മലയാളികൾക്ക് ഏറെ സുപരിചിതനും മലയാളികൾ ഇഷ്ടമുള്ള ഒരു താരം തന്നെയാണെന്ന് നടൻ ഇന്നസെൻറ്. ഇന്നലെ രാത്രി മുതൽ നടനെക്കുറിച്ച് വരുന്ന വാർത്തകൾ ഏറ്റവും കൂടുതൽ മലയാളികളെ ഞെട്ടിക്കുകയാണ്. കുറച്ചു ദിവസങ്ങളായി തന്നെ മലയാളം സിനിമ സീരിയൽ മേഖലകളിൽ സങ്കടം ഉണ്ടാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മലയാളികളെയെല്ലാം കുടുകുടാ ചിരിപ്പിച്ച താരങ്ങളെല്ലാം ആശുപത്രിയിലാകുകയും സുബിയുടെ മരണവും ഒക്കെ തന്നെയും വല്ലാതെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ നടൻ ഇന്നസെന്റിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ചർച്ചകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്.
അദ്ദേഹത്തിന് കാൻസറുമായി ബന്ധപ്പെട്ട അസുഖം ആയിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ അതല്ല എന്നും ന്യൂമോണിയയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് താരത്തിന് ഉണ്ടായതെന്നും ഇപ്പോൾ വെളിപ്പെടുത്തുന്നുണ്ട്. ദേഹ അസ്വസ്ഥതയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചത് എന്നാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇത് അർബുദത്തിന്റെ ബാക്കിപത്രമാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. അദ്ദേഹത്തിന് ന്യൂമോണിയ വന്നതാണ് ഈ പ്രശ്നം ഗുരുതരമാകാനുള്ള കാരണം എന്ന് വാർത്തയിൽ പറയുന്നു. അതുപോലെതന്നെ മുൻപ് അദ്ദേഹത്തിന് കോവിഡ് ബാധിച്ചപ്പോഴും ഇതുപോലെ ഒരു അവസ്ഥയിലേക്ക് നീങ്ങിയിരുന്നു.
എന്നാൽ ഇപ്പോൾ അദ്ദേഹം കുറച്ചുകൂടി മെച്ചപ്പെടുന്ന രീതിയിലാണെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് മരുന്നുകൾക്ക് ഇപ്പോൾ പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോൾ വാർത്തയിൽ പുറത്തുവരുന്നുണ്ട്. ഇൻഫെക്ഷൻ ഒന്നും ഉണ്ടാവാതിരിക്കാനാണ് വെൻറിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നത്. രണ്ടുദിവസം കൊണ്ട് ചികിത്സാ പുരോഗതി വ്യക്തമാക്കുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് ഡോക്ടർമാർ ഇപ്പോൾ ഉള്ളത്. രണ്ടുദിവസമായി ചികിത്സകളോട് തന്നെ അദ്ദേഹം അനുകൂലമായി പ്രതികരിക്കുന്നത് കൊണ്ട് അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചുവരുമെന്ന് വിശ്വാസം തന്നെയാണ് അവിടെയുള്ള ആശുപത്രി പ്രവർത്തകർക്ക്.
ക്യാൻസറുമായി ബന്ധപ്പെട്ട ആകുലതകൾ ഒന്നും ഇപ്പോൾ അദ്ദേഹത്തെ അലട്ടുന്നില്ല എന്നതാണ് ഏറ്റവും വലിയ സന്തോഷമുള്ള കാര്യം. ഇതും ഒരു പ്രതീക്ഷയായി തന്നെ കാണാമെന്ന് അവിടെയുള്ള മെഡിക്കൽ കൺസൾട്ടൻസ് പറയുന്നു. മൂന്നുതവണ കോവിഡ് വന്നതിനാൽ അദ്ദേഹത്തിൻറെ രോഗപ്രതിരോധശേഷിയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതാണ് ന്യൂമോണിയ കലശലാക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഇത് ബാധിച്ചതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.