വില്ലൻ വേഷങ്ങളിലൂടെയും പിന്നീട് ഹാസ്യ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബാബുരാജ്. ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ’തേര്’ ൻറെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ ബാബുരാജ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.ചിലർ ആദ്യദിവസം തന്നെ സിനിമയ്ക്ക് എതിരെ മനപ്പൂർവ്വം നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കുന്നു എന്നാണ് താരം പറയുന്നത്.കൂടാതെ സിനിമ റിവ്യൂ ചെയ്യുന്നതിനെപ്പറ്റി ചില കാര്യങ്ങളും ബാബുരാജ് പറയുന്നുണ്ട്.
സിനിമ സ്വന്തം പോക്കറ്റിലെ പണം കൊടുത്ത് കാണുന്ന ഏതൊരു പ്രേക്ഷകനും സിനിമയെക്കുറിച്ചുള്ള തൻറെ അഭിപ്രായം പറയാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും എന്നാൽ ചിലർ ചിത്രത്തെ നെഗറ്റീവ് ആയി പറയാൻ ആയി മാത്രം നടക്കുന്നുണ്ടെന്നും ബാബുരാജ് പറയുന്നു.ഒരു സിനിമകണ്ടാല്‍ അതില്‍ തോന്നുന്ന അഭിപ്രായം രണ്ട് ദിവസം മാറ്റിവച്ചാല്‍ നല്ലതാണ്.അതുകൊണ്ട് ചിലപ്പോള്‍ ആ സിനിമ രക്ഷപ്പെട്ടേക്കാം.ഇത്തരം റിവ്യൂ പറയുന്നവരിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് കൂടുതൽ എത്തുന്നത്. അതുകൊണ്ട് നിങ്ങൾ രണ്ടു ദിവസമെങ്കിലും ക്ഷമിക്കണം എന്നും താരം പറയുന്നു.
ആരും മോശം ചിത്രം പണം മുടക്കി എടുക്കുന്നില്ല എന്നും,ഇത്തരം റിവ്യൂകൾ പെയ്ഡ് ആണെന്ന് പ്രേക്ഷകർ അറിയുന്നതിന് മുൻപേ ആ ചിത്രം തീയറ്റർ വിട്ടിരിക്കും എന്നും ബാബുരാജ് പറയുന്നു. പിന്നീട് ആ ചിത്രം ഓടിടി യിലോ ടിവിയിലോ വരുമ്പോഴാണ് പ്രേക്ഷകർ അത് നല്ലതായിരുന്നല്ലോ എന്ന് പറയുന്നത്.കുറേനാള്‍ എല്ലാവരും ഷൈന്‍ ടോം ചാക്കോയുടെ പിന്നിലായിരുന്നു.ഇപ്പോൾ എനിക്ക് തോന്നുന്നത് ഷൈനും ഇതൊക്കെ ആസ്വദിക്കുകയാണ് എന്നാണ്.നല്ലതിന്റെ കൂടെ നിൽക്കാൻ ശ്രമിക്കണം ബാബുരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്തകാലത്ത് ഏറ്റവും മോശം റിവ്യൂകൾ കേട്ട് താൻ കൂടി അഭിനയിച്ച ഗോൾഡ് ചിത്രത്തെക്കുറിച്ചും ബാബുരാജ് പറഞ്ഞു.ഇത്തരം മോശം റിവ്യൂകൾ പടത്തിന്റെ തുടർന്നുള്ള തീയേറ്റർ ഭാവിയെയും മറ്റു ബിസിനസുകളെയും ബാധിക്കും എന്നും അദ്ദേഹം പറയുന്നു.പണ്ടത്തേരിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഓരോ പ്രാദേശിക സ്ഥലങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രങ്ങൾ ഒരുങ്ങുന്നതെന്നും കണ്ണൂരിന്റെ സിനിമ തലശ്ശേരിയുടെ സിനിമ അതിൽ അഭിനയിക്കാൻ അവിടെ നിന്നുള്ള ആൾക്കാർ എന്നിങ്ങനെ സിനിമ മാറുന്നുണ്ടെന്നും ബാബുരാജ് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.