ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അനുശ്രീ. ബാലതാരമായി അഭിനയജീവിതം തുടങ്ങിയ അനുശ്രീ പിന്നീട് നായികയായി മാറുകയായിരുന്നു. അനുശ്രീ എന്ന പ്രകൃതിയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ക്യാമറാമാൻ ആയ വിഷ്ണുവിനെ ആണ് അനുശ്രീ വിവാഹം കഴിച്ചത്. എന്നാൽ ഒരു കുഞ്ഞു ജനിച്ചതിന് പിന്നാലെ ഇരുവരും ദാമ്പത്യ പിണക്കത്തിലാണ് എന്നും വേർപിരിയാൻ ഒരുങ്ങുകയാണെന്നും അനുശ്രീ തന്നെ തുറന്നു പറഞ്ഞു. ഇപ്പോഴിതാ ഈ വിവാഹത്തെക്കുറിച്ച് ഭർത്താവ് ആദ്യമായി മനസ്സ് തുറന്നിരിക്കുകയാണ്. വിവാഹ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നാണ് വിഷ്ണു വെളിപ്പെടുത്തിയിരിക്കുന്നത്. വിഷ്ണുവിൻറെ വാക്കുകൾ ഇങ്ങനെയാണ്;
ഞാനായി ഒന്നും പറയേണ്ട എന്നാണ് കരുതിയത്. പക്ഷേ ഞാൻ മിണ്ടാതെ നിൽക്കുംതോറും ഓപ്പോസിറ്റ് നിൽക്കുന്നവർ എന്നെ അടിച്ചമർത്തുകയാണ്. സത്യം പറഞ്ഞാൽ ഞാനും അനുശ്രീയും തമ്മിൽ വഴക്കുണ്ടായിട്ടില്ല. അനുശ്രീ ഗർഭിണി ആയതിനു ശേഷം അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്ന ആഗ്രഹം അവളുടെ അമ്മ പ്രകടിപ്പിച്ചു. ഏഴാം മാസത്തിലാണ് ശരിക്കും ആ ചടങ്ങ് നടക്കേണ്ടത്. പക്ഷേ അനുശ്രീയുടെ ഫാമിലി ഈ ആവശ്യം പറഞ്ഞു അഞ്ചാം മാസം വീട്ടിൽ കയറി വന്നു. അപ്പോൾ തന്നെ കൊണ്ടുപോകണം എന്നാണ് അവർ പറഞ്ഞത്. അനുശ്രീയോട് ചോദിച്ചപ്പോൾ അവൾക്കും താൽപര്യമാണ്. അന്ന് അവളെ വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവൾ പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു.
അങ്ങനെ അഞ്ചാം മാസത്തിൽ അനുശ്രീയെ അവളുടെ വീട്ടുകാർ വന്ന് കറുത്ത സാരിയൊക്കെ ഉടുപ്പിച്ചു കൂട്ടിക്കൊണ്ടുപോയി. ഞാൻ ആദ്യമായാണ് കറുത്ത സാരി ഉടുപ്പിച്ച് ഗർഭിണിയെ വീട്ടിലോട്ട് കൂട്ടിക്കൊണ്ടുപോകുന്നത് കാണുന്നത്. പോയി ഒരുമാസം കഴിഞ്ഞപ്പോൾ അവളോടൊപ്പം ആ വീട്ടിൽ ചെന്ന് നിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ പോയിരുന്നു. രണ്ടുദിവസം അവിടെനിന്ന എന്നോട് അനുശ്രീ പറഞ്ഞു ഇനിയും നമ്മൾ ഇവിടെ നിന്നാൽ അവർ നമ്മളെ പിരിക്കുമെന്ന്. അങ്ങനെ ഞാൻ അവളുടെ ആവശ്യപ്രകാരം അവളെയും കൂട്ടി എറണാകുളത്ത് ഷൂട്ടിന് പോയി. പിന്നെ അമ്മ വിളിച്ചു ടോർച്ചർ ചെയ്തതുകൊണ്ട് വീണ്ടും അനുശ്രീ അവളുടെ അമ്മയ്ക്കൊപ്പം പോയി. അനുശ്രീയെ കൂട്ടിക്കൊണ്ടു പോകാൻ വേണ്ടി അവളുടെ അമ്മ കുറേ സങ്കടപ്പെട്ട് അഭിനയിച്ചിരുന്നു.
