മലയാളികളുടെ മനസ്സിൽ ഇന്നും ഓർമ്മയുള്ള ഒരു നടി തന്നെയാണ് നടി ഊർമ്മിള. അമ്മ വേഷങ്ങളും സഹനടി വേഷങ്ങളും ചെയ്തു പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അഭിനേത്രികളിൽ ഒരാൾ തന്നെയാണ് നടി ഊർമ്മിള ഉണ്ണി. ഇപ്പോൾ താരം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ്. താരത്തിന്റെ വിശേഷങ്ങൾ ഭൂരിഭാഗം സമയവും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇത്രയും നാളായി സിനിമയിൽ സജീവമല്ലെങ്കിലും ആരാധകർക്ക് ഊർമ്മിളയുടെ വിശേഷങ്ങൾ അറിയാൻ വലിയ ഇഷ്ടമാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കലാകാരിയായിരുന്നു ഊർമ്മിള ഉണ്ണി.
പക്ഷേ സിനിമയിൽ നൃത്ത പ്രാധാന്യമുള്ള വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല എന്നത് മലയാളികളെ സംബന്ധിച്ച വലിയ ഒരു തീരാ നഷ്ടം തന്നെയാണ്. ഇപ്പോൾ ഊർമ്മിളയുടെ ഒരു ആഗ്രഹം സാധിച്ചിരിക്കുന്ന വിശേഷമാണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്. തനിക്ക് ഏറെ പ്രിയപ്പെട്ട ഗായകനായ നവനീത് ഉണ്ണികൃഷ്ണനെ പരിചയപ്പെട്ടതിന്റെ വിശേഷങ്ങളുമായാണ് താരം സോഷ്യൽ മീഡിയയിൽ എത്തിയത്. നവനീതിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് തനിക്ക് എന്തുമാത്രം ആഗ്രഹമായിരുന്നു ഈ കുരുന്നിനെ കാണാൻ എന്നുള്ളത് കൂടി ഊർമിള പറയുന്നു.
ഊർമ്മിള ഉണ്ണി സോഷ്യൽ മീഡിയയിൽ സജീവമായതുകൊണ്ട് തന്നെ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വൈറൽ ആകാറുണ്ട്. മക്കളുടെയും ചേച്ചിയുടെ മക്കളായ സംയുക്തയുടെ വിശേഷങ്ങൾ ഒക്കെ തന്നെയും താരമാണ് കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. ഇപ്പോൾ നവനീതിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രം കൂടി പങ്കുവെച്ച് ഫേസ്ബുക്കിലൂടെ പ്രിയപ്പെട്ട അവൻ നവനീതിനെ നേരിട്ട് കാണാനും പാട്ടുകൾ ആസ്വദിക്കാനും കഴിഞ്ഞതിന്റെ സന്തോഷം ഓർമ്മയുള്ള പങ്കുവെച്ചു. ഫേസ്ബുക്കിലൂടെയാണ് നവനീത് എന്ന ഗായക ബാലനെ പരിചയപ്പെടുന്നത്.
ഫേസ്ബുക്കിലൂടെ നവനീത്തിന്റെ പാട്ടുകൾ കേട്ട് കേട്ട് എന്നെങ്കിലും ഈ മോനെ ഒന്ന് പരിചയപ്പെടണം എന്ന് വല്ലാത്ത മോഹം തോന്നിയിരുന്നു. സംഗീത പ്രിയരായ സുഹൃത്തുക്കൾക്കൊപ്പം എല്ലാം ഞാൻ ഇയാളുടെ വീഡിയോകൾ അയച്ചു തുടങ്ങി. അങ്ങ് അമേരിക്കയിൽ താമസിക്കുന്ന കുട്ടി കേരളത്തിൽ വരാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ആവേശമായിരുന്നു എനിക്ക് അവനെ കാണാൻ. അങ്ങനെ ആ സുദിനം വന്നെത്തി. വിദേശത്തുനിന്ന് മകന് അമ്മയെ കാണാൻ വരുന്ന ആവേശമായിരുന്നു എനിക്കുണ്ടായിരുന്നത്. ഇതുവരെ കാണാത്ത എൻറെ മകനെ കാണാനുള്ള ഒരു ആകാംക്ഷയിൽ ഞാൻ കാത്തിരുന്നു.
അങ്ങനെയാണ് മകൻ എൻ്റെ അടുത്തേക്ക് എത്തിയത്. കണ്ണീരോടെയാണ് ഞാൻ അവനെ ആദ്യം നോക്കിയത്. ആറുമണിയുടെ സംഗീതവിരുന്നിന് അഞ്ചുമണിക്ക് തൃപ്പൂണിത്തുറ ജെ ടി പാർക്കിൽ കയറി സ്ഥലം പിടിച്ചു. കാണികൾക്ക് ഇടയിലൂടെ ഓടിവന്ന് വേദിയിൽ കയറിയ നവനീതിനെ നിറഞ്ഞ സദസ്സ് വലിയ കരഘോഷത്തോടെ സ്വീകരിച്ചു. അമേരിക്കൻ ആക്സിന്റിൽ ഉള്ള ഇംഗ്ലീഷ് സംസാരം മലയാളം പറയുന്നില്ല. നിഷ്പ്രയാസമായി അതിമനോഹരമായി ഗാനം ആലപിക്കുന്ന ഇതുപോലൊരു മകനെ ഏത് അമ്മയാണ് കൊതിക്കാത്തത്.
ആ തണുത്ത മുറിയിൽ നീ പാതി പാടി നിർത്തിയ ഇഴഞ്ഞിപ്പൂമണം എന്നിൽ നിറഞ്ഞു കവിയുകയായിരുന്നു. പരിപാടി കഴിഞ്ഞിട്ടും നിന്നെ നോക്കി കൊതി തീരാത്ത നെഞ്ചുവിങ്ങിപ്പൊട്ടി കൊണ്ട് പുറത്തേക്ക് നടക്കുമ്പോഴും ഭാഗ്യം ചെയ്ത അച്ഛനമ്മമാരെ നമിച്ചു. മടക്കയാത്രയിലും വെറുതെ ആഗ്രഹിച്ചു. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന് ആയിരുന്നു കുറിപ്പ്.