ബിഗ് ബോസ് മലയാളം സീസൺ ഫോറിലൂടെ താരമായ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയ്ക്ക് മുമ്പ് ആർക്കും അറിയാതിരുന്ന റോബിൻ ഇന്ന് ഒരുപാട് ആരാധകരുള്ള താരമാണ്. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിനാലാണ് റോബിനെ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഇതൊന്നും റോബിനുള്ള ആരാധക പിന്തുണ കുറച്ചിരുന്നില്ല. അതേസമയം റോബിനും റോബിൻ്റെ ആരാധകരും നിരന്തരം വിമർശനങ്ങളും നേരിടാറുണ്ട്. ബിഗ് ബോസിന് പുറത്ത് റോബിൻ കടുത്ത വിമർശനങ്ങളാണ് നേരിടുന്നത്.
അഭിമുഖങ്ങളിലും മറ്റും റോബിന്റെ വിമർശനങ്ങളോടുള്ള പ്രതികരണങ്ങളും വിമർശിക്കപ്പെടാറുണ്ട്. അതുപോലെതന്നെ വേദികളിൽ വെച്ച് അലർന്ന റോബിന്റെ ശീലവും റോബിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായിട്ടുണ്ട്. ഇപ്പോഴിതാ മുൻ ബിഗ് ബോസ് താരമായ ദിയ സന റോബിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിയ സനയുടെ വിമർശനം. പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്തു ഡോക്ടർ എന്ന സ്പേസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി എന്നാണ് ദിയ സന റോബിനെ വിശേഷിപ്പിക്കുന്നത്. ദിയ സനയുടെ വാക്കുകൾ ഇങ്ങനെ;
അയ്യോ ആ നിലവിളി ശബ്ദം ഇടൂ. പല തരത്തിൽ സൈകോകൾ ഉണ്ട്. കണ്ടിട്ടുമുണ്ട്. പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡറിന്റെ ഉൾട്ട പുതിയ വേർഷൻ ആണ്..പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ. പറഞ്ഞു വന്നത് റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി. ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു. ഇയാളുടെ ട്രീട്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ പോസ്റ്റിനടിയിൽ റിപ്പോർട്ടും ചെയ്യണം. കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികൾ സമൂഹമാധ്യമങ്ങളിൽ കാണുന്നു. ടോക്സിക് നിറഞ്ഞ ഒരു സൈക്കോ.
കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തിവരുന്നു. ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വെച്ച് മാനസികമായി തളർത്തിയിട്ടുണ്ട്. അയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു. എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം.
എന്നെ ബുള്ളിങ് ചെയ്യാൻ വന്നാൽ എനിക്ക് ലതാണ് അത്രന്നെ എന്നു പറഞ്ഞാണ് ദിയ സന കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് ദിയയുടെ കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇതുപോലുള്ള മനോരോഗികൾ സമൂഹത്തിൽ വരുത്തി കൊണ്ടിരിക്കുന്ന നാശത്തിന്റെ തീവ്രത ഇപ്പോഴും വേണ്ട രീതിയിൽ ആരും മനസ്സിലാക്കുന്നില്ല. ഇവനെയൊക്കെ നിയമനടപടികൾ എടുത്ത് അകത്തിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എന്നിങ്ങനെ നീളുന്നു പോസ്റ്റിനു താഴെ വന്ന കമന്റുകൾ.