അന്ന് അനുശ്രീയെ വിടാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല. വഴക്കൊക്കെ ഉണ്ടായി. അവളുടെ അമ്മയും ഞാനും അധികം സംസാരിക്കാറില്ലായിരുന്നു. ആദ്യം കാണിച്ച ഹോസ്പിറ്റലിൽ പ്രസവത്തിന് വേണ്ടി അഡ്മിറ്റ് ചെയ്തപ്പോൾ അവരുടെ ആഡംബരത്തിന് ആശുപത്രിയിലെ സൗകര്യം പോരെന്നു പറഞ്ഞതുകൊണ്ട് വേറെ ആശുപത്രിയിലേക്ക് പോയി. ഡെലിവറി കഴിഞ്ഞപ്പോൾ ഒന്നും പ്രശ്നമില്ലായിരുന്നു. പിന്നെ അനുവിന്റെ വീട്ടിലേക്കാണ് പോയത്. അവിടെ ചെന്ന് രണ്ടാം ദിവസം അവളുടെ അമ്മ എന്നോട് പറഞ്ഞു ഇനി അവിടെ നിൽക്കാൻ പറ്റില്ല അടുത്തുള്ള വീട്ടുകാർ പലതും പറയും എന്ന്. ഞാൻ അവളുടെ ഭർത്താവല്ലേ ആ ഞാൻ അവൾക്കൊപ്പം നിന്നാൽ എന്താണ് പ്രശ്നം ഉണ്ടാകുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല.
നൂലുകെട്ട് വരെ വീട്ടിൽ വന്ന് കുഞ്ഞിനെ കാണരുതെന്നും അനുശ്രീയും വീട്ടുകാരും പറഞ്ഞു. പിന്നെ അനുശ്രീയെ ഫോൺ വിളിച്ചപ്പോൾ ഒന്നും അവൾ എടുത്തില്ല. അവളുടെ വീട്ടുകാർ എല്ലാം നേരത്തെ തീരുമാനിച്ചത് പോലെ ആയിരുന്നു. കുഞ്ഞ് ആകുന്നതിന് മുൻപ് ആയിരുന്നെങ്കിൽ എനിക്ക് പ്രശ്നമില്ലായിരുന്നു. ഞാനും അനുശ്രീയും നിയമപരമായി വിവാഹിതരല്ല. നോർമൽ അമ്പലങ്ങളിൽ വിവാഹം കഴിഞ്ഞു കഴിയുമ്പോൾ നമുക്ക് ഒരു ചീട്ട് തരും അതുകൊണ്ട് കാണിച്ചാൽ ആണ് മാര്യേജ് സർട്ടിഫിക്കറ്റ് തരുന്നത്. പക്ഷേ ഞങ്ങളുടെ വിവാഹം നടന്ന തൃശൂർ ആവണങ്ങാട്ട് അമ്പലത്തിൽ വെച്ച് അങ്ങനെ ഒരു ചീട്ട് തന്നിട്ടില്ല. നേർച്ച ഉണ്ടായിരുന്നതുകൊണ്ടാണ് അവിടെ വെച്ച് താലികെട്ടിയത്.
വിളിച്ച് എത്ര സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാലും അനുശ്രീക്ക് കോംപ്രമൈസ് ചെയ്യണം എന്നില്ലായിരുന്നു. അനുശ്രീയുടെ വീട്ടുകാരുടെ പ്ലാൻ എനിക്ക് മനസ്സിലായിരുന്നു. നൂലുകെട്ട് കഴിഞ്ഞ് എനിക്കൊപ്പം വരണം എന്ന് പറഞ്ഞപ്പോൾ അനുശ്രീ പറ്റില്ല എന്നാണ് പറഞ്ഞത്. ഒരു തെറ്റും ചെയ്യാതെയാണ് എന്നെയും എൻറെ വീട്ടുകാരെയും കുറിച്ച് പറഞ്ഞുകൊണ്ട് നടക്കുന്നത്. അതുകൊണ്ടാണ് എൻറെ ഭാഗം പറയാൻ ഞാൻ വന്നത്. സാമ്പത്തികമായി ഞങ്ങളെക്കാൾ മുകളിലാണ് അനുശ്രീയുടെ ഫാമിലി. അല്ലാതെ ഒരുതരത്തിലും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാൻ അനുശ്രീയുടെ കുടുംബത്തിന് യോഗ്യതയില്ല. എൻറെ വീട്ടുകാരെ പലരും തെറ്റിദ്ധരിച്ചു. അനുശ്രീയും കുടുംബവും കാരണം.
നാട്ടുകാരെ അറിയിക്കാൻ താല്പര്യമില്ലായിരുന്നു. എന്നെ വേണ്ട എന്ന് പറഞ്ഞു പോയിട്ട് പിന്നെ എന്തിനാണ് എൻറെ കുടുംബത്തെയും എന്നെയും കുറ്റം പറഞ്ഞ് വേദനിപ്പിക്കുന്നത്. ചത്ത് ജീവിക്കുന്നത് പോലെയാണ് ഇപ്പോൾ. അവളുടെ അച്ഛനും അമ്മയും വേർപിരിഞ്ഞു ജീവിക്കുന്നവരാണ്. അതിൻറെ ബുദ്ധിമുട്ട് അവൾ അനുഭവിച്ചിട്ടുണ്ട്. അതിനാൽ അവൾ എന്നോട് എപ്പോഴും പറയുമായിരുന്നു വഴക്ക് ഉണ്ടായാലും കുഞ്ഞിനെ ഓർത്ത് പിരിയരുത് എന്ന്. ആ അവളാണ് ഇപ്പോൾ എന്നെ വേണ്ട എന്ന് പറഞ്ഞ് പോയതെന്ന് വിഷ്ണു വേദനയോടെ പറയുന്നു.