മലയാളികൾക്ക് വളരെയധികം സുപരിചിതയും പ്രിയങ്കരിയുമായ താരം തന്നെയാണ് നടി അഞ്ജലി നായർ. തൻറെ പ്രതിഭ അടയാളപ്പെടുത്തിയ നടി ഇതിനോടകം തന്നെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ദൃശ്യം അടക്കമുള്ള ഹിറ്റ് സിനിമകളിലെ നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഞ്ജലിക്ക് ഒരുപാട് വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാൻ ഉള്ളത്. എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം ഉള്ള വിശേഷങ്ങളാണ് ഭൂരിഭാഗം സമയവും അഞ്ജലി പങ്ക് വയ്ക്കാനുള്ളത്. എല്ലാ കാര്യവും കുടുംബത്തോടൊപ്പം ഉള്ളതെല്ലാം വിശേഷങ്ങളുമായി താരം ആരാധകർക്ക് മുന്നിൽ എത്തിക്കാറുണ്ട്.
ഏത് തരത്തിലുള്ള കഥാപാത്രവും ചെയ്ത കയ്യടി നേടാൻ അഞ്ജലിക്ക് സാധിക്കുന്നുണ്ട് എന്ന് പലപ്പോഴായി താരം തെളിയിച്ചിട്ടുമുണ്ട്. മലയാളികൾക്ക് പ്രിയങ്കരിയായ നടിക്ക് ഇപ്പോൾ ഒരു പുത്തൻ വിശേഷമാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുള്ളത്. ആരാധകർ എല്ലാവരും ഇപ്പോൾ ആ വിശേഷം കണ്ട് ആശംസകൾ അറിയിച്ച് എത്തുകയാണ്. താരം ഇപ്പോൾ താരത്തിന്റെ മുത്തച്ഛനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചില കാര്യങ്ങൾ ആരാധകരെ അറിയിക്കുന്നത്. മുത്തച്ഛൻ 103 വയസ്സായി എന്നുള്ള സന്തോഷ വാർത്തയാണ് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അഞ്ജലി പങ്കുവെച്ചിരിക്കുന്നത്.
മുത്തച്ഛൻ ഒപ്പം അഞ്ജലി നിൽക്കുന്ന ചിത്രവും ഭർത്താവ് നിൽക്കുന്ന ചിത്രവും മകൾ നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഈ ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. ക്യാപ്ഷൻ വായിക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു എന്ന് നിരവധി പേരാണ് കമൻറ് ചെയ്യുന്നത്. “നാളെ എൻറെ അച്ഛൻറെ അച്ഛൻ, എൻറെ അച്ചാച്ചന്റെ 103 ആമത്തെ ജന്മദിനമാണ്. എല്ലാവരുടെയും പ്രാർത്ഥന വേണം. രണ്ടാം ലോക മഹായുദ്ധത്തിൽ മൂന്നുതവണ മരണത്തിന്റെ അടിത്തട്ട് കണ്ട നാവികന് 103ൻ്റേ നിറവ്. തിരുവല്ല മഹായുദ്ധകാലത്ത് അകമ്പടി പോയ യുദ്ധക്കപ്പൽ ജർമൻ ന്യൂബോട്ട് ആക്രമണത്തിൽ അടിത്തട്ട് തകർന്ന് ക്യാപ്റ്റൻ കപ്പൽ ഉപേക്ഷിക്കാൻ ആഹ്വാനം നൽകിയെങ്കിലും രക്ഷാപ്രവർത്തകർ കരക്ക് എത്തിച്ച ബ്രിട്ടീഷ് മഹാരാജാവിന്റെ പ്രശംസയ്ക്ക് അത്താഴ വിരുന്നിനും പാത്രമായതിന്റെ ഓർമ്മകൾ ഇന്നും കെജി എന്നറിയപ്പെടുന്ന കാളിപ്പിള്ള ഗോപിനാഥൻ നായർക്ക് വ്യക്തം.
അറ്റ്ലാൻറിക് സമുദ്രത്തിൽ ഒരു ക്രിസ്തുമസ് തലേന്ന് എല്ലു മരവിപ്പിക്കുന്ന തണുപ്പിൽ കടലിൽ ചാടിയാലും രക്ഷ കിട്ടില്ല എന്ന അറിവാണ് നാവികരെ കപ്പൽ ഉപേക്ഷിക്കുന്നതിൽ നിന്ന് പുറകോട്ട് വലിച്ചത്. ഭാഗ്യവശാൽ കപ്പലിൽ നിന്ന് പോയ എസ് ഒ എസ് സന്ദേശങ്ങൾ രക്ഷാ കപ്പലുകൾക്ക് കിട്ടിയത് കൊണ്ട് രാത്രി തന്നെ ഐ എൻ എസ് ഡൽഹി എന്ന പടക്കപ്പലിന് ടഗ് ചെയ്ത് സതാംപ്ടൺപോർട്ടിൽ എത്തിച്ചു.
ഡ്രൈ ഡോക്കിൽ പരിശോധനക്ക് കയറ്റിയ കപ്പലിന്റെ അടിത്തട്ട് പൂർണ്ണമായും നശിച്ചിരുന്നത് കണ്ട് വാർത്ത സേനാ തലവനായ രാജാവിന്റെ അടുത്ത് എത്തുകയും അദ്ദേഹം നേരിട്ട് വന്ന് കപ്പൽ പരിശോധിക്കുകയും ചെയ്തു. ഇത്രയും വലിയ വിപത്തിൽ നിന്നും രക്ഷപെട്ട നാവികരെ ബക്കിംങ് ഹാം പാലസിൽ അദ്ദേഹത്തോടൊപ്പം അത്താഴ വിരുന്നിന് ക്ഷണിക്കുകയുമായിരുന്നു. ആ പതിനേഴു പേരിൽ ജീവിച്ചിരിക്കുന്ന അപൂർവ്വം വ്യക്തികളിലൊരാളാണ് ഇന്ന് 103-ാം ജൻമദിനമാഘോഷിക്കുന്ന കെ.ജി.നായർ.