൾക്ക് കാരണമായിട്ടും അനിയൻ മിഥുനെ മത്സരത്തിൽ നിന്നും പുറത്താക്കാൻ ബിഗ് ബോസ് മടി കാണിക്കുന്നതിലും പ്രേക്ഷകർക്ക് എതിർപ്പുണ്ട്. ഹൗസിൽ തുടരുന്ന ഓരോ ദിവസവും മിഥുനു പുറത്തുള്ള നെഗറ്റീവ് ഇമേജ് വർധിച്ചു കൊണ്ടിരിക്കുമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ആർമി ഉദ്യോഗസ്ഥയുമായുള്ള മിഥുന്റെ പ്രണയകഥയെക്കുറിച്ച് മോഹൻലാൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മിഥുനു ബോധക്ഷയം വന്നിരുന്നു. കുറച്ചുനേരം ഇത് വിശ്രമിച്ച ശേഷമാണ് മോഹൻലാൽ ചോദ്യങ്ങൾ തുടർന്നത്